വൈക്കം: കോവിലകത്തുകടവി മാര്‍ക്കറ്റില്‍ കോടികള്‍ മുടക്കി പണിതസ്റ്റാള് നോക്കുകുത്തിയായി തുടരുന്നു. ഒരു കോടി 64 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച മാര്‍ക്കറ്റ് മന്ത്രി കെ.ബാബുവാണ് ഉദ്ഘാടനം ചെയ്തത്് ഉദ്ഘാടനത്തിന് ശേഷവും ഇവിടേക്ക്്് കച്ചവടം മാറ്റാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല.
അശാസ്ത്രീയമായി നിര്‍മ്മിച്ചതാണ് സ്റ്റാളിലേക്ക്്്് മാറുവാന്‍ മത്സ്യതൊഴിലാളികള്‍ തയ്യാറാകാത്തത്. പരമ്പര്യമാര്ക്കറ്റായ ഇവിടെ രാവിലേയും ഉച്ചക്കും ആയിരത്തി അഞ്ഞൂറിലധികം കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും കച്ചവടം നടത്തുന്നുണ്ട.്്് ഇവര്‍ക്കായി പിണിതിരിക്കുന്നത് 20 ഇടുങ്ങിയ സ്ററാളുകള്‍ മാത്രമാണ് ഇവിടെ കാല്‍ഭാഗം തൊഴിലാളിക്കള്‍ക്ക് പോലൂം കച്ചവടം നടത്താനുള്ള സ്ഥലം തികയില്ല .എഴുപത്് സെന്റ്് സ്ഥലത്തിലാണ് മാര്‍ക്കറ്റ്് പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്നിന്ന്്് ഉള്‍പ്പെടെ നൂറ്കണക്കിന്് വാഹനങ്ങളാണ് നിത്യവും എത്തുന്നത് സ്ഥലപരിമിതി മൂലം വഴി തടസപ്പെടുന്നത് നിത്യസംഭവമാണ.് ഇതിനുള്ളിലാണ് ശാസ്ത്രിയമായി കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികളുടെ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. നിലവില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് വള്ളക്കടവ് കെട്ടിയ താഴ്ന്ന് കിടക്കുന്ന 25 സെന്റ് സ്ഥലം മാര്‍ക്കറ്റിനോട് ചേര്‍ത്ത് നവീകരിച്ചാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഒരുപരിധിയോളം കാര്യക്ഷമമാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: