Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 10:44 pm IST
in Kottayam

കോട്ടയം: ശ്രീനാരായണ ഗുരുദേവനെ അപഹസിച്ച സിപിഎം നടപടിക്കെതിരേയും, സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ച എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരേയും ജില്ലയിലെങ്ങും വന്‍ പ്രതിഷേധം. കോട്ടയത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍ നടന്ന തിരുനക്കര മൈതാനത്തിന് ചുറ്റും എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് കുറിച്ചിയില്‍ പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങിയ യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും രണ്ട്‌പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ ഏകപക്ഷീയമായ അക്രമത്തിനെതിരേ ശ്രീനാരായണീയ സമൂഹം ജില്ലയിലെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു.

കുറിച്ചി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജന്മാഷ്ടമി ദിവസം സി.പി.എം തളിപറമ്പില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിച്ച് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ചതിലും ഇതിനെതിരായി പ്രതിഷേ പ്രകടനം നടത്തിയവരെ അക്രമിച്ചതിനും എതിരായി കുറിച്ചിയില്‍ എസ്.എന്‍.ഡി.പി ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ കുറിച്ചി മന്ദിരം കവലയില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി കെ.വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ നടന്ന സമാപന സമ്മേളനം സ്റ്റേറ്റ് യൂത്ത് മൂവ്‌മെന്റ് ജോ. സെക്രട്ടറിയും കോട്ടയം യൂണിയന്‍ കൗണ്‍സിലറുമായ സതീഷ് മണലേല്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. എസ്.റ്റി.യു.സി പ്രവര്‍ത്തകര്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകര്‍, ശ്രീനാരായണ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. മന്ദിരം കവലയില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് സമുദായ സ്‌നേഹികള്‍ അണിനിരന്നു. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ പ്രകടനം അവസാനിച്ചു.

മുണ്ടക്കയം: ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.യൂണിയന്റെ 42 ശാഖകളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകര്‍ യൂണിയന്‍ ആസ്ഥാനത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രികള്‍ അടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.പെട്രോള്‍ പമ്പ്,സെന്‍ട്രല്‍ ജങ്ഷന്‍, കോസ് വേ കവലവഴി റാലി നടത്തി യൂനിയന്‍ ആഫീസ് ജങ്ഷനില്‍ സമാപിച്ചു.യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി,ഒ.ജി.സാബു,ലാലിറ്റ് എസ്.തകിടിയേല്‍, ഗിരിജ പ്രസാദ്, രാജന്‍ പാലത്തിനാല്‍,രഞ്ജിത് പാക്കുള ത്തില്‍ സിന്ധു മുരളീധരന്‍, ജിസ്മി മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധക്കാര്‍ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവര്‍ ക്ക് എതിരായി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.

മുണ്ടക്കയം: ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച സിപിഎം.നിലപാടിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രകടനം നടത്തി.കോസ് വേ ജങ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ടൗണ്‍,പെട്രോള്‍ പമ്പു വഴി ബസ്റ്റാന്‍ഡ് കവാടത്തില്‍ സമാപിച്ചു. കെ.ബി.മധു, ആര്‍ .രഞ്ജിത്,ഒ.സി.യേശുദാസ്,,ആര്‍.സി.നായര്‍,പി.കെ.അയയ്യപ്പദാസ്,.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചങ്ങനാശേരി: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയതും വളര്‍ത്തിയതും ഈഴവരാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മറക്കരുതെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ കെ.ഡി. രമേശ് പറഞ്ഞു. ശ്രീനാരായണഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തി സി.പി.എം നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം പഠിക്കണമെന്നും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം വളരാന്‍ ഈഴവന്റെ രക്തവും മജ്ജയും കൊടുത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഊട്ടിവളര്‍ത്തിയ കൈകൊണ്ട് ഉദകക്രിയ ചെയ്യുന്നതിനും എസ്.എന്‍.ഡി.പി യോഗത്തിന് മടിയില്ലെന്നും കെ.വി. രമേശന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും വര്‍ഗ്ഗീയപരമായി പ്രചാരണം നടത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. യൂക്കൂബ് മേമനെ തൂക്കിലേറ്റിയത് മുസ്ലിം സമുദായമായതുകൊണ്ടാണ് ചെയ്തതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിം സമുദായം ഉള്‍പ്പെടെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇത്തരം അഭിപ്രായം പറഞ്ഞില്ല. ഇതിലൂടെ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാമെന്നാണ് സി.പി.എം കരുതിയത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കഴിഞ്ഞ എഴുപതു വര്‍ഷമായി ഈഴവരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡംഗം അജയന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ചന്ദ്രമോഹന്‍, എസ്.സാലിച്ചന്‍, ഡി. വിജയന്‍, കെ.ജി. പ്രസന്നന്‍, പി.ആര്‍. റെജികുമാര്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അജിത് മോഹന്‍, സെക്രട്ടറി അനില്‍ കണ്ണാടി, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ശോഭ ജയചന്ദ്രന്‍, സെക്രട്ടറി പ്രസന്ന പണിക്കര്‍, എസ്.റ്റി.യു.സി താലൂക്ക് സെക്രട്ടറി പി.ആര്‍. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഇന്നലെ വൈകിട്ട് 4ന് എസ്.ബി കോളേജ് ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം നഗരത്തില്‍ പ്രകമ്പനം കൊള്ളിച്ചു. മണിക്കൂറുകളോളം എം.സി റോഡ് സ്തംഭിച്ചു. പെരുന്ന ബസ് സ്റ്റാന്റില്‍ സമാപിച്ചതിനുശേഷം പ്രതിഷേധയോഗവും നടന്നു. യൂണിയന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും നൂറു കണക്കിന് ഭക്തര്‍ ആവേശത്തോടെയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. വാശിയേറിയ മുദ്രാവാക്യം പ്രകടനത്തിലുടനീളം ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ കൗണ്‍സിലര്‍മാര്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍, വനിതാസംഘം പ്രവര്‍ത്തകര്‍, എസ്.റ്റി.യു.സി പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ചങ്ങനാശേരി: ശ്രീനാരായണഗുരുവിനെ നിന്ദിച്ച സി.പി.എമ്മിന്റെ സംസ്‌കാരശൂന്യമായ നടപടിയില്‍ ചങ്ങനാശേരി താലൂക്ക് ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.