Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിരോധിത പാന്‍മസാലകളും പുകയില ഉല്‍പ്പന്നങ്ങളും വിപണിയില്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 02:50 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് നിരോധിത പാന്‍മസാലകളും പുകയില ഉല്‍പ്പന്നങ്ങളും, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഇപ്പോഴും വിപണിയില്‍ സുലഭം. 2012 മെയ് 22 മുതലാണ് കേരളത്തില്‍ പാന്‍മസാലകള്‍ നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷന്റെ ഉത്തരവ് വന്നത്. ഉത്തരവ് നിലനില്‍ക്കെ ഏതു പെട്ടിക്കടകളിലും പാന്‍മസാലകള്‍ ഇന്നും ലഭിക്കുന്നുണ്ട്. കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് നിരോധിത പാന്‍മസാലകളും കഞ്ചാവും കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്.

പാന്‍മസാലകളുടെയും മയക്കുമരുന്നിന്റെയും വില്‍പ്പനകളില്‍ ഏര്‍പ്പെടുന്നവര്‍ പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും ചെറിയ പിഴകള്‍ അടച്ച് രക്ഷപ്പെടുകയാണ്. കഞ്ചാവുമായി പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് മാത്രമാണ് പോലീസ് കസ്റ്റഡിയിലും റിമാന്‍ഡിലും കഴിയേണ്ടി വരികയും തടവ് ശിക്ഷ ഉള്‍പ്പെടെ ലഭിക്കുന്നുമുള്ളു. മറ്റ് നിരോധിത പാന്‍മസാലകളും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നവരെ പിടിച്ചാല്‍ ചെറിയ പിഴ ചുമത്തി പറഞ്ഞയക്കുകയാണ്. കടുത്ത ശിക്ഷ കിട്ടാത്തതിനാല്‍ ഇവര്‍ വീണ്ടും ഇത്തരം ജോലികള്‍ തുടരുന്നു. വന്‍ ലാഭം കൊയ്യാം എന്നതും ഇവരെ ഈ ജോലികള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, മധു, ചൈനി-ഖൈനി, പാന്‍പരാഗ് തുടങ്ങിയവ കേരളത്തില്‍ വില്‍പ്പന നടത്തുന്നത് പായ്‌ക്കറ്റ് ഒന്നിന് 30 മുതല്‍ 40 രൂപ വരെ വിലക്കാണ്. എന്നാല്‍ ഇതിന് എംആര്‍പി വില 5 രൂപയില്‍ താഴെ മാത്രം. മൊത്തവ്യാപാരികളില്‍ നിന്നും എടുക്കുമ്പോള്‍ രണ്ടോ മൂന്നോ രൂപക്ക് ഇവ കര്‍ണ്ണാടക, തമിഴനാട് സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കും. ഒറ്റ പായ്‌ക്കറ്റില്‍ തന്നെ 35 രൂപയില്‍ അധികമാണ് ലാഭം. ഇതില്‍ ഒരു പങ്ക് ഇടനിലക്കാരനും ഒരുപങ്ക് വില്‍പ്പനക്കാരനുമുള്ളതാണ്.

പെട്ടിക്കടകള്‍ മുതല്‍ പലചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ വരെ ഒളിഞ്ഞും തെളിഞ്ഞും ഇവ വില്‍ക്കുന്നുണ്ട്. ശരാശരി ഒരു കടയില്‍ ഒരുദിവസം 100ല്‍ അധികം പാന്‍മസാല ഉത്പന്നങ്ങള്‍ വിറ്റപോകുമെന്നാണ് പരിചയക്കാരായ വ്യാപാരികള്‍തന്നെ സമ്മതിക്കുന്നത്. പിടിക്കപ്പെട്ടാല്‍ രണ്ടായിരമോ മൂവായിരമോ രൂപ പിഴയടക്കേണ്ടിയും വരും. ഒരു ദിവസം ഇത് വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്റെ അത്രയും പോലും വരുന്നില്ല പിഴസംഖ്യ. വിദ്യാലയ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന നിയമവും പാലിക്കപ്പെടുന്നില്ല. അധ്യയന വര്‍ഷത്തിന്റെ ആരംഭഘട്ടങ്ങളില്‍ മാത്രം ഇത്തരം പരിശോധനകള്‍ നടക്കുകയും പിന്നീട് പരാതികള്‍ ലഭിച്ചാല്‍ മാത്രം പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന പോലീസിന്റെയും എക്‌സൈസിന്റെയും മനോഭാവമാണ് നിരോധിത മേഖലകളില്‍ പുകയില വില്‍പ്പന തകൃതിയായി നടക്കാന്‍ കാരണം. വ്യാജ സിഗരറ്റുകളും കുട്ടികളെ ആകര്‍ഷിക്കാന്‍ പല ഫ്‌ളേവറുകളിലുള്ള സിഗരറ്റുകളും വിപണിയില്‍ ലഭ്യമാണ്. നിരോധിത മേഖലകളില്‍ ഉള്‍പ്പെടെ പുകയില ഉത്പന്നങ്ങളും നിരോധിത പാന്‍മസാലകളും വില്‍പ്പന നടത്തിയതിന് 2223 കേസ്സുകള്‍ ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ മാത്രം 6.8 ലക്ഷം രൂപ പിഴ ചുമത്തി.

പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് 1.08 ലക്ഷം കേസ്സുകളിലായി 1.94 കോടി രൂപ പീഴയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില-പാന്‍മസാല ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 486 കേസ്സുകളിലായി 4.2 ലക്ഷം രൂപയും, മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനും പുകയില ഉപന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ വെച്ചതിനുമായി 520 കേസ്സുകളിലായി 52500 രൂപയും ഈ വര്‍ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. സിഒടിപിഎ(പ്രൊഹിബിഷന്‍ ഓഫ് അഡ്‌വര്‍ടൈസ്‌മെന്റ് ആന്റ് റഗുലേഷന്‍ ഓഫ് ട്രേഷ് ആന്റ് കൊമേഴ്‌സ്, പ്രൊഡക്ഷന്‍, സപ്ലെ ആന്റ് ഡിസ്ട്രിബ്യൂഷന്‍) ആക്ട് പ്രകാരം ഈ വര്‍ഷം 1.04 ലക്ഷം കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പിഴയായി ലഭിച്ചത് 2.05 കോടി മാത്രമാണ്.

പിഴസംഖ്യയുടെ ശരാശരി നോക്കുമ്പോള്‍ 200 രൂപ മാത്രമാണ് ഓരോ കേസ്സിനും ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്. വലിയ തുകകള്‍ പിഴ ഇനത്തില്‍ ഈടാക്കുകയും തടവുശിക്ഷ അടക്കം നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ നിരോധിത പാന്‍മസാലകളും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നത് സംസ്ഥാനത്ത് പൂര്‍ണ്ണമായും തടയാന്‍ സാധിക്കുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.