Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അവഗണനയില്‍ വീര്‍പ്പുമുട്ടി അങ്ങാടിപ്പുറം; നഗരസഭയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 04:54 pm IST
in Malappuram

അങ്ങാടിപ്പുറം: ഒരു കാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറം ഇന്ന് നേരിടുന്നത് കടുത്ത അവഗണന. ഒരുപക്ഷേ യുനസ്‌കോയുടെ പൈതൃക ഗ്രാമ പദവി നേടാന്‍ സാധ്യതയുള്ള ക്ഷേത്രനഗരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു നഗരത്തിനാണ് ഇത്തരമൊരു ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. 39 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും ഏതാണ്ട് 55000ല്‍ അധികം ജനസംഖ്യയും ഉള്ള ഒരു നാടിനെ നഗരസഭയാക്കാതെ ഇന്നും പഞ്ചായത്തായി നിലനിര്‍ത്തിയിരിക്കുകയാണ് കേരളം മാറിമാറി ഭരിച്ച ഇടത്‌വലത് മുന്നണികള്‍. ഇത് തന്നെയാണ് നാടിന്റെ ദുരവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയിലെ തന്നെ എറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്ന് സ്ഥിതി ചെയ്യുന്നതും അങ്ങാടിപ്പുറത്താണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തേണ്ടവര്‍ ആശ്രയിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് അങ്ങാടിപ്പുറം. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂയെന്ന പഴഞ്ചൊല്ല് അങ്ങാടിപ്പുറത്തിന്റെ കാര്യത്തില് സത്യമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അങ്ങാടിപ്പുറം ക്ഷീണിക്കുന്നതിനനുസരിച്ച് തൊട്ടടുത്ത നഗരമായ പെരിന്തല്‍മണ്ണ വളരുന്നു. പെരിന്തല്‍മണ്ണയെന്ന പേരില്‍ നിയമസഭ മണ്ഡലവും നഗരസഭയും ഉള്ളപ്പോള്‍ അങ്ങാടിപ്പുറത്ത് ഇതൊന്നുമില്ല. ഈ നാടിനോട് എന്തുമാകാമെന്ന അധികാരികളുടെ നിലപാടില്‍ രോഷകുലരാണ് ഇവിടുത്തെ ജനങ്ങള്‍. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവഗണനക്കുള്ള മറുപടി നല്‍കാനൊരുങ്ങുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ ഗതാഗതസംവിധാനം കാര്യക്ഷമമാക്കാന്‍ നടപടികളൊന്നും തന്നെ ഉണ്ടാകുന്നില്ല. ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ബസില്‍ കയറാന്‍ ഒരു സ്വകാര്യ ബസ്റ്റാന്‍ഡ് പോലുമില്ല. ഈ വിഷയം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസവും ധാരാളം തീര്‍ത്ഥാടകരെത്തുന്ന ഇവിടെ മതിയായ താമസ സൗകര്യങ്ങള്‍ പോലും നല്‍കാന്‍ സംവിധാനമില്ല. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്ല. ഉന്നത വിദ്യാഭ്യാസത്തിന് മറ്റു നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. ക്രമസമാധാനപാലനത്തിന് പോലും പെരിന്തല്‍മണ്ണയി നിന്ന് പോലീസെത്തണം. പഞ്ചായത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ എത്തണമെങ്കില്‍ വലിയ തുക നല്‍കി ഓട്ടോറിക്ഷ വിളിക്കേണ്ട അവസ്ഥ. അതും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായ റോഡുകളിലൂടെയുള്ള ദുസഹമായ യാത്രയും. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെ അവഗണിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.