Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കണ്ണൂര്‍ ലോബിയുടെ ഗുരുനിന്ദയും പിണറായി-വിഎസ് നിഴല്‍ യുദ്ധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 05:53 pm IST
in Kannur

തലശ്ശേരി: ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുകയും കുരിശിലേറ്റി അപമാനിക്കുകയും എസ്എന്‍ഡിപിയോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുകയും ചെയ്യുന്ന സിപിഎമ്മിന് അപ്രഖ്യാപിതമായ ലക്ഷ്യമുണ്ടെന്ന് വ്യക്തമാകുന്നു. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ളതും മോശമല്ലാത്ത ജനസാന്നിധ്യമുള്ളതും ദക്ഷിണ കേരളത്തിലാണ്. ആ ഭാഗത്തുതന്നെയാണ് പിണറായിയുടെ മുഖ്യശത്രുവായ വി.എസ്.അച്ചുതാനന്ദനെ പിന്തുണക്കുന്നവര്‍ എറെയുള്ളതും. ആ ഭാഗങ്ങളില്‍ എസ്എന്‍ഡിപിയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണെന്ന് മാത്രമല്ല, അച്ചുതാനന്ദനോട് ഏറെ കൂറുള്ളവരുമാണ്. ഇക്കാര്യം വ്യക്തമാക്കി മനസ്സിലാക്കിയ പിണറായി സിപിഎം കണ്ണൂര്‍ ലോബിയെ ഉപയോഗിച്ചുകൊണ്ട് അച്ചുതാനന്ദനെ മൂലക്കിരുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് എസ്എന്‍ഡിപി വിരുദ്ധ നിലപാടുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ അച്ചുതാനന്ദന്‍ വളരെ സമര്‍ത്ഥമായാണ് കരുനീക്കം നടത്തിയത്. കണ്ണൂരില്‍ ഗുരുദേവനെ കുരിശിേലറ്റിയപ്പോഴും പിണറായി വെള്ളാപ്പള്ളിയെ അപമാനിച്ചുകൊണ്ടിരിക്കുമ്പോഴും മൗനം പാലിച്ചിരുന്ന വിഎസിനെ സഖാക്കള്‍ക്കിടയില്‍ എസ്എന്‍ഡിപി അനുകൂലിയാണെന്ന് രഹസ്യമായി പ്രചരിപ്പിക്കാന്‍ പിണറായി ഗ്രൂപ്പ് നീക്കം തുടങ്ങി. എന്നാല്‍ ഇത് മുന്നില്‍കക്കണ്ട് വിഎസ് അടുത്ത ദിവസം എസ്എന്‍ഡിപിയെയും വെള്ളാപ്പള്ളിയെയും തള്ളിപ്പറയാന്‍ തുടങ്ങി. അതോടെ എസ്എന്‍ഡിപിക്കാരായ സഖാക്കള്‍ സിപിഎമ്മിനെതിരെ തിരിയാനാരംഭിച്ചു. മാത്രമല്ല, പല എസ്എന്‍ഡിപിക്കാരും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറാനും തുടങ്ങിക്കഴിഞ്ഞു. വിഎസിന്റെ ജനനായകന്റെ മുഖം പിച്ചിച്ചീന്തിക്കൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെയും ഭൂരിപക്ഷം നേടി മുഖ്യമന്ത്രിക്കസേരയിലെത്തുക എന്ന സ്വപ്നമാണ് പിണറായിയുടേത്. എന്നാല്‍ താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ആ സ്വപ്നം പൂവണിയിക്കില്ലെന്ന ദൃഡശ്ചയത്തിലാണ് വി.എസ് മുന്നോട്ട് പോകുന്നത്. അതിനാവശ്യമായ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും അണിയറയില്‍ ഒരുക്കുകയാണ് ഇപ്പോള്‍ വിഎസ് ചെയ്യുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിശ്വസ്തനും ജനകീയ നേതാവും ഇപ്പോഴും താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരവും വിഎസ് പാഴാക്കാറില്ല. അതുതന്നെയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയെ അസ്വസ്ഥരാക്കുന്നതും.

വിഎസിനെതിരെ ഈഴവ വിഭാഗത്തിന്റെ വോട്ട് ബാങ്ക് തനിക്കനുകൂലമായി മാറ്റുവാന്‍ ഗൗരിയമ്മയെ രംഗത്തിറക്കാന്‍ ആവുന്നതെല്ലാം ചെയ്തതാണെങ്കിലും ഗൗരിയമ്മ ഇടക്കുവെച്ച് വഴുതിമാറുകയായിരുന്നു. കൂടാതെ കണ്ണൂര്‍ ലോബിയുടെ അഹങ്കാരവും പാര്‍ട്ടിയിലെ മേല്‍ക്കോയ്‌മയും ഐസക്കിനും ബേബിക്കും സുധാകരനും മറ്റും സഹിക്കാവുന്നതിലധികമായിരിക്കുന്നു. അതിനാല്‍ അടുത്ത കാലത്തായി പിണറായിയുടെ പല നീക്കങ്ങളിലും അവര്‍ സജീവത കാണിക്കാറില്ല. കഴിഞ്ഞ അരുവിക്കര തെരഞ്ഞെടുപ്പിലും ഇക്കാര്യം വ്യക്തമായതാണ്. വിഎസിനെ തിരശ്ശീലക്ക് പിന്നിലാക്കാനുള്ള ശ്രമം പാഴായതും തിരശ്ശീലക്ക് പിന്നിലേക്ക് പിണറായി മാറ്റപ്പെട്ടതും തോറ്റപ്പോള്‍ അച്ചുതാനന്ദന്‍ കുറ്റവാളിയാകാതെ വോട്ടുപിടുത്തക്കാരനായ പിണറായി കുറ്റക്കാരനായതും കണ്ടുകഴിഞ്ഞു.

മറ്റൊരു പ്രധാനകാര്യം കഴിഞ്ഞ 9 ദിവസമായി മുന്നാറില്‍ ടാറ്റാ ടീ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ശ്രീമതിയെയും ശൈലജയെയും തൊഴിലാളികള്‍ കൈവെച്ചതും സിപിഎം എംഎല്‍എ രാജേന്ദ്രനെ ചെരിപ്പെറിഞ്ഞ് ഓടിച്ചതും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തൊഴിലാളികള്‍ ബഹിഷ്‌കരിച്ചതും പാര്‍ട്ടിക്ക് ഏറെ നാണക്കേടാണ് വരുത്തിയത്. മുന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ താന്‍ സന്ദര്‍ശിക്കുമെന്ന് അച്ചുതാനന്ദന്‍ പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയും സംഘവും ശനിയാഴ്ച മുന്നാറിലെത്തിയത്. എന്നാല്‍ അച്ചുതാനന്ദന്‍ മുന്നാറിലെത്തിയപ്പോള്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ ഒന്നടങ്കം അദ്ദേഹത്തെ സ്വീകരിച്ചതും എംഎല്‍എ രാജേന്ദ്രന്റെ സമരപ്പന്തല്‍ അദ്ദേഹം സന്ദര്‍ശിക്കാതിരുന്നതും സിപിഎമ്മിനെ സംബന്ധിച്ച് ഏറെ അപമാനകരവുമായി. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കൂടെ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇടുക്കി ജില്ലയിലെ സിപിഎം നേതാക്കളെല്ലാം വിഎസിനെ ബഹിഷ്‌കരിക്കുകയായിരുന്നു. കോടിയേരിയുടെ പ്രസംഗം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അതേ തൊഴിലാളികള്‍ തന്നെയാണ് വിഎസിനെ സ്വീകരിച്ച് തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാന്‍ തയ്യാറായത്. കോടിയേരിയുടെ പ്രസംഗം ശ്രദ്ധിക്കാതെ മുദ്രാവാക്യം വിളി തുടര്‍ന്ന തൊഴിലാളികളോട് നിശബ്ദരാകാന്‍ പി.കെ.ശ്രീമതി ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ കണ്ടഭാവം നടിക്കാതെ മുദ്രാവാക്യം വിളി തുടരുകയായിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് വി.എസ്.അച്ചുതാനന്ദന് മുന്നില്‍ പിണറായിയും കോടിയേരിയും അടിയറവു പറയുന്നു എന്നു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

India

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

India

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

India

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.