ചിറക്കടവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം തെക്കേത്തുകവലയില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊന്‍കുന്നം പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി പാര്‍ട്ടി നിര്‍ദ്ദേശിച്ച ചിലരെ പോലീസിന്റെ മുമ്പില്‍ ഹാജരാക്കുകയായിരുന്നുവെന്ന് ആരോപണം ഉണ്ട്. അക്രമത്തിന് നേതൃത്വം കൊടുക്കുകയും ആസൂത്രണം നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസും സിപിഎമ്മും ചേര്‍ന്നുള്ള ഒത്തുകളിയില്‍ ഇവര്‍ രക്ഷപെട്ടു.
കൊട്ടാടിക്കുന്ന് വിഷ്ണുനികേതനില്‍ വിഷ്ണുരാജ് (23), ചെറുവള്ളി വടക്കേകോളനിയില് ആയിത്തറയില്‍ ഗോപി (56), ചെറുവള്ളി പള്ളത്ത് വീട്ടില്‍ രഞ്ജിത്ത് (28), കൊട്ടാടിക്കുന്ന് വടകരവീട്ടില് റിയാസ് ഖാന് (21) എന്നിവരാണ് അറസ്റ്റിലായത്. ഫലപ്രഖ്യാപന ദിവസം നടന്ന അക്രമത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് വെട്ടേല്‍ക്കുകയും മറ്റൊരാള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
തെക്കേത്തുകവലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകരായ ചെറുവള്ളി സ്വദേശികളായ മാലത്ത് അനൂപ് എസ്. പിള്ള (30), വാതല്ലൂര്‍ ശ്യാം മോഹന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
അനൂപിന് വടിവാളിന് കൈയ്ക്ക് വെട്ടേല്‍ക്കുകയും ശ്യാമിന് കല്ലേറില്‍ തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ചിറക്കടവ് മേഖലയില്‍ ബിജെപിയുടെ കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിരുന്നു.
ചിറക്കടവ് പഞ്ചായത്തില്‍ സിപിഎമ്മിലെ പ്രമുഖരെ ബിജെപി പരാജയപ്പെടുത്തിയതോടെയാണ് സിപിഎം അക്രമവുമായി രംഗത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: