ആലുവ: മാനവികതയെ ഉള്‍ക്കൊളളുന്ന സംഗീതത്തില്‍ കളവ് കലര്‍ത്തുന്ന റിയാലിറ്റി ഷോ സംസ്ക്കാരത്തെ ശക്തമായി എതിര്‍ക്കുവാന്‍ പരിശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവര്‍ മുന്നോട്ടുവരണമെന്ന് പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. ആലുവ സംഗീതസഭയുടെ (ടാസ്) അറുപതാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയില്‍ ഒരിക്കലും കളവില്ല. അതുകൊണ്ടു തന്നെയാണ് കലകള്‍ ആഗോളതലത്തിലേക്ക് എന്നും വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കലയെ അഞ്ചാമത്തെ വേദാന്തമായാണ് ഭരതമുനി വിശേഷിപ്പിച്ചത്. ജാതിക്കും മതത്തിനും അതീതമായി എല്ലാവരുടെ മനസിലേക്കും കടന്നുകയറാന്‍ കലയ്ക്ക് കഴിയണം. എപ്പിസോഡുകള്‍ നീട്ടി കൂടുതല്‍ പ്രതിഫലം ലഭിക്കാനുളള ഒരു പരിപാടിയാക്കി സംഗീതത്തെ അധപതിപ്പിക്കുവാന്‍ സംഗീത രംഗത്തുളള പ്രമുഖരായവര്‍ വരെ മുന്നോട്ടുവരുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ടാസ് പ്രസിഡന്റ് എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സീരിയല്‍ നടന് രാജീവ് റോഷന്, ബാബുപളളാശേരി, സി.എന്‍.കെ.മ ാരാര്, ബി. മോഹനന് മാസ്റ്റര്‍, ഏലൂര്‍ മോഹന്‍, എ.എച്ച്. ഷാനവാസ്, കെ.ജി. മണികണ്ഠന്, ജി. രാജേന്ദ്രന്‍നായര്‍, പ്രവീണ്‍, മുപ്പത്തടം ശിവന്, പി. രാമചന്ദ്രന്, എ. രഘു, ജയന്മാലില്, കെ.എന്‍.ചന്ദ്രശേഖരന് നായര്‍, ബാലകൃഷ്ണന്, അനില്‍കുമാര്‍, എന്‍. കുമരേശന്‍, ബേബി കരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. എം.എസ്. വിശ്വനാഥന്, യൂസഫലികേച്ചേരി എന്നിവരെ സ്മരിച്ചുകൊണ്ടുളള സംഗീതാലാപനം, ചൊവ്വര ബഷീര്‍, ബാബു പളളാശേരി എന്നിവരുടെ ഏകപാത്ര നാടകങ്ങള്‍ എന്നിവയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: