Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാനമുണ്ടെങ്കില്‍ മാണി രാജിവയ്‌ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 10:39 pm IST
in Vicharam

ധനമന്ത്രി കെ.എം. മാണി 2014 ല്‍ 470 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍, മാണിക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയ നടപടി വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നു. മാണിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നു കണ്ടെത്തിയ എസ്പി സുകേശന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി സുകേശനോട് അന്വേഷണം തുടരാനും ഉത്തരവിട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നായിരുന്നു എസ്പി സുകേശന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭാംഗമായ മാണിയെ രക്ഷിക്കാന്‍ ഉറച്ചിരിക്കുകയാണ്.

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം ആവശ്യപ്പെട്ടിട്ടും മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. രാജിവയ്‌ക്കില്ലെന്ന് മാണിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വകുപ്പ് 123 പ്രകാരം വസ്തുതാപരമായ തെളിവുകള്‍ നല്‍കിയ സുകേശന്റെ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലന്‍സിന്റെ വിശ്വാസ്യത നഷ്ടപ്പെടാതെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ വിജിലന്‍സ് എസ്പി സുകേശന്‍ തുടരന്വേഷണം നടത്തും. കേസ് വെറും വാമൊഴി കേസാണ് എന്ന് ഉമ്മന്‍ചാണ്ടി പുച്ഛിക്കുമ്പോഴും നിരവധി സാക്ഷികളെ വിസ്തരിച്ച് തെളിവ് ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.

ബാര്‍ കോഴ കേസില്‍ ബിജു രമേശ് ആരോപിച്ചത് പാലായിലെ മാണിയുടെ വീട്ടില്‍വച്ച് 85 ലക്ഷം രൂപയും തിരുവനന്തപുരത്തെ വീട്ടില്‍വച്ച് 15 ലക്ഷവും നല്‍കി എന്നാണ്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് വിജിലന്‍സ് മാണിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.   ജോണ്‍ കെ. ഇല്ലിക്കാടന്‍ ആണ് ഈ കേസിലെ പ്രത്യേക ജഡ്ജ്. അദ്ദേഹമാണ് മാണിയെ കുറ്റവിമുക്തനാക്കി വിന്‍സന്‍ എം.പോള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മാണിക്കെതിരെയുള്ള തെളിവുകള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടാണ് കോടതി വിന്‍സന്‍ പോളിന്റെ റിപ്പോര്‍ട്ട് തള്ളിയത്. മാണിയെ അഴിമതിവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

മാണിക്കെതിരെ ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയ ബിജുരമേശാണ് കേസ് വിജിലന്‍സ് കോടതിയിലെത്തിച്ചത്. അദ്ദേഹം കേസ് അവസാനിപ്പിക്കുന്നതിനെതിരെ അപ്പീല്‍ പോകും എന്ന് വ്യക്തമാക്കിയിരുന്നു. ബാറുടമകളില്‍ ഒരാളുടെ കാര്‍ മാണിയുടെ വീട്ടുപടിയ്‌ക്കല്‍ എത്തിയത് അവിടെ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ബാര്‍ ഉടമകള്‍ മാണിയെ സന്ദര്‍ശിച്ചു എന്നതിന് തെളിവാണ്. മാണി മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ രാജിവയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ മാണിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ മാണി പറയുന്നത് ഉത്തരവ് തുടരന്വേഷണത്തിനാണെന്നും അത് നടക്കട്ടേയെന്നും താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ്. കണ്ടെത്തിയ തെളിവുകള്‍പ്രകാരം  അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്ന ആവശ്യത്തേയും മാണി നിരാകരിക്കുകയാണ്. തുടരന്വേഷണമെന്നാല്‍ കുറ്റക്കാരനെന്നല്ല അര്‍ത്ഥമെന്ന തൊടുന്യായവും മാണി  പറയുന്നുണ്ട്. തുടരന്വേഷണം 101 തവണ ആവര്‍ത്തിക്കട്ടെ എന്ന മാണിയുടെ പുച്ഛം നിറഞ്ഞ മറുപടി ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്.

ഈ കേസന്വേഷണത്തില്‍ നഷ്ടമായത് വിന്‍സന്‍ പോള്‍ എന്ന പോലീസ് ഉദേ്യാഗസ്ഥന്റെ വിശ്വാസ്യത കൂടിയാണ്. മാണിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പോള്‍, സുകേശന്റെ തെളിവുകള്‍ ബോധപൂര്‍വം തള്ളുകയാണ് ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് സുകേശനോട് അന്വേഷണം ഇന്ന രീതിയില്‍ നടത്തണം എന്നു പറയാനോ റിപ്പോര്‍ട്ട് തള്ളി മാണിയെ കുറ്റവിമുക്തനാക്കാനോ അവകാശമില്ല. ഇപ്പോള്‍ വെട്ടിലായ വിന്‍സന്‍ പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാലിത് പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അടവുനയം മാത്രമാണ്.  അഴിമതി നടന്നുവെന്നതിന്റെ തെളിവുകള്‍ യാതൊരു മടിയുമില്ലാതെ തള്ളിക്കളഞ്ഞ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ധനമന്ത്രി മാണിയെയും ഈ വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠംപഠിപ്പിക്കുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.