Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്ന എസ്എഫ്‌ഐയുടെ നിലപാട് തിരുത്തിയില്ലെങ്കില്‍ അപകടം: അഡ്വ.പി.സുധീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 07:26 pm IST
in Kannur

കണ്ണൂര്‍ തോട്ടട പൊളിടെക്‌നിക്കിലും ഐടിഐയിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ ഇന്നലെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജനമാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഭരണഘടന അനുശാസിക്കുന്ന സംഘടനാ സ്വതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ എസ്എഫ്‌ഐ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ നിലപാട് തിരുത്തുന്നതാണ് എസ്എഫ്‌ഐക്ക് നല്ലതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കിലും ഐടിഐയിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ ഇന്നലെ പോളിടെക്‌നിക്കിലേക്ക് എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ സ്വാതന്ത്ര്യം ആവശ്യപ്പട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍ ഭൂഷണമല്ല. സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. കേരളത്തിലെ കോളേജ് കാമ്പസുകളില്‍ അരാഷ്‌ട്രീയത വളര്‍ത്താനുളള ആസൂത്രിത നീക്കമാണ് ഏതാനും നാളുകളായി എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്‌ട്രീയം വേണ്ടെന്ന് പൊതുജനങ്ങളെക്കൊണ്ടും നീതിന്യായ വ്യവസ്ഥയെക്കൊണ്ടും പറയപ്പിക്കാനുളള നീക്കമാണ് നടത്തുന്നത്. കോളേജ് കാമ്പസുകളും ഹോസ്റ്റലുകളും മദ്യപാനത്തിന്റെയും മദിരാക്ഷിയുടേയും മയക്കുമരുന്നിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ് എസ്എഫ്‌ഐക്കാര്‍. ഇത്തരം ദുഷ്‌ചെയ്തികളെ മറ്റ് സംഘടനകള്‍ ചോദ്യംചെയ്യുന്നതിനാലാണ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്നത്. എസ്എഫ്‌ഐ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോയാല്‍ എബിവിപിക്കും ഇതേ തീരുമാനമെടുക്കേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ കേരളത്തിലെ എസ്എഫ്‌ഐയുടെ സംസ്ഥാന നേതാക്കളുള്‍പ്പെടെ പരീക്ഷയെഴുതാതിരിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എബിവിപിയെ നിര്‍ബന്ധിപ്പിക്കരുത്. അണികളെ പിടിച്ചു നിര്‍ത്താന്‍ എസ്എഫ്‌ഐ അക്രമം മറയാക്കുകയാണ്. മാരക വിഷമായി എസ്എഫ്‌ഐ മാറിയിരിക്കുകയാണ്. പത്തനംതിട്ടയില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരണപ്പെടാനിടയാക്കിയ സംഭവമുള്‍പ്പെടെ നിരവധി കൊലപാതകങ്ങളില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കുളള പങ്ക് മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈമനസ്യം കാണിക്കുകയാണ്. നാടിനപമാനമായിമാറിക്കൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. തോട്ടട പോളിയിലെ ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും വലിയ കക്ഷിയായ എബിവിപി യൂനിയന്‍ ഭരണം പിടിച്ചിരിക്കുകയാണ്. ഇടത് ഈറ്റില്ലമെന്നു പറയപ്പെടുന്ന ഡല്‍ഹി ജെഎന്‍യുവില്‍ എസ്എഫ്‌ഐയുടെ പൊടിപോലും കാണാനില്ല. ഇങ്ങനെ രാജ്യത്താകമാനം എസ്എഫ്‌ഐയും ഇടത് ചിന്താഗതിക്കാരും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കണ്ണൂര്‍ ഐടിഐയെന്ന ഇട്ടാവട്ടത്തില്‍ എസ്എഫ്‌ഐക്കാര്‍ അഹങ്കാരവും ഗര്‍വ്വും പ്രകടിപ്പിച്ച് ഭീഷണിപ്പെടുത്തുന്നത്. ഇതനുവദിക്കാനാവില്ല.രാഷ്‌ട്ര സ്‌നേഹികളും സാമൂഹ്യവിരുദ്ധരും തമ്മിലുളള ഏറ്റുമുട്ടലാണിത്. ഭീഷണിയെ സര്‍വ്വശക്തിയുമെടുത്ത് നേരിടും. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ സമരത്തിന്റെ മുന്നില്‍ നിന്ന് പോരാടിയ ഝാന്‍സിറാണിയടക്കമുളള ധീരദേശാഭിമാനികളുടെ പിന്മുറക്കാറാണ് ദേശസ്‌നേഹികളായ എബിവിപി പ്രവര്‍ത്തകരെന്നും ഇവരുടെ വീര്യം നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുന്ന എബിവിപി പ്രവര്‍ത്തകര്‍ സധൈര്യം എസ്എഫ്‌ഐയുടെ കാടത്തത്തെ, ഫാസിസത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലാലയങ്ങളില്‍ ഏകപക്ഷീയമായി എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയാണെന്നും പെണ്‍കുട്ടികളെ വരെ അക്രമിച്ചുകൊണ്ട് കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പോളിയില്‍ വെച്ച് എബിവിപി പ്രവര്‍ത്തകന്‍ രാഗിലിനെ അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഐടിഐ, പോളി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ പ്രേംസായി സ്വാഗതവും അനൂപ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

India

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

India

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

India

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.