Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനകീയ സമരത്തിന്റെ വിജയം പണ്ഡിറ്റ്കറുപ്പന്‍ സ്മൃതി മണ്ഡപത്തിന് ഇന്ന് സ്ഥലം കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:03 pm IST
in Ernakulam

മരട്: കുണ്ടന്നൂരില്‍ നവോത്ഥാന നായകന്‍ കവി തിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്തെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടു നടന്ന 13 ദിവസത്തെ ഉജ്ജ്വലമായ സമരം വിജയത്തിലേക്ക്. ഇതിന്റെ ഫലമായി തകര്‍ത്തെറിഞ്ഞ പ്രതിമയുടെ സ്ഥാനത്ത് കേടുപാടുകള്‍ തീര്‍ത്ത പ്രതിമയും സ്മൃതിമണ്ഡപവും അതിരിക്കുന്ന 11 സെന്റ് ഭൂമിയും ഇന്നു വൈകീട്ട് 5ന് സൗജന്യമായി കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായ സംഘത്തിന് കൈമാറുന്നു.

ഒരു വര്‍ഷം മുമ്പ് 2014 മെയ് 24ന് പണ്ഡിറ്റ് കറുപ്പന്റെ 129 മത് ജന്മദിനാചരണം കേരളമെമ്പാടും ആഘോഷിക്കുന്ന അതേ ദിവസമാണ് റെവന്യൂ ഉേദ്യാഗസ്ഥര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ പോലീസിന്റെ അകമ്പടിയോടെ ജെസിബി ഉപയോഗിച്ച് പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തകര്‍ത്തെറിഞ്ഞത്. കുണ്ടന്നൂരിലെ ധീവര സമുദായത്തില്‍പെട്ട ആളുകള്‍ പണ്ഡിറ്റ് കറുപ്പന് പുഷ്പാര്‍ച്ചന നടത്തി പിരിഞ്ഞു പോയ സമയത്തായിരുന്നു റെവന്യൂ ഉദേ്യാഗസ്ഥരുടെ പ്രതിമയോടുള്ള പരാക്രമം. ഇതറിഞ്ഞെത്തിയ ധീവരസഭ 261ാം നമ്പര്‍ ശാഖയുടെ കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായസംഘത്തിന്റെ അന്നത്തെ പ്രസിഡന്റ് കെ.കെ. സേതുലാല്‍ ജെസിബി യുടെ ചക്രങ്ങള്‍ക്കു മുന്‍പില്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് നാട്ടുകാരും, ആര്‍എസ്എസ്, ബിജെപി, ബിഎംഎസ്, ഹിന്ദു ഐക്യവേദി, സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി സംഘടിച്ച് ജെസിബി പിടിച്ചു വച്ചു.

തുടര്‍ന്നുള്ള 13 ദിനരാത്രങ്ങള്‍ ശക്തമായ സമരത്തിന്റേതായിരുന്നു. ഇ.എന്‍. നന്ദകുമാര്‍ (ചെയര്‍മാന്‍), കെ.കെ. മേഘനാഥന്‍ (കണ്‍വീനര്‍), മരട് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.കെ. ദേവരാജന്‍ (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ സാമൂഹ്യ സാമുദായിക തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത സമരസമിതിക്ക് രൂപം നല്‍കി. ഇതിന്റെ നേതൃത്വത്തില്‍ കൂട്ട ഉപവാസം, മരട് നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍, റിലേ നിരാഹാരം തുടങ്ങിയ സമരങ്ങള്‍ വിവിധ ദിവസങ്ങളിലായി നടന്നു. വിവിധ രാഷ്‌ട്രീയ, സാമുദായിക നേതാക്കള്‍ നിരാഹാരമിരുന്നു. ചെമ്മനം ചാക്കോ, എം.കെ. സാനു, വി. മുരളീധരന്‍, എ.എന്‍. രാധാകൃഷ്ണന്‍, കെ.വി. മദനന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ്. ശര്‍മ്മ, പി. രാജീവ്, ദിനേശ് മണി, ടി.പി. പീതാംബരന്‍, എം.എസ്. വിനോദ് കുമാര്‍, എം. നന്ദനന്‍, ആന്റണി ആശാംപറമ്പില്‍, എം.ഐ. ഷാനവാസ് തുടങ്ങി നിരവധി പ്രമുഖര്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ സ്ഥലം എംഎല്‍എ യും മന്ത്രിയുമായ കെ. ബാബു സമരം നടന്ന നാളുകളില്‍ സമരപ്പന്തലില്‍ എത്താഞ്ഞത് നാട്ടുകാരില്‍ പ്രതിഷേധത്തിനും ഇടയാക്കി. തുടര്‍ന്ന് റെവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കു വിളിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിഞ്ഞു. സമരം നിര്‍ത്തിവയ്‌ക്കണമെന്ന മന്ത്രിയുടെ ആവശ്യം നിരാകരിച്ചു. സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സമരത്തിന്റെ 13 ാം ദിവസമാണ് പണ്ഡിറ്റ് കറുപ്പന് സ്മാരകം പണിയാന്‍ ഭൂമി അനുവദിച്ചു നല്‍കാന്‍ മന്ത്രിസഭയുടെ ക്യാബിനറ്റ് തീരുമാനം ഉണ്ടായത്. അതിന്റെ പകര്‍പ്പ് സമരപ്പന്തലില്‍ ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.

കുണ്ടന്നൂര്‍ നോര്‍ത്തിലെ മത്സ്യഉല്‍പാദക സഹകരണ സംഘത്തിന്റെ 11 സെന്റ് ഭൂമിയെ സംബന്ധിച്ച തര്‍ക്കമായിരുന്നു സംഭവവികാസങ്ങള്‍ക്കു പിന്നില്‍. 1970 ല്‍ സംഘം വാങ്ങിയ ഭൂമി വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. പിന്നിട് സംഘത്തിന്റെ അപേക്ഷയില്‍ വായ്‌പതുക ഗഡുക്കളായി തിരിച്ചടക്കാന്‍ നടപടി ആയെങ്കിലും ഇതു സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ ട്രഷറി അധികൃതര്‍ തുക സ്വീകരിച്ചില്ല. പിന്നീട് ഈ ഭൂമി ഒളിംപ്യന്‍ മേഴ്‌സി കുട്ടന് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ധീവരസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്യാബിനറ്റ് തിരുത്തി. എങ്കിലും ഭൂമി സംഘത്തിനു വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ നീക്കം ഉണ്ടായില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കം കോടതി നടപടികളില്‍ നിലനില്‍ക്കെ ആയിരുന്നു റവന്യൂ അധികൃതര്‍ പ്രതിമ പൊളിച്ചു മാറ്റിയത്. ഇന്നു വൈകിട്ട് 5 മണിക്ക് കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായ സംഘത്തിന്റെ ദേവിക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി കെ. ബാബു ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മത്സ്യഫെഡ് ചെയര്‍മാനുമായ വി. ദിനകരന് പ്രസ്തുത ഭൂമിയുടെ പട്ടയം കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.കെ. വിശ്വനാഥന്‍ അദ്ധ്യക്ഷതവഹിക്കും. വി. ദിനകരന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കും. എന്നാല്‍ സമരം വിജയം കണ്ടപ്പോള്‍ സമരത്തെ അവഗണിച്ച് സമരരംഗത്ത് ഇല്ലാതിരുന്ന ആളുകളെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതും സമരരംഗത്ത് മുന്‍പന്തിയില്‍ ഉണ്ടായിരുന്നവരെ ഒഴിവാക്കിയതും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.