പൊന്‍കുന്നം: പുതിയ സര്‍ക്കാര്‍ ഉത്തരവ് അഗ്നിശമന സേനയുടെ സേവനങ്ങള്‍ക്ക് കൂച്ചുവിലങ്ങാകുന്നു. നിലവില്‍ നല്‍കിക്കൊണ്ടിരുന്ന പല സേവനങ്ങളും പുതിയ ഉത്തരവിന്‍ പ്രകാരം നല്‍കാന്‍ ആവില്ലെന്നത് പൊതുജനങ്ങളെ ഏറെ വലയ്‌ക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്റെ സ്റ്റാന്‍ഡിംഗ് ഓര്‍ഡറാണ് അഗ്നിശമന സേനയുടെ സേവനം പരിമിതപ്പെടുത്തുന്നത്. അടുത്തിടെ ഒരു എഞ്ചിനിയറിംഗ് കോളേജില്‍ ഫയര്‍ എഞ്ചിന്‍ ദുരുപയോഗം ചെയ്തത് പൊതുജനമധ്യത്തില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതാണ് പുതിയ ഉത്തരവിന് കാരണം. വിദ്യാര്‍ത്ഥികള്‍ ഫയര്‍ എഞ്ചിന്‍ പമ്പ് ചെയ്യുന്ന വെള്ളത്തിന് മുമ്പില്‍ നൃത്തം ചെയ്തതും എഞ്ചിന് മുകളില്‍ കയറിയതും വിവാദമായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ഫയര്‍, ഇന്‍സിഡന്റ് കോളുകള്‍ വന്നാല്‍ 20 സെക്കന്റിനുള്ളില്‍ വാഹനം പുറപ്പെടണമൊണ്. ആയതിനാല്‍ വാഹനങ്ങള്‍ സ്റ്റാന്‍ ബൈ ആയി നല്‍കരുതൊണ് നിര്‍ദ്ദേശം. ഇതോടെ പശുക്കളും മറ്റ് വളര്‍ത്തു മൃഗങ്ങളും കിണറ്റില്‍ വിഴുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ഇനിമുതല്‍ ഫയര്‍ഫോഴ്‌സ് എത്തിയെ വരില്ല.മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടാലും ഇതുതന്നെയാകും സ്ഥിതി. കിണറ്റിലും കുളത്തിലും അകപ്പെടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ ഫയര്‍ ഫോഴ്‌സിന് പ്രത്യേക സംവിധാനങ്ങളും വൈദഗ്‌ദ്ധ്യവും ഉണ്ട്. എന്നാല്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ട്.
പുതിയ ഉത്തരവ് പ്രകാരം സ്റ്റേഷന്‍ പരിധിയിലെ പൗരന്‍ വിളിക്കുന്ന കോള്‍ അനുസരിച്ച് നടപടിയെടുക്കണം. പൗരന്‍ വിളിക്കുന്ന ഇന്‍സിഡന്റ് കോള്‍ അനുസരിച്ച് മനുഷ്യജീവന്‍ രക്ഷിക്കേണ്ട അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്‌ക്ക് നടപടിയെടുത്താല്‍ മതി. പ്രത്യേകം ലിസ്റ്റ് ചെയ്യുന്ന വി.വി.ഐ.പി കള്‍ക്കായി മാത്രം സ്റ്റാന്‍ ബൈ ഡ്യൂട്ടി നടത്തുക എന്നിവയാണ് ഡ്യൂട്ടി.
നിലവില്‍ ചെയ്തുകൊണ്ടിരുന്ന സേവനങ്ങള്‍ നിര്‍ത്താലാക്കിയതോടെ പ്രശ്‌നത്തിലായത് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനുകളിലെ ജീവനക്കാരാണ്.നിലവില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ക്കായി ഫയര്‍ഫോഴ്‌സില്‍ വിളിക്കുന്നവര്‍ സേവനം ലഭിക്കാതെ വരുന്നതോടെ ജീവനക്കാരുമായി തര്‍ക്കം പതിവായി.
















