കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള മരത്തിന്റെ ശാഖ ഒടിഞ്ഞ് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ തുടര്‍ചികിത്സക്കായി സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ഫിഷറീസ് മന്ത്രി കെ. ബാബു യുവാവിന്റെ വീട്ടിലെത്തി പിതാവിന് കൈമാറി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെപ്തംബര്‍ 9 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇടക്കൊച്ചി കരീത്തറ ഹൗസില്‍ മിഥുന് കെ.എസിന് 10 ലക്ഷം കൂടി അനുവദിച്ചത്. 2013 ഏപ്രില്‍ 22 ന് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് മിഥുന്റെ (21) ശരീരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തു നിന്ന മരത്തിന്റെ ശാഖ ഒടിഞ്ഞു വീണത്. ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ 3,59,000 ലക്ഷം നേരത്തെ അനുവദിച്ചിരുന്നു. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യമാണ് ഇതു സംബന്ധിച്ച് കമ്മീഷനില്‍ പരാതി നല്‍കിയത്. ചികിത്സക്കായി മിഥുന് 26ന് വെല്ലൂരിലേക്ക് തിരിക്കുമെന്ന് കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: