Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പെരുവനം മഹാദേവ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:43 pm IST
in Travel

തൃശൂരില്‍നിന്ന് തൃപ്രയാര്‍ വഴിയില്‍ പതിനാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തായംകുളങ്ങര എത്തും. അവിടെ ഇറങ്ങി തെക്കോട്ട് അല്‍പ്പം നടന്നാല്‍ ഇടതുഭാഗത്തായി ഒരു മഹാക്ഷേത്രം കാണാം. പെരുവനം മഹാദേവ ക്ഷേത്രം.

പണ്ട് പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചു എന്നാണല്ലൊ ഐതിഹ്യം. അതില്‍ പ്രഥമവും പ്രധാനവുമായിരുന്നു പെരുവനം ഗ്രാമം. തപോധന്യനായിരുന്ന പൂരുമഹര്‍ഷി തപസ്സു ചെയ്തിരുന്ന വനമായിരുന്നു പൂരുവനം. അതു പിന്നീട് പെരുവനം എന്നറിയപ്പെട്ടു. ബദരീനാഥത്തിനടുത്തുള്ള ഒരു തടാകത്തില്‍ നിന്നു ലഭിച്ച ശിവലിംഗം പൂരുമഹര്‍ഷി പെരുവനത്തെ ഒരു ആലിന്‍മുകളില്‍ വെച്ചു എന്നും പിന്നീട് അത് എടുക്കാന്‍ നോക്കിയപ്പോള്‍ അവിടെ ഉറച്ചുപോയതായി കണ്ടു എന്നും വിശ്വസിക്കപ്പെടുന്നു. ആ സ്ഥാനത്തിലാണത്രെ മാടത്തിലപ്പന്റെ പ്രതിഷ്ഠ നടത്തിയത്. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവിലാണ് മാടത്തിലപ്പന്റേത്. ഇരട്ടയപ്പന്‍ സ്വയംഭൂവാണ്. രണ്ടു ശിവന്മാര്‍ ചേര്‍ന്നാണ് ഇരട്ടയപ്പന്‍ ഇരുന്നരുളുന്നത്.

ഈ ക്ഷേത്രത്തിന്റെ പ്രാചീനത്വം നിര്‍ണയാതീതമാണ്. എങ്കിലും ആയിരങ്ങള്‍ പഴക്കമുള്ളതാണ് ഈ അമ്പലം എന്ന് പെരുവനം ഗ്രന്ഥവരിയില്‍നിന്നും ഐതിഹ്യങ്ങളില്‍നിന്നും അവകാശപ്പെടാം.

ഉയരം കുറഞ്ഞ ഒരു കുന്നിന്റെ നെറുകയിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ആറര ഏക്കറോളമുണ്ട് മതില്‍ക്കകം. അരയാലും പേരാലും പുത്തിലഞ്ഞിയും ചെമ്പകവുമെല്ലാം ചേര്‍ന്ന് ഈ മതില്‍ക്കകത്തിന് ഒരു വന്യചാരുത നല്‍കുന്നു. കൂടാതെ പേരില്ലാമരം. പൂരുവനം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന കാനനഭംഗിയുള്ള മതില്‍ക്കകം.

പെരുവനം ഗ്രാമക്ഷേത്രമാണ് പെരുവനത്തമ്പലം. വലിയ നാലമ്പലം കടന്ന് തിരുമുറ്റത്തെത്തിയാല്‍ ആദ്യം കാണുക മാടത്തിലപ്പന്റെ ശ്രീകോവിലിലേയ്‌ക്കുള്ള പടികളാണ്. തൊട്ട് ഇടതുവശത്ത് പണ്ടത്തെ വലിയ കരിങ്കല്‍ ഭണ്ഡാരം വൈദേശികാക്രമണത്തിന്റെ നിദര്‍ശനമായി തകര്‍ന്നുകിടക്കുന്നു. അതിനടുത്ത് നമസ്‌കാര മണ്ഡപവും മണ്ഡപത്തിനുമുന്നില്‍ ഇരട്ടയപ്പന്റെ വട്ടശ്രീകോവിലും. പടിഞ്ഞാറുഭാഗത്തിരിക്കുന്ന മകളെ-മേയ്‌ക്കാവിലമ്മയെ-നോക്കിയാണ് ഇരട്ടയപ്പന്‍ ഇരിക്കുന്നത് എന്നുതോന്നും. അതേ ശ്രീകോവിലില്‍ തെക്കുദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും കിഴക്കോട്ടു ദര്‍ശനമായി ശ്രീപാര്‍വതി.

മാടത്തിലപ്പനും പടിഞ്ഞാട്ടാണ് ദര്‍ശനം.

ഒരുപാടു പടവുകള്‍ കയറി വേണം ശ്രീകോവിലിലെത്താന്‍. ഒരാള്‍പ്പൊക്കത്തിലധികമുള്ള വിഗ്രഹം. മാടത്തിലപ്പനെ തൊഴുതിറങ്ങിയാല്‍ നാലമ്പലത്തിന്റെ തെക്കെ അറ്റത്ത് ഐതിഹ്യങ്ങളെ സാധൂകരിക്കുംവിധം പൂരുമഹര്‍ഷിയുടെ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറ് ഗണപതി. വടക്കുഭാഗത്ത് തെക്കോട്ടു ദര്‍ശനമായി രക്തേശ്വരിയും മണികണ്ഠനും.

തിരുമുറ്റത്തിനു പുറത്തുകടന്നാല്‍ വലിയ കൂത്തമ്പലം കാണാം. അടുത്തകാലംവരെ എല്ലാക്കൊല്ലവും മിഥുനം 20 നു തുടങ്ങി ചിങ്ങം ഒന്നുവരെ ചാക്യാര്‍കൂത്തു നടന്നിരുന്ന അമ്പലമായിരുന്നു ഇത്. തൊട്ടപ്പുറത്ത് ചെറിയൊരമ്പലത്തില്‍ പയ്യിനെ ചാരിനില്‍ക്കുന്ന ഗോശാലകൃഷ്ണന്‍. വീണുകിടക്കുന്ന ഇലഞ്ഞിയിലയും പൂവുമാണ് ഈ കൃഷ്ണനു നാം കൊടുക്കേണ്ട ഇഷ്‌ടോപഹാരം.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.