Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാരീസില്‍ ഭീകരാക്രമണ പരമ്പര;156 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 10:59 am IST
in World

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിന്റെ ഹൃദയഭാഗത്ത് വന്‍ ഭീകരാക്രമണ പരമ്പര. ആറ് തവണയായി നടന്ന വെടിവയ്‌പ്പിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 156 പേര്‍ മരിച്ചു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. കിരാത കൃത്യത്തിന്റെ ഉത്തരവാദിത്വം അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവസി അമേരിക്കന്‍ വ്യോമാക്രമ ണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്ന് അധികം വൈകാതെയാണ് ഫ്രാന്‍സില്‍ ആക്രമണം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്റെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതിര്‍ത്തികള്‍ അടച്ചു.

ദയയില്ലാതെ തിരിച്ചടിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതാദ്യമായാണ് ഇത്രയും വലിയ ഭീകരാക്രമണം നടക്കുന്നത്. മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ സ്‌ഫോടകവസ്തു നിറച്ച ബെല്‍റ്റുബോംബുകള്‍ ധരിച്ചും യന്ത്രത്തോക്കുകള്‍ ഏന്തിയും എത്തിയ ഭീകരസംഘങ്ങള്‍ പാരീസില്‍ മരണതാണ്ഡവമാടുകയായിരുന്നു. സംഗീത നിശ നടക്കുന്ന ബാട്ടാകഌന്‍ കണ്‍സേര്‍ട്ടില്‍ കലാഷ്‌നിക്കോവ് തോക്കുകളുമായി കടന്നുകയറിയ ഭീകരര്‍ അവിടെക്കൂടിയി രുന്നവരെ ബന്ദികളാക്കിയശേഷം അവര്‍ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ‘അള്ളാഹു അക്ബര്‍ ഇത് സിറിയക്കുവേണ്ടി’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഭീകരര്‍ നിറയൊഴിച്ചു തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വിവരമറിഞ്ഞ് കണ്‍സേര്‍ട്ടിലേക്ക് പാഞ്ഞെത്തിയ പോലീസും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്‌പ്പാണ് നടന്നത്. മൂന്നു ഭീകരരെ വെടിവെച്ചുകൊന്നതിനു ശേഷമാണ് പോലീസ് ബന്ദികളെ മോചിപ്പിച്ചത്. പോലീസിന്റെ വെടിയേറ്റും ചാവേറുകളായും എട്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.

ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദഫുട്‌ബോള്‍ മല്‍സരം നടക്കുകയായിരുന്ന സ്‌റ്റേഡിയത്തിനു സമീപം ഒരു റസ്‌റ്റോറന്റില്‍ ഭീകരര്‍ വെടിവയ്‌പ്പും ബോംബു സ്‌ഫോടന ങ്ങളും നടത്തി. ഈ സമയം ഫ്രഞ്ച് പ്രസിഡന്റ് ഒലാന്റെ യടക്കം പ്രമുഖര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ബെല്‍റ്റു ബോംബുകള്‍ ധരിച്ച ചാവേറുകള്‍ പൊട്ടിത്തെറിക്കുക യായിരുന്നു.

ഭീകരാക്രമണപരമ്പര പാരീസിനെ നിശ്ചലമാക്കി. ആക്രമണപരമ്പര അരങ്ങേറിയ സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു കിടക്കുകയായിരുന്നു. എങ്ങും ചോരപ്പുഴയാണ്. ബാട്ടാകഌന്‍ കണ്‍സേര്‍ട്ടില്‍ നൂറിലേറെ പ്പേരാണ് കൊല്ലപ്പെട്ടത്. 125 പേരെ പോലീസ് മോചിപ്പിച്ചു.

അവധിയാഘോഷിക്കാന്‍ എത്തിയ നൂറുകണക്കിന് പേരാണ് ഭീകരരുടെ ഇരയായത്.

ആദ്യം ഫ്രാന്‍സ് നാഷണല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിനു പുറത്താണ് ആക്രമണം ഉണ്ടായത്. 9.17ന് വലിയ സ്‌ഫോടനമാണ് അവിടെ നടന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ അടുത്ത സ്‌ഫോടനവും നടന്നു. കാലിഫോര്‍ണിയന്‍ മ്യൂസിക് ബാന്‍ഡ് സംഗീതം ആലപിക്കേ പൊടിമീശ വച്ച ഇരുപതു വയസ് തോന്നുന്ന പയ്യന്‍ സ്‌റ്റേജിനു സമീപത്തു നിന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ എല്ലാം കറുത്ത വേഷമാണ് ധരിച്ചിരുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണങ്ങളെ ന്യായീ കരിച്ച് ഐഎസിന്‍േറതായി നിരവധി പോസ്റ്റുകളാണ് വന്നത്. മാത്രമല്ല ജിഹാദി ജോണിന്റെ കൊലയ്‌ക്കു ശേഷമാണ് ഇതു നടന്നിരിക്കുന്നത്. ആക്രമണം സിറിയക്കു വേണ്ടിയാണെന്നും ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ ഫ്രാന്‍സി നുള്ള പങ്ക് ഭീകരര്‍ എണ്ണിപ്പറഞ്ഞതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഭീകരാക്രമണ പരമ്പരകളെ അപലപിച്ച ലോകരാജ്യങ്ങള്‍ ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഫ്രാന്‍സിന് എല്ലാവിധ സഹായങ്ങളും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വാഗ്ദാനം ചെയ്തു.

ആക്ഷേപ ഹാസ്യമാസികയായ ഷാര്‍ലെ ഹെബ്‌ദോയ്‌ക്കു നേരെയാണ് ഇതിനു മുന്‍പു ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം. അന്ന് കാര്‍ട്ടൂണിസ്റ്റുകളും അസി.എഡിറ്ററും അടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.