Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മഹാകാലേശ്വര സന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 02:21 pm IST
in Travel

വിഗ്രഹാരാധനയില്‍ നാമൊക്കെ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. വിഗ്രഹത്തിന് നേരിയ കേടുവന്നാല്‍ പോലും നാം അതുപേക്ഷിച്ച് പുത്തന്‍ വിഗ്രഹം സ്ഥാപിക്കും. വീട്ടിലിരിക്കുന്ന ഭഗവത് പ്രതിമകളുടെ കാര്യവും മറിച്ചല്ല. ഒടയലോ പൊട്ടലോ വന്നാല്‍ തല്‍ക്ഷണം ഒഴിവാക്കും. അത്തരം വിഗ്രഹങ്ങള്‍ ആപത്താണെന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ശിരോമണ്ഡലം പൊട്ടി അടര്‍ന്നുപോയ ശിവലിംഗത്തെ ആരാധിക്കുന്ന ഒരു മഹാക്ഷേത്രമുണ്ട്. മഹാശക്തനായ ഇരുമ്പൈ മഹാകാലേശ്വര ക്ഷേത്രം!

സര്‍വാഭീഷ്ട പ്രദായകനായ മഹാകാലേശ്വരന്റെയും ‘കുയില്‍ മൊഴി നായകി’യെന്നു വാഴ്‌ത്തപ്പെടുന്ന പാര്‍വതീ ദേവിയുടേയും മുന്നില്‍ സര്‍വവും മറന്നുനിന്നുപോയ നിമിഷം. ഏതാണ്ട് 2000 വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന കരിങ്കല്‍ നിര്‍മിതമായ ക്ഷേത്രം. ഇവിടെ നാം ആരാധിക്കുന്നത് നെറുകയില്‍ പൊട്ടി വിണ്ടിരിക്കുന്ന ശിവലിംഗത്തെയാണ്. അതിനുകാരണക്കാരന്‍ ഭക്താഗ്രേസരനായ കടുവേലി സിദ്ധര്‍ എന്ന മഹായോഗിയും. ഏതാണ്ട് 500 വര്‍ഷം മുമ്പായിരുന്നത്രേ സംഭവം. ഇരുമ്പൈ ഗ്രാമത്തില്‍ ശിവഭക്തനായ കടുവേലി സിദ്ധര്‍ തപസ്സിരുന്നു. മരച്ചുവട്ടില്‍ സര്‍വം മറന്നുള്ള ഉഗ്രതപസ്. താപസന്‍ മെലിഞ്ഞുണങ്ങി. അദ്ദേഹത്തിന്റെ ശരീരം ചിതല്‍പ്പുറ്റുവന്നു മൂടി. തപസ്സിന്റെ ശക്തിയില്‍ നാട്ടില്‍ മഴപെയ്യാതായി. ആ ചൂടില്‍ നാടെങ്ങും വരള്‍ച്ച വന്നു. വിവരമറിഞ്ഞ് രാജാവ് ക്ഷേത്രത്തിലെത്തി. തപസ് അവസാനിപ്പിച്ചേ പറ്റൂ. ക്ഷേത്ര നര്‍ത്തകിയായ ‘വള്ളി’യെയാണ് രാജാവ് അതിനായി കണ്ടെത്തിയത്.

പരമഭക്തയായ ആ ദേവദാസി സിദ്ധനുമുന്നില്‍ തൊഴുകയ്യുമായി നിന്നു. അങ്ങനെ അവളൊരു കാര്യം കണ്ടെത്തി. ദിവസത്തില്‍ ഒന്നോ രണ്ടോ വട്ടം സിദ്ധര്‍ തന്റെ കൈ നീട്ടും. കാറ്റില്‍ കൊഴിഞ്ഞുവീഴുന്ന ഇലകള്‍ പിടിച്ചെടുത്ത് ഭക്ഷിക്കും. അപ്പോഴും ഗാഢതപസ്സില്‍ തന്നെയാകും അദ്ദേഹം. ബുദ്ധിമതിയായ വള്ളി അരിമാവും ഉപ്പുമൊക്കെ ചേര്‍ത്ത് നന്നേ കനം കുറച്ച് രുചികരമായ ‘അപ്പളം’ നിര്‍മിച്ചു. സിദ്ധന്‍ കൈ നീട്ടുമ്പോള്‍ അപ്പളം നല്‍കുക പതിവായി. പോഷക സമ്പുഷ്ടമായ അപ്പളം സ്ഥിരമായി കഴിച്ച സിദ്ധന് തടിവെച്ചു. അതോടെ ചിതല്‍പ്പുറ്റ് പൊടിഞ്ഞുവീണു. അദ്ദേഹം കണ്ണുതുറന്നു. വള്ളി അദ്ദേഹത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഭക്തിയോടെ പരിചരിച്ചു. തപസ് അവസാനിച്ചതോടെ ആകാശത്ത് കാര്‍മേഘം നിറഞ്ഞു മഴ പെയ്തു. ക്ഷാമത്തിന് അറുതിയായി.

സന്തുഷ്ടനായ രാജാവ് മഹാകാലേശ്വര സന്നിധിയില്‍ അസംഖ്യം പൂജകളാണ് സമര്‍പ്പിച്ചത്. വള്ളിയുടെ നൃത്തത്തോടെയാണ് പൂജകള്‍ സമാപിച്ചത്. നടരാജ താണ്ഡവമാണ് നൃത്തത്തിനായി വള്ളി തിരഞ്ഞെടുത്തത്. നൃത്തം മുറുകിയപ്പോള്‍ അവളുടെ ചിലങ്ക ഊരിത്തെറിച്ചു നിലതെറ്റി. വള്ളിയില്‍ നടരാജ സാന്നിധ്യം കണ്ട സിദ്ധര്‍ വേഗം എഴുന്നേറ്റ് ആദരപൂര്‍വം അവളുടെ കാലില്‍ ചിലങ്കയണിയിച്ചു. രാജാവും പരിവാരങ്ങളും കോപംകൊണ്ടു വിറച്ചു. ദേവദാസിയുടെ കാലില്‍ സ്പര്‍ശിച്ച സിദ്ധനെ കണക്കെ കളിയാക്കി; അപമാനിച്ചു. അദ്ദേഹത്തിന്റെ കോപം അണപൊട്ടി. ”ഭാഗവാനെ, ഞാന്‍ നിരപരാധിയാണെങ്കില്‍ ഇവിടെ കല്ലുമഴ പെയ്യട്ടെ”. അദ്ദേഹം നിറകണ്ണുകളോടെ പ്രാര്‍ത്ഥിച്ചു.

പെട്ടന്നാണത് സംഭവിച്ചത്. ഉഗ്രശബ്ദത്തോടെ ശ്രീകോവിലിലെ വിഗ്രഹം പൊട്ടിത്തെറിച്ചു. ശിവലിംഗത്തിന്റെ ചെറുതരികള്‍ ദൂരേക്ക് തെറിച്ചു. അവ പതിച്ച സ്ഥലമെല്ലാം തരിശുഭൂമികളായി മാറി. ചെടികള്‍ ഉണങ്ങിക്കരിഞ്ഞു. ഭയന്നുവിറച്ച രാജാവും കൂട്ടരും സിദ്ധന്റെ കാല്‍ക്കല്‍ വീണ് മാപ്പുചോദിച്ചു. ശാപമോക്ഷം യാചിച്ചു. കോപം അടങ്ങിയപ്പോള്‍ സിദ്ധന്‍ പറഞ്ഞുവത്രേ- ”നടന്നതൊക്കെ നടന്നു. നെടുനാള്‍ കഴിഞ്ഞ് ഒരിക്കല്‍ വിദേശവാസികള്‍ ഇവിടേക്ക് താമസിക്കാനെത്തും. അന്ന് നിങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കും”. പില്‍ക്കാലത്ത് മഹര്‍ഷി അരബിന്ദോയുടെ സ്മാരകമായി ആ കോവില്‍ ഉയര്‍ന്നപ്പോള്‍ മറുനാട്ടുകാര്‍ ഒഴുകിയെത്തി. അതോടെ കടുവേലി സിദ്ധന്റെ ശാപവും തീര്‍ന്നുവെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

മാകാളര്‍ ഋഷി 2000 വര്‍ഷം മുമ്പ് പ്രതിഷ്ഠിച്ച ഇരുമ്പൈ ക്ഷേത്രത്തിലെ ഈ മൂര്‍ത്തി  ഇന്നും ആയിരങ്ങളുടെ ആശ്രയമാണ്. ഒപ്പമുള്ള പാര്‍വതീ ദേവിക്കും ആരാധകരേറെ-സംസാരവൈകല്യം മാറ്റുന്നതിനും സംഗീതലോകത്ത് ഇമ്പമാര്‍ന്ന ശബ്ദം കരഗതമാകുന്നതിനും. പല ഉപദേവതമാരുമുണ്ട് മഹാകാലേശ്വരന് കൂട്ടായി. പക്ഷേ പ്രാധാന്യം നവഗ്രഹ സന്നിധിക്കാണ്. ആ മണ്ഡപത്തില്‍ നവഗ്രഹദേവന്മാരെല്ലാം തങ്ങളുടെ പത്‌നിമാരോടൊപ്പമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. പാര്‍വതി ദേവി മഹേശ്വരനെ നെടുനാള്‍ തപസ്സുചെയ്ത പുണ്യ ഭൂമിയാണ് ഇരുമ്പൈ എന്നാണ് വിശ്വാസം. പോണ്ടിച്ചേരിയില്‍ നിന്ന് സുമാര്‍ പത്തുകിലോമീറ്ററകലെ പോണ്ടിച്ചേരി-തിണ്ടിവനം ദേശീയ പാതയ്‌ക്കരുകിലാണ് ഈ ഗ്രാമീണ ക്ഷേത്രം. രാവിലെ 6.30 മുതല്‍ 12 വരേയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയുമാണ് പൂജ. ആ സമയമത്രയും ആര്‍ക്കും മഹാകാലേശ്വരനെ ദര്‍ശിച്ച് സായൂജ്യമടയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.