കുറിച്ചി : പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ജലനിധി പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിനായി ഡോ.കുര്യന് പി.പള്ളിയടിയില്‍ സൗജന്യമായി നല്കിയ വസ്തുവിന്റെ ആധാരം നടത്തുന്നതിനായി ബനിഫിഷ്വറി കമ്മിറ്റി പ്രസിഡന്റ് പി.എം ജയദേവന് പാലമൂട്ടിലും മറ്റു കമ്മറ്റിയംഗങ്ങളും കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കൂടിയായ ഡോ.കുര്യന് പി.പള്ളിയടിയുമായി ചങ്ങനാശേരി രജിസ്ട്രാര്‍ കച്ചേരിയില്‍ ചെല്ലുമ്പോള്‍ ചില തടസ്സവാദങ്ങള്‍ നിരത്തി ചങ്ങനാശേരി സബ് രജിസ്ട്രാര്‍ വസ്തുവിന്റെ രജിസ്ട്രേഷന് തടയുകയായിരുന്നു. ഇക്കാരണത്താല്‍ ജലനിധി പദ്ധതി മുടങ്ങി കിടക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ പരിശ്രമഫലമായി വീണ്ടും പണി തുടങ്ങിയപ്പോഴാണ് ജലദൗര്‍ലഭ്യ ം ഏറെ അനുഭവിച്ചിരുന്ന തച്ചുകുന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ 150 ഓളം വീടുകളിലെ സാധാരണക്കാര്‍ ദുരിതത്തിലായത്.
സബ്രജിസ്ട്രാര്‍ രജിസ്ട്രേഷന് തടയുക മാത്രമല്ല ബനിഫിഷ്വറി കമ്മിറ്റിയംഗങ്ങളെയും വസ്തു ജനങ്ങള്‍ക്ക് സൗജന്യമായി നല്കിയ ഡോക്ടറേയും അപമാനിക്കുകയും ചെയ്തു.
തികച്ചും നിരുത്തരവാദപരമായി പെരുമാറുകയും നടപടികള്‍ തടഞ്ഞ രജിസ്ട്രാറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ബി.ജെ.പി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.ആര് മഞ്ജീഷ് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ പി.എം ജയദേവന്, ഗ്രേയ്സി മത്തായി, പി.എം രാജപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: