ശ്രീനഗര്‍: ചൊവ്വാഴ്ച ജയില്‍ മോചിതനായ കാശ്മീര്‍ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ വീണ്ടും അറസ്റ്റ് ചെയ്തു. കൊത്ബാല്വല് ജയിലില്‍ നിന്നും മോചിതനായ ഉടന്‍ തന്നെ ആലമിനെ ജമ്മുകാശ്മീര്‍ പോലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ഏപ്രില്‍ പതിനേഴിന് ശ്രീനഗറില്‍ ഇന്ത്യാവിരുദ്ധ റാലി നടത്തിയതിന് മസ്രത്ത് ആലത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസത്തെ ദല്‍ഹി വാസത്തിന് ശേഷം കാശ്മീര്‍ താഴ്വരയില് മടങ്ങിയെത്തിയ ഹുറിയത്ത് നേതാവ് സയദ് അലി ഷാ ഗിലാനിയെ സ്വീകരിക്കുന്നതിനു വേണ്ടിയാണ് ശ്രീനഗറില്‍ ആലം റാലി സംഘടിപ്പിച്ചത്.
മസ്രത്തിന്റെ തടവുശിക്ഷ കഴിഞ്ഞ മാസം റദ്ദാക്കിയ ജമ്മുകാശ്മീര്‍ ഹൈക്കോടതി അയാളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. കല്ലേറ് സമരവുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തോളം തടവിലായിരുന്ന മസ്രത്തിനെ പിഡിപി സര്‍ക്കാരാണ് മാര്‍ച്ചില്‍ മോചിപ്പിച്ചത്. കല്ലേറില്‍ 122 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: