യാഗത്തീയില് നിന്നുയിര്‍കൊണ്ടൊരു
രൂപം നല്കിയ പായസമുണ്ട്,
പതിവ്രതമാരവര് ഗര്ഭിണിമാരായ്-
പ്പെറ്റുവളര്ത്തിയ പുത്രരുമാര്?
ഉത്തരം:-
യാഗം-പുത്രകാമേഷ്ടി
യാഗം നടത്തിയത്-ദശരഥന്
പതിവ്രതമാര്‍-കൗസല്യ, കൈകേയി, സുമിത്ര.
പുത്രന്മാര്-ശ്രീരാമന്, ഭരതന്, ലക്ഷ്മണന്
ശത്രുഘ്നന്‍.
ദശരഥ മഹാരാജാവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. അതിനാല്‍ വസിഷ്ഠമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ഋശ്യശൃംഗമഹര്ഷിയെക്കൊണ്ട് പുത്രകാമേഷ്ടി യാഗം നടത്താന്‍ തീരുമാനിച്ചു. യാഗശാല മന്ത്രധ്വനികളാല് മുഖരിതമായി. ഋശ്യശൃംഗ മഹര്‍ഷി ദിവ്യമായ പുത്രകാമന്ത്രം ജപിച്ച് യാഗാഗ്നിയില്‍ ഹോമിച്ചപ്പോള്‍ അഗ്നിമദ്ധ്യത്തില്നിന്ന് ഒരത്ഭുത തേജോരൂപം ഉയര്‍ന്നുവന്നു. അമൃതമയമായ പായസം നിറച്ച ഒരു കനകപ്പാത്രം മുനിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ട് അഗ്നിയില്‍ത്തന്നെ മറഞ്ഞു.
ഋശ്യശൃംഗന് ആ പായസ പാത്രം മന്ത്രജപത്തോടുകൂടി ദശരഥനെ ഏല്‍പ്പിച്ചു. അദ്ദേഹം പായസം പകുത്ത് കൗസല്യക്കും കൈകേയിക്കും നല്കി. അവര്‍ രണ്ടുപേരും തങ്ങളുടെ പങ്ക് വീണ്ടും പകുത്ത് ഓരോ ഭാഗം സുമിത്രക്ക് കൊടുത്തു. കാലാന്തരത്തില്‍ മൂന്നു ഭാര്യമാരും ഗര്‍ഭം ധരിച്ചു. പായസത്തിന്റെ ഓരോ ഭാഗം കൗസല്യയും കൈകേയിയും ഓരോ ആണ്‍കുഞ്ഞിനേയും പായസത്തിന്റെ രണ്ടുഭാഗം കഴിച്ച സുമിത്ര രണ്ട് ആണ്‍കുഞ്ഞുങ്ങളെയും പ്രസവിച്ചു.
കൗസല്യയുടെ മകന് ശ്രീരാമനെന്നും കൈകേയിയുടെ പുത്രന് ഭരതനെന്നും സുമിത്രയുടെ മക്കള്‍ക്ക് ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നും പേരിട്ടു…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: