Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്മീകിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 08:11 pm IST
in Samskriti

കാട്ടാളനും പരോപദ്രവിയുമായിരുന്ന ഒരു മനുഷ്യന്‍ സത്സംഗവും നാമജപവുംകൊണ്ട് ബ്രഹ്മര്‍ഷിപദം പ്രാപിച്ച കഥയാണ് വാല്മീകി രാമനോട് പറഞ്ഞു കേള്‍പ്പിക്കുന്നത്. കാട്ടാളനാകുന്നതിനുമുമ്പ് ഇദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പല പുരാണങ്ങളിലും പലവിധത്തിലാണ് വിവരിക്കുന്നത്. എല്ലാംകൂടി സംഗ്രഹിച്ച് ഇങ്ങനെപറയാം.

ശാകുലമെന്ന ഗ്രാമത്തില്‍ സ്തംഭന്‍ എന്ന ബ്രാഹ്മണന്‍ നിരവധി പാപകര്‍മ്മങ്ങള്‍ ചെയ്ത് ബ്രാഹ്മണ്യം മറന്നു ജീവിച്ചിരുന്നു. അടുത്ത ജന്മത്തില്‍ ക്രിണു എന്ന ബ്രാഹ്മണന്റെ പുത്രനായിട്ടാണു ജനിച്ചതെങ്കിലും മുജ്ജന്മവാസനയനുസരിച്ച് കാട്ടില്‍തന്നെ ജീവിച്ചു. പേര് രത്‌നാകരന്‍. ശൂദ്രസ്ത്രീകളാണ് വളര്‍ത്തിയത്. കൗമാരത്തില്‍ തന്നെ കാട്ടാളന്മാരോടൊപ്പം മദ്യപാനവും ചൂതുകളിയുമൊക്കെ ശീലമാക്കി. ഒരു കാട്ടാളസ്ത്രീയെ തന്നെ കല്യാണം കഴിച്ച് തസ്‌കരന്മാരുടെ ഗ്രാമത്തില്‍ താമസമാക്കി. മോഷണം പിടിച്ചുപറി എന്നിവ തൊഴിലാളി സ്വീകരിച്ചു. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ വാല്മീകി തന്നെ തന്റെ കഥപറയുന്നതു കേള്‍ക്കാം.

”പൂര്‍വകാലത്ത് ഞാന്‍ കിരാതന്മാരോടൊത്താണ് വസിച്ചിരുന്നത്. ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നുവെങ്കിലും പ്രവൃത്തികളെല്ലാം ശുദ്രന്മാരുടേതായിരുന്നു. ഒരു കിരാതസ്ത്രീയില്‍ നിരവധി കുട്ടികളുമുണ്ടായി. കള്ളന്മാരുമായിച്ചേര്‍ന്ന് ഞാനും തനിക്കള്ളനായിമാറി. കാലനെപ്പോലെ വില്ലും അമ്പും ധരിച്ച് എപ്പോഴും വനത്തില്‍ ചുറ്റിനടന്നിരുന്ന ഞാന്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു ജീവിച്ചു. ഒരുനാള്‍ സപ്തര്‍ഷികള്‍ പോകുന്നതുകണ്ടു. അവരെ കൊള്ളയടിക്കാമെന്നു കരുതി ഞാന്‍ ഓടി അടുത്തുചെന്നു.

കൈയിലുള്ളതെല്ലാം തന്നിട്ടുപോകാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്തിനാണിങ്ങനെ പാപം ചെയ്യുന്നതെന്നു ചോദിച്ചു. ഭാര്യയേയും കുട്ടികളെയും പോറ്റാനാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ ചെയ്യുന്ന പാപത്തിന്റെ ഫലവും അവര്‍കൂടി അനുഭവിക്കുമോയെന്നവര്‍ ചോദിച്ചു. അതെനിക്കറിയില്ലായെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് അവരോടുതന്നെ ചോദിച്ചിട്ടുവരാന്‍ അവര്‍ എന്നോണ് ആവശ്യപ്പെട്ടു. അതുവരെ അവിടെ നില്‍ക്കാമെന്ന് എനിക്ക് വാക്കും പറഞ്ഞു.

ഞാനോടി വീട്ടിലെത്തി ഭാര്യയോടും മക്കളോടും ഈ ചോദ്യം ചോദിച്ചപ്പോള്‍ ഭാര്യ മറുപടി പറഞ്ഞത്- ‘താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ’ എന്നായിരുന്നു. അതോടെ എനിക്കു തീവ്ര വൈരാഗ്യമുണ്ടായി. ആ മുനീശ്വരന്മാരുടെ അടുത്ത് ഓടിച്ചെന്ന് നമസ്‌കരിച്ചു. അവരുടെ ദര്‍ശനമാത്രയില്‍തന്നെ അന്തഃകരണം ശുദ്ധമായി. നീ ഇവിടെ തന്നെയിരുന്ന് ”മരാ മരാ” യെന്നു ജപിക്കുക. ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ ഇവിടെനിന്നുമാറാതെ ജപിക്കണം. എന്നുപറഞ്ഞിട്ട് അവര്‍ പോയി. അതനുസരിച്ച് ഞാന്‍ അനങ്ങാതെയിരുന്ന് ജപിച്ചുകൊണ്ടിരുന്നു.

എന്റെ ശരീരത്തില്‍ പുറ്റുവന്നു മൂടിയതും ഞാനറിഞ്ഞില്ല. ആയിരം യുഗം കഴിഞ്ഞപ്പോള്‍ മുനീശ്വരന്മാര്‍ തിരിച്ചുവന്നു. പുറ്റിനുള്ളില്‍നിന്നും എന്നെ പുറത്തെടുത്ത് നിങ്ങളിപ്പോള്‍ മുനിശ്രേഷ്ഠനായിരിക്കുന്നു. മേലില്‍ വാല്മീകിയെന്ന് അറിയപ്പെടും എന്നുപറഞ്ഞ് എന്നെ അനുഗ്രഹിച്ചിട്ട് അവര്‍ പോയി. ഹേ രാമാ, എന്റെ രണ്ടാം ജന്മത്തിനു കാരണം അങ്ങയുടെ നാമത്തിന്റെ മഹിമയാണ്.” വാല്മീകിയുടെ ആതിഥ്യം സ്വീകരിച്ച് ഏതാനും നാള്‍ അവര്‍ അവിടെ താമസിച്ചു.

വാല്മീകി രാമായണം 53-ാം സര്‍ഗത്തില്‍ ശ്രീരാമനും ലക്ഷ്മണനും തമ്മിലൊരു സംവാദം നടക്കുന്നുണ്ട്. അയോദ്ധ്യയിലെ കാര്യങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ച. പിതാവിന്റെ ആജ്ഞ അനുസരിക്കുക എന്ന കര്‍ത്തവ്യം പാലിച്ചുവെങ്കിലും വാര്‍ദ്ധക്യത്തില്‍ അശരണരായ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് രാമന്‍ ദുഃഖിക്കുന്നു. ലക്ഷ്മണനോടു മടങ്ങിപ്പോയി കൗസല്യയേയും സുമിത്രയേയും സേവിക്കാന്‍ രാമന്‍ ഉപദേശിക്കുന്നു. എന്നാല്‍ രാമനേയും സീതയേയും സേവിക്കുകയാണ് തന്റെ ജീവിത ധര്‍മ്മമെന്ന് ലക്ഷ്മണന്‍ പ്രഖ്യാപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

World

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.