Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയില്‍ ഇനി കഞ്ചാവിന്റെ ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 12:30 pm IST
in Palakkad

ജെ.പി.മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: അട്ടപ്പാടി മലനിരകളില്‍ ഇനി കഞ്ചാവിന്റെ ലഹരി. സീസണ്‍ ആരംഭിച്ചതോടെ കഞ്ചാവ് മാഫിയകളും ലോബികളും സജീവമായി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പുകള്‍ വരുമെന്ന യാതൊരു ശങ്കയും വേണ്ട. വിളവെടുപ്പ് അടുത്തതോടെ കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ തകൃതിയായ നീക്കമാണ് നടക്കുന്നത്.

വെട്ടിനശിപ്പിക്കുന്ന കഞ്ചാവിന്റെ ഇരട്ടിയിലധികം കൃഷിചെയ്താണ് ഓരോ റെയ്ഡിനെയും കഞ്ചാവുലോബികള്‍ വെല്ലുവിളിക്കുന്നത്.

ഉള്‍ക്കാടുകള്‍ വെട്ടിത്തെളിച്ച് നാലടി അകലത്തില്‍ കുഴികുഴിച്ച് നല്ലയിനം കഞ്ചാവ് വിത്ത് പാകി മുളപ്പിച്ചാണ് വന്‍തോതില്‍ കൃഷിയിറക്കുന്നത്. മതിയായ വളപ്രയോഗവും ജലസേചനവും നടത്തുന്നതോടെ കോടികള്‍ വിലവരുന്ന ഉല്‍പ്പന്നമാണ് ഉണ്ടാവുന്നത്. അരുവികളില്‍ തടയണകെട്ടി പമ്പ് ചെയ്ത് പൈപ്പുകള്‍ വഴിയാണ് ജലസേചന സൗകര്യമൊരുക്കുന്നത്.

നാലുമുതല്‍ ആറുമാസം വരെയാണ് വിളവെടുപ്പ്കാലം.

കഞ്ചാവിലെ ഏറ്റവും നല്ല ഇനം നീലച്ചടയനാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ഇതിന് നല്ല വില ലഭിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ സമൃദ്ധിയായി വിളയുന്ന മറ്റൊരു കഞ്ചാവാണ് തപസ്യ. ആറുമാസം കൊണ്ട് ഇത് പൂര്‍ണ്ണ വളര്‍ച്ചയിലെത്തുന്നു. ഒരു കഞ്ചാവ് ചെടിയില്‍ നിന്ന് സുമാര്‍ പത്ത് കിലോവരെ കഞ്ചാവ് ലഭിക്കും. തുടര്‍ച്ചയായി മൂന്നുവര്‍ഷം വരെ വിളവെടുക്കാനാവും. ഇതുപ്രകാരം ഒരുചെടിയില്‍ നിന്ന് 50000 മുതല്‍ ഒരു ലക്ഷം രൂപവരെ ലഭിക്കുമെന്ന് പറയുന്നു.

നീലച്ചടയന്‍ എന്ന മുന്തിയ ഇനം കഞ്ചാവിന് ഒരുകിലോക്ക് ആദിവാസികള്‍ക്ക് ലഭിക്കുന്നത് ഏകദേശം 15000 രൂപയാണ്. ഇടനിലക്കാര്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇതിനെലക്ഷകണക്കിന് രൂപയ്‌ക്ക് വില്‍ക്കുന്നു. ഏറെ ശാസ്ത്രീയമായി കഞ്ചാവ് ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുക്കുന്നത് മലപ്പുറം, കോഴിക്കോട്, ഇടുക്കി, മൂന്നാര്‍ എന്നിവടങ്ങളിലുള്ള കഞ്ചാവ് ലോബികളാണ്. കഞ്ചാവിന്റെ വിത്തുകളും വളവും ആദിവാസികളുടെ പക്കല്‍ എത്തിച്ചുകൊടുക്കുന്നു. അവ നട്ടുവളര്‍ത്തി വിളവെടുപ്പിന് പാകമാകുന്നതുവരേക്കുമുള്ള പരിചരണം ഇവര്‍ക്കാണ് .

മലപ്പുറം, കൊണ്ടോട്ടി, കുന്ദകുളം , കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള കാരിയര്‍ മരാണ് കൂടുതലും ഇവിടെ എത്തുന്നത്. സ്ത്രീ കാരിയര്‍മാരുമുണ്ട്. ടൂറിസ്റ്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തുന്നത്. അവരുടെ കൂടെ ഡ്യുപ്ലിക്കേറ്റ് ഭര്‍ത്താക്കന്മാരും ഉണ്ടാവും. അട്ടപ്പാടി ചുറ്റികാണാനെന്ന വ്യാജേന രണ്ടുനാള്‍ ഇവിടെ തങ്ങി കഞ്ചാവ് ശേഖരിച്ച് സ്ഥലം വിടുകയാണ് പതിവ്.

ആഡംബരകാറുകളില്‍ ഇത്തരക്കാര്‍ വന്ന് പോകുമ്പോള്‍ വനപാലകര്‍ പരിശോധിക്കുവാനോ, ചോദ്യം ചെയ്യുവാനോ തയ്യാറാകാത്തത് കഞ്ചാവ് കടത്തിന് ആക്കം കൂട്ടുന്നു. ഇതില്‍ നിന്നും ഉദേ്യാഗസ്ഥരുടെ ഒത്താശ വ്യക്തമാകും. അട്ടപ്പാടിയുടെ വനാന്തരങ്ങള്‍ മാവോയിസ്റ്റുകളുടെയും, മദ്യ, കഞ്ചാവ് മാഫിയകളുടേയും ആവാസ കേന്ദ്രമാണ്.

കഞ്ചാവ് ലോബികള്‍ വന്‍തോതില്‍ കള്ളനോട്ടുകളും വിതരണം ചെയ്യാറുണ്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവയാണ് ഈനോട്ടുകള്‍. ആദിവാസികളില്‍ നിന്നും വാങ്ങികൂട്ടുന്ന കഞ്ചാവിനുപ്രതിഫലമായി നല്‍കുന്നത് ഇത്തരം കള്ളനോട്ടുകളാണ്.

അട്ടപ്പാടിയിലെ വിവിധപ്രദേശങ്ങളില്‍ കഞ്ചാവ് തോട്ടത്തില്‍ ചിലര്‍ വന്‍തോതില്‍ ഭൂമിവാങ്ങികൂട്ടുന്നുണ്ട്. മിക്കതും ബിനാമി വഴിയാണ് വാങ്ങുന്നത്. ഇക്കാര്യത്തെകുറിച്ച് അനേ്വഷിക്കാന്‍ അധികൃതര്‍ തയ്യാറുവുന്നില്ല എന്നതാണ് വസ്തുത. അട്ടപ്പാടിയിലെ പാലൂര്‍, മുള്ളി, ഗലസി, ഇക്കി, മഞ്ചികണ്ടി, സ്വര്‍ണ്ണഗദ്ദ എന്നിവടങ്ങളിലാണ് കഞ്ചാവ് തോട്ടങ്ങള്‍ കൂടുതലും കണ്ടുവരുന്നത്.

ഇവിടെയുള്ള ആദിവാസി ഊരുകളില്‍ വന്ന് ആദിവാസികളെ കല്യാണം കഴിക്കുകയും അവരുടെ ഊരുകളില്‍ വസിക്കുകയുമാണ് പല കഞ്ചാവ് ഇടപാടുകരും ചെയ്യുന്നത്. ഇവര്‍ മുഖാന്തരമാണ് കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.