Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പീലിങ് മേഖലയില്‍ വീണ്ടും തൊഴിലാളി സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 09:14 pm IST
inAlappuzha

അമ്പലപ്പുഴ: പീലിംഗ് സമരം യൂണിയനുകള്‍ വഞ്ചിച്ചെന്ന് തൊഴിലാളികള്‍. നേതാവിന്റെ വീട് ഉപരോധിച്ചു. പലയിടങ്ങളിലും പണിമുടക്കി. കഴിഞ്ഞ ഒരു മാസമായി നടന്നിരുന്ന ചെമ്മീന്‍ പീലിംഗ് തൊഴിലാളിസമരം ഒത്തുതീര്‍പ്പായെങ്കിലും കൂലി നിശ്ചയിച്ചതില്‍ യൂണിയന്‍ നേതാക്കള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തിയതോടെ വീണ്ടും ഈ മേഖല സംഘര്‍ഷഭരിതമാകുന്നു. കെഎംഎസ്‌സിയു നേതാവ് പുന്നപ്ര സ്വദേശിനി സുബൈദയുടെ വീടാണ് ഇന്നലെ സ്ത്രീ തൊഴിലാളികള്‍ ഉപരോധിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വനിതാ തൊഴിലാളികള്‍ ഉപരോധിച്ചത്. സമരത്തിന്റെ മറവില്‍ യൂണിയന്‍ നേതാക്കള്‍ തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്നും പഴയകൂലി സമ്പ്രദായം മതിയെന്നും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥ തൊഴിലാളികള്‍ക്ക് പ്രയോജനമില്ലെന്നും പറഞ്ഞായിരുന്നു ഉപരോധം.

പല സ്ഥലത്തും യൂണിയനുകള്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഭാരം നിശ്ചയിക്കാതെ പ്രത്യേകം പാത്രത്തില്‍ അളന്നുനല്‍കുന്ന ഒരു പാത്രം ചെമ്മീന്‍ കിള്ളുന്നതിന് 16.50 രൂപ കൂലിയും 1.50 രൂപ ബോണസുമടക്കം 18 രൂപയാണ് നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 18ന് ഈ കൂലിയുടെ കരാര്‍ അവസാനിച്ചിരുന്നു. ഇതിന് ശേഷം തൊഴിലാളികള്‍ കൂലി വര്‍ധനവിനായി നോട്ടീസ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് 18 രൂപ കൂലിയും രണ്ട് രൂപ ബോണസുമടക്കം 20 രൂപ നല്‍കാമെന്ന് ഷെഡ് ഉടമകള്‍ പറയുകയായിരുന്നു. ഇത് തൊഴിലാളികളും അംഗീകരിച്ചിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെ 21 രൂപ ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

എസ്‌യുസിഐയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനക്ക് പുറമെ സിഐടിയവുംകൂടി രംഗത്തെത്തിയതോടെ സമരം ശക്തമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലാളി നേതാക്കളും ഷെഡ് ഉടമകളും കലക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ ഒരു കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 14 രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

ബോണസ് അടക്കം 29 രൂപ നല്‍കാമെന്ന് പറഞ്ഞത് തങ്ങള്‍ അംഗീകരിച്ചിരുന്നെങ്കിലും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ചില സംഘടനകള്‍ തങ്ങളെ ഉപയോഗിക്കുകയായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നേരത്തെ പാത്രത്തില്‍ അളന്നുനല്‍കിയിരുന്ന ചെമ്മീന്‍ ഒരു കിലോഗ്രാമില്‍ അല്‍പം കൂടുതല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നേരത്തെ 18 രൂപ കൂലി ലഭിച്ചിരുന്ന അതേ ഭാരം ചെമ്മീന്‍ നുള്ളുന്നതിനാണ് സമരത്തിന് ശേഷം 14 രൂപ ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

നേരത്തെ വലിയ തുകക്ക് പണിയെടുത്തിരുന്നവര്‍ക്ക് അതിന്റെ പകുതി പണം പോലും നിലവില്‍ ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് പഴയകൂലി തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് പല ഷെഡുകളിലും തൊഴിലാളികള്‍ പണിയെടുത്തില്ല. ഇതോടെ യൂണിയനും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നു. അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി 350 ലധികം പീലിംഗ് ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ഇത്തരം നീക്കങ്ങള്‍ ഈ മേഖലയെ ഇല്ലാതാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അടിക്കടിയുള്ള ഇത്തരം സമരങ്ങള്‍ ചെറുകിട ചെമ്മീന്‍ കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം കച്ചവടക്കാരെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് സമരത്തിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയെമാത്രം ആശ്രയിച്ച് ജീവിക്കുന്നത്.

മറ്റ് വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും ഇതിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് തകര്‍ന്നാല്‍ മുഴുവന്‍ മേഖലയും സ്തംഭിക്കുമെന്നതില്‍ തര്‍ക്കമില്ല. വന്‍കിട കച്ചവടക്കാര്‍ക്ക് അന്യസംസ്ഥാനത്തും ജില്ലകളിലും ചെമ്മീന്‍ പീലിംഗ് കമ്പനികള്‍ ഉള്ളതിനാല്‍ സമരം ഏറെ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. സമരം ആരംഭിച്ചത് കൊല്ലം നീണ്ടകര സീസണിലായതിനാല്‍ പലര്‍ക്കും കച്ചവടംചെയ്യാനും സാധിച്ചില്ല.

സമരം ഒത്തുതീര്‍പ്പായെങ്കിലും സംഘടനകള്‍ വിട്ട് തൊഴിലാളികള്‍ വീണ്ടും രംഗത്തെത്തിയോടെ ഈ മേഖല വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തങ്ങളെ വഞ്ചിച്ച നേതാക്കള്‍ തൊഴിലാളി സ്‌നേഹം പറഞ്ഞുവന്നാല്‍ പൊതുനിരത്തില്‍ കൈകാര്യം ചെയ്യുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ നേതാക്കളെ കാണാനില്ലാത്ത അവസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.