Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മിനാ ദുരന്തത്തില്‍ 14 ഭാരതീയരുടെ മരണം സ്ഥിരീകരിച്ചു : മരണസംഖ്യ ഉയര്‍ന്നേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 11:38 am IST
in World

ന്യൂദല്‍ഹി: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും 14 ഭാരതീയര്‍

മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമാകുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ദുരന്ത സ്ഥലത്ത് പ്രാദേശിക രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇന്ത്യന്‍ വോളന്റിയര്‍മാര്‍ എത്തിയതായും മന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച് സൗദി കിരീടാവകാശിയും സൗദി ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ മൊഹമ്മദ് ബിന്‍ നയിഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മിനയിലെ കാര്യങ്ങള്‍ക്ക് ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി മൊഹമ്മദ് ബിന്‍ നയിഫ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തീര്‍ഥാടനവമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ പുനപ്പരിശോധിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടിരുന്നു.

മിനയില്‍ തീര്‍ഥാടകര്‍ താമസിച്ചിരുന്ന തമ്പിന് സമീപമുളള തെരുവിലുണ്ടായ തിക്കിലും തിരക്കിലും 717 പേര്‍ മരിച്ചതായാണ് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിക്കും തിരക്കും ഉണ്ടാകാനുളള യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ഹജ്ജ് കര്‍മത്തിലെ പ്രധാന ചടങ്ങായ കല്ലേറിന് യാത്ര തിരിച്ച തീര്‍ഥാടകരാണ് ദുരന്തത്തിന് ഇരയായത്. അധികൃതര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിക്കാതെ തീര്‍ഥാടകര്‍ നീങ്ങിയതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലെദ് അല്‍ ഫാലി ചൂണ്ടിക്കാട്ടി.

കൊടും ചൂടില്‍ പലരും തളര്‍ന്ന് വീഴുകയായിരുന്നെന്നും ഇതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൂടും തളര്‍ച്ചയും ദുരന്തത്തിലേക്ക് വഴിവെച്ച കാരണങ്ങളാകാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. മിനയില്‍ 1,60,000 കൂടാരങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്നത്.

ഒന്നരലക്ഷത്തോളം ഇന്ത്യാക്കാർ അടക്കം 20 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് അനുഷ്ഠാനത്തിനായി സൗദിയിൽ എത്തിയിട്ടുള്ളത്. ഹജ്ജ് തീർത്ഥാടനത്തിടെ 25 വർഷത്തിനകത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തമാണ് ഇത്. 1990 ൽ പുണ്യസ്ഥലത്തേക്കുളള തുരങ്കത്തിൽ പെട്ട് 1426 പേർ മരണമടഞ്ഞിരുന്നു.

രണ്ടാഴ്ച മുമ്പാണ് മെക്കയിൽ ക്രെയിൻ തകർന്ന് 111 പേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗദിക്കെതിരേ രൂക്ഷ വിമർശനം ഉയരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകാനാകില്ലെന്ന് ഇറാൻ ഇന്നലെ പ്രതികരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്
India

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

പുതിയ വാര്‍ത്തകള്‍

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.