Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എം.ടിയുടെ ചിത്രങ്ങളുമായി ചിത്രം ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:23 am IST
in Kozhikode

കോഴിക്കോട്: എം.ടിയുടെ ചിത്രങ്ങളുമായി എം.ടി ചിത്രം ചരിത്രം പ്രദര്‍ശനത്തിന് തുടക്കമായി. പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എം.ടിനടത്തിയ പ്രസംഗം ഏവരിലും ചിരിയുണര്‍ത്തി. ഫോട്ടോ ഗ്രാഫിയെകുറിച്ച് തനിക്കുള്ള അഭിപ്രായവും എം.ടി വ്യക്തമാക്കി. ഫോട്ടോഗ്രാഫിയെന്നത് മുമ്പ് വലിയൊരു കലയായിരുന്നുവെന്ന് എം.ടി അഭിപ്രായപ്പെട്ടു. ”ഇപ്പോള്‍ സാങ്കേതികവിദ്യ വികസിച്ചതോടെ കൊച്ചുകുട്ടികള്‍ വരെ ഫോട്ടോയെടുക്കാന്‍ തുടങ്ങി. ഫോട്ടോയ്‌ക്ക് വേണ്ടി നിന്നുകൊടുക്കാന്‍ അന്നും ഇന്നും വലിയ താല്പര്യമില്ല. പലപ്പോഴും അത് സ്വകാര്യതയ്‌ക്ക് എതിരായാണ് തോന്നുക. കാണാന്‍ വരുന്നവര്‍ ഒപ്പം നിന്ന് മൊബൈലില്‍ ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിക്കും. എന്താ അതിന് പറയുക..? സെല്‍ഫി. സെല്‍ഫിയെടുക്കാന്‍ വരുന്നവരെ ഓടിക്കും ഞാന്‍.

നല്ല മൂഡിലല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍മാരെയും ഓടിച്ചിട്ടുണ്ട്. വീട്ടില്‍ വന്ന് വളര്‍ത്തുനായക്ക് അരികിലേക്ക് പോയ ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടയ്‌ക്കല്‍ ഉള്‍പ്പെടെ പലരെയും ദേഷ്യത്തോടെ പറഞ്ഞയച്ചിട്ടുണ്ട്. എനിക്ക് തന്നെ ആ ഡോബര്‍മാനെ പേടിയാണ്. അപ്പോഴാണ് അയാള്‍ രാവിലെ തന്നെ വന്ന് അതിനെകൊണ്ട് ബഹളമുണ്ടാക്കിക്കുന്നത്. അപ്പോ തന്നെ അയാളെ പറഞ്ഞോടിച്ചു. ദേ ഈ വിനയനെയും മുമ്പ് ഞാന്‍ ഓടിച്ചിട്ടുണ്ട്’എം.ടി തുടര്‍ന്നു.

എം.ടിയെന്ന പ്രതിഭ പതിവില്ലാത്ത വിധം പ്രസന്നവദനനായി മനസ്സ് തുറന്ന് ചിരിച്ച് തമാശ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സദസ്സും ഉള്ളുതുറന്ന് ചിരിച്ചു. സ്വതസിദ്ധമായ നിര്‍വികാരഭാവം വെടിഞ്ഞ് എം ടി വാസുദേവന്‍ നായരുടെ വാക്കുകളില്‍ നര്‍മ്മം കലര്‍ന്നു. അന്ന് എം ടിയുടെ രോഷം ഭയന്ന് ഫോട്ടോയെടുക്കാതെ മടങ്ങിയ കെ ആര്‍ വിനയനും ആ ചിരിയില്‍ പങ്കുകൊണ്ടതോടെ ചടങ്ങിന് വേറിട്ടൊരു മാനം കൈവന്നു.

കോഴിക്കോട് വികസന അതോറിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ്, ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച ‘എം. ടി. ചിത്രം ചരിത്രം’ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം ടി. പതിവുശൈലി വിട്ട് നടത്തിയ പ്രസംഗത്തില്‍ നര്‍മ്മവും പണ്ട് കാലത്ത് ഒപ്പം നടന്നവരെക്കുറിച്ചോര്‍ത്തുള്ള ദുഃഖവും നിറഞ്ഞുനിന്നു.

തുടക്കം മുതല്‍ തനിക്ക് ഫോട്ടോഗ്രാഫിയില്‍ കമ്പമുണ്ടായിരുന്നെന്നും, താല്പര്യം തോന്നിയ ഒരേയൊരു സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫിയെന്ന കല മാത്രമാണെന്നും എം. ടി അഭിപ്രായപ്പെട്ടു. ‘ജ്യേഷ്ഠനായ ബാലകൃഷ്ണന്‍ ഒരു നല്ല ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹം ഉപേക്ഷിച്ച പഴയ കൊഡാക്ക് ബോക്‌സ് ക്യാമറ കുറേകാലം താന്‍ യാത്രകളിലും അല്ലാതെയും ഒപ്പം കൊണ്ടുനടന്നിട്ടുണ്ട്. കുറേ ഫോട്ടോകള്‍ പകര്‍ത്തിയിരുന്നെങ്കിലും പലതിന്റെയും നെഗറ്റീവുകളും പകര്‍പ്പുകളും ഇപ്പോള്‍ കൈവശമില്ല. താനെടുത്ത ‘പുസ്തകം വായിക്കുന്ന അച്ഛന്റെ ‘പടം മാത്രമാണ് അദ്ദേഹത്തിന്റേതായി അവശേഷിക്കുന്ന ഒരു ഓര്‍മ്മചിത്രം. അമ്മയുടെ പഴയ സ്റ്റുഡിയോ ഫോട്ടോ കൈവശമുണ്ട്. ജീവിതത്തിലെ പോയ്‌പ്പോയ ചില നിമിഷങ്ങളുടെയും കാലങ്ങളുടെയും തിരിച്ചുപിടിക്കലാണ് പഴയ ഫോട്ടോകള്‍. അതിനാല്‍ തന്നെ പണ്ട് ഫോട്ടോഗ്രാഫിയെന്നത് വലിയൊരു ഉപകാരമായിരുന്നു. പുനലൂര്‍ രാജന്‍ പകര്‍ത്തിയ അമേരിക്കന്‍ പര്യടനത്തിന് മുമ്പുള്ള യാത്രയയപ്പ് ചടങ്ങിന്റെ ഫോട്ടോ കാണുമ്പോള്‍ ഇപ്പോള്‍ വലിയ വിഷമം തോന്നുന്നു. പട്ടത്തുവിള കരുണാകരനും, തിക്കോടിയനും, അരവിന്ദനുമുള്‍പ്പെടെ ആ ഫോട്ടോയിലെ സുഹൃത്തുക്കളിലാരും ഇന്ന് ജീവിച്ചിരിപ്പില്ല.

രാജന്‍ തന്നെ പകര്‍ത്തിയ ഒരു ഫോട്ടോയില്‍ പ്രേംജി, വൈലോപ്പിള്ളി, തകഴി, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്കൊപ്പം നിന്ന് താന്‍ ബീഡി വലിക്കുന്ന ഒരു ദൃശ്യമുണ്ട്. അത് കാണുമ്പോള്‍ എന്തൊരു ധിക്കാരമാണ് അന്ന് കാണിച്ചതെന്ന് തോന്നിപ്പോവും. ജീവിതത്തിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍ പിടിച്ചെടുത്ത ഫോട്ടോഗ്രാഫര്‍മാരോട് നന്ദിയുണ്ടെന്നും എം. ടി. കൂട്ടിച്ചേര്‍ത്തു.

സി. ഡി. എ ചെയര്‍മാന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു. ഉദ്ഘാടനം ചെയ്തു. ബി. ജയചന്ദ്രന്‍, പി മുസ്തഫ, കെ. ആര്‍. വിനയന്‍, അജീബ് കാമാച്ചി എന്നിവര്‍ സംസാരിച്ചു.

കാലിക്കറ്റ്പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സ്വാഗതവും, സെക്രട്ടറി ടി. കെ. ബാലനാരായണന്‍ നന്ദിയും പറഞ്ഞു.

ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച എം.ടി. ചിത്രം ചരിത്രം പ്രദര്‍ശനം നോക്കി കാണുന്ന എം.ടി. വാസുദേവന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.