ദുബായ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് വ്യക്തമായ ആധിപത്യം. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 242ന് പുറത്താക്കി 136 റണ്‍സിന്റെ ലീഡ് നേടിയ പാക്കിസ്ഥാന്, രണ്ടാമിന്നിങ്സില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സില്‍. ഏഴു വിക്കറ്റും രണ്ട് ദിവസും കൈയിലിരിക്കെ 358 റണ്‍സ് ലീഡ്.
കളി നിര്‍ത്തുമ്പോള്‍ നായകന് മിസ്ബ ഉള് ഹഖും (87), യൂനിസ് ഖാനും (71) ക്രീസില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സ് തികയ്ക്കുന്ന ആദ്യ പാക്കിസ്ഥാന് താരമെന്ന ബഹുമതിയും മത്സരത്തില്‍ യൂനിസ് സ്വന്തമാക്കി. വ്യക്തിഗത സ്കോര്‍ 47ലെത്തിയപ്പോള്‍ യൂനിസ് നാഴികക്കല്ല് പിന്നിട്ടു. സ്കോര്‍: പാക്കിസ്ഥാന് – 378, 222/3. ഇംഗ്ലണ്ട് – 242.
പേസര്‍ വഹാബ് റിയാസും, ലെഗ് സ്പിന്നര്‍ യാസിര്‍ ഷായുമാണ് ഇംഗ്ലണ്ടിനെ കുഴക്കിയത്. ഇരുവര്‍ക്കും നാല് വിക്കറ്റ് വീതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: