Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ന്യൂജനറേഷന് കൃഷിപാഠവുമായി ഇജാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 09:22 pm IST
in Kannur

കണ്ണൂര്‍: കൂട്ടുകാരോടൊത്ത് ചുറ്റിയടിക്കലും വാചകമടിക്കലും നേരമ്പോക്കാക്കുന്ന ന്യൂജന്‍സിനിതാ ഒരു നല്ല കൃഷിപാഠം. തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കുറുമാത്തൂരിലെ വിപി ഇജാസാണ് പഠനത്തോടൊപ്പം കര്‍ഷകനായും തിളങ്ങി കോളേജിലെ താരമായത്.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഈയ്യൂരില്‍ താമസിക്കുന്ന ഈ ഇരുപതുകാരന്‍ ഇന്ന് അറിയപ്പെടുന്ന കൊച്ചു കര്‍ഷകനാണ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ പ്രഥമ യുവകര്‍ഷക അവാര്‍ഡ് ഇജാസിനെ തേടിയെത്തിയത് അര്‍ഹതയ്‌ക്കുള്ള അംഗീകാരമായാണ്. പരിമിതമായ സ്ഥലത്ത് വിവിധയിനം വിളകള്‍ കൃഷിചെയ്ത് മികച്ച വിളവു നേടി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാവുകയാണ് ഈ കോളേജ് വിദ്യാര്‍ത്ഥി.

പത്താംവയസില്‍ തുടങ്ങിയതാണ് ഇജാസിന് കൃഷിയോടുള്ള താല്‍പര്യം. എന്നാല്‍ വീട്ടിലാര്‍ക്കും കൃഷിചെയ്ത് ഒട്ടും പരിചയമുണ്ടായിരുന്നില്ല. കോഴി വളര്‍ത്തലിലായിരുന്നു ഇജാസിന്റെ തുടക്കം. കൃഷിയോടുള്ള താല്‍പര്യമേറിയതോടെ പത്താംക്ലാസിനുശേഷം വി.എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ തന്നെ തെരഞ്ഞെടുത്ത് പഠിച്ചു. പതിനെട്ട് സെന്റ് വീട്ടുപറമ്പില്‍ ഇപ്പോള്‍ അന്‍പതോളം കോഴികള്‍, പത്തു താറാവുകള്‍, ഏഴ് ആടുകള്‍, അലങ്കാര പ്രാവുകള്‍, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയെല്ലാമുണ്ട്. ഇടയ്‌ക്ക് സ്ഥലം പാട്ടത്തിനെടുത്ത് അവിടെയും കപ്പയും ചേനയും കൃഷിചെയ്തു. അലങ്കാരപ്രാവുകളെയും കോഴികളെയും വില്ക്കാറുണ്ട്. നാടന്‍ കോഴികളായതിനാല്‍ മുട്ടയ്‌ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്.

സ്ഥലപരിമിതി കാരണം ഇപ്പോള്‍ കൃഷി വീടിന്റെ ടെറസിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 250 ഗ്രോബാഗുകളില്‍ കോളിഫ്‌ളവര്‍, തക്കാളി, വെണ്ട, ചീര, പയര്‍, വഴുതന, വെള്ളരി എന്നിവ വളരുന്നു. പൂര്‍ണമായും ജൈവരീതിയാണ് കൃഷിയില്‍ ഉപയോഗിക്കുന്നത്. ഗോമൂത്രവും ചാണകവും കടലപ്പിണ്ണാക്കുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കോഴിവളം, ആട്ടിന്‍കാഷ്ഠം, ചകിരിച്ചോറ് എന്നിവയും വളമാക്കുന്നു. പൊതുവേ നല്ല വിളവാണ് ലഭിക്കുന്നത്. തക്കാളി കായ്ച്ചപ്പോള്‍ മൂന്നു മാസത്തോളം കടകളെ ആശ്രയിക്കേണ്ടി വന്നിട്ടേയില്ല. വിഷമുക്തമായ പച്ചക്കറി കഴിക്കാന്‍ കഴിയുന്നത് ഏറെ ആശ്വാസകരമാണെന്ന് ഇജാസിന്റെ ഉമ്മ ഹാജിറ പറയുന്നു.

ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേറ്റ് കൃഷിഭൂമിയിലിറങ്ങും. കോളേജില്‍ നിന്ന് തിരിച്ചെത്തിയാലും സമയം കളയാതെ കൃഷിസ്ഥലത്തെത്തും. ഓരോ ദിവസവും കുറച്ചു സമയം ചെലവാക്കിയാല്‍ കാര്‍ഷിക ജോലികളൊക്കെ ഒറ്റയ്‌ക്കു ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂ എന്നാണ് ഇജാസിന്റെ പക്ഷം.

മത്സ്യത്തൊഴിലാളിയായ ഉപ്പ ഇബ്രാഹിമും ഉമ്മ ഹാജിറയും രണ്ട് അനിയന്മാരും അനിയത്തിമാരുമുണ്ട് ഇജാസിന്റെ പിന്തുണയ്‌ക്ക്. ചേട്ടന്‍ യുവകര്‍ഷക അവാര്‍ഡ് നേടിയതില്‍പ്പിന്നെ കൃഷിയോട് നല്ല താല്പര്യമാണ് സഹോദരങ്ങള്‍ക്കും. കൃഷിക്കാവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളുമായി കുറുമാത്തൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.