Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംഗീതലോകത്തെ ഇരയിമ്മന്‍ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 02:15 pm IST
in Varadyam

1782 ല്‍ ല്‍ ജനിച്ച ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ….എന്നുതുടങ്ങുന്ന താരാട്ട് പാട്ട് ഇന്നും അമ്മമാരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. കുഞ്ഞുങ്ങള്‍ ആ താരാട്ടുപാട്ടിന്റെ ഈണത്തില്‍ സുഖനിദ്രപ്രാപിക്കുന്നു. പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ സുഖത്തെക്കുറിച്ച്, സ്ത്രീ സ്വാതന്ത്ര്യം രതിയില്‍ സ്ത്രീക്കു നല്‍കിക്കൊണ്ട് യുവാക്കളെയും യുവതികളെയും ദമ്പതികളെയും ത്രസിപ്പിച്ച കവി മകയിരം തിരുനാള്‍ രവിവര്‍മ്മയുടെ മകള്‍ പാറുക്കുട്ടി തങ്കച്ചിയുടെയും കേരള വര്‍മ്മ തമ്പുരാന്റെയും മകനായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സദസ്സിലെ ആസ്ഥാനകവിയായിരുന്ന ഇരയിമ്മന്‍ തമ്പി പ്രസിദ്ധിയിലേക്കുയരുന്നത് സ്വാതിതിരുനാളിന്റെ കാലത്താണ്.

ശൃംഗാരപദങ്ങളുടെ രചനയില്‍ സ്വാതി തിരുനാള്‍ മഹാരാജാവും ഇരയിമ്മന്‍ തമ്പിയും തമ്മില്‍ മത്സരിച്ചെഴുതിയതില്‍ സ്വാതിതിരുനാളിന്റെ ‘പഞ്ച ബാണന്‍ തന്നുടയ..’ എന്ന ശൃംഗാരപദത്തെക്കാള്‍ മികച്ചുനിന്നത് പ്രാണനാഥനെനിക്കു  നല്‍കിയ…എന്ന ഇരയിമ്മന്‍ തമ്പിയുടെ വരികളായിരുന്നു. ഇത്തരം മത്സരസ്വഭാവം എഴുത്തില്‍ രാജാവും തമ്പിയും തമ്മിലുണ്ടായത് തമ്പിക്ക് കൂടുതല്‍ നന്നായി കവിതകള്‍ രചിക്കാന്‍ പ്രചോദനമായി. 23 സംസ്‌കൃത കൃതികളും അഞ്ച് മലയാളകൃതികളും  അഞ്ച് വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പിയുടെ കൃതികളില്‍ ശൃംഗാരവും ഭക്തിയുമാണ് നിറഞ്ഞുനിന്നിരുന്നത്.

സര്‍വവിധ രസങ്ങളും പ്രകടിപ്പിക്കുന്നതില്‍ താന്‍ പ്രഗത്ഭനാണെന്ന് ആട്ടക്കഥകള്‍ വഴിയാണ് അദ്ദേഹം തെളിയിച്ചത്. കഥകളി സംഗീതകര്‍ത്താക്കളിലും അദ്ദേഹം തന്റെ കഴിവു തെളിയിച്ചു. ആട്ടക്കഥകള്‍ ഒറ്റ ശ്ലോകങ്ങള്‍, കൃതികള്‍, മലയാള പദങ്ങള്‍, വര്‍ണങ്ങള്‍, മുറജപപ്പാന, സുഭദ്രാഹരണം, തിരുവാതിരപ്പാട്ട്, നവരാത്രി പ്രബന്ധം, ഉത്തരസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകള്‍, രാസക്രീഡവാസിഷ്ഠം കിളിപ്പാട്ടുകള്‍, ഓമനത്തിങ്കള്‍ക്കിടാവ്, അംബഗൗരിയെന്നാരംഭിക്കുന്ന വര്‍ണം, ശ്രീരാഗത്തിലുള്ള കരുണ ചെയ്‌വാനെന്തു താമസം, തോഡി രാഗത്തിലുള്ള ‘പരദേവതേ…..’ കാബോജി രാഗത്തിലുള്ള ‘കമലാദികളാം’ സാവേരി രാഗത്തിലുള്ള ‘പാഹിമാം ഗിരിതനയെ’, മുഖാരിരാഗത്തിലുള്ള ‘അടിമലരിണതന്നെ’, സുരുട്ടി രാഗത്തില്‍ ‘നീല വര്‍ണ പാഹിമാം’ എന്നീ കൃതികള്‍ എക്കാലവും പ്രചുരപ്രചാരം നേടിയവയായിരുന്നു.

1856 ല്‍ ഇരയിമ്മന്‍ തമ്പി അന്തരിച്ചു. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കൊക്കോതമംഗലം പഞ്ചായത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആസ്ഥാന കവിയായിരുന്ന ഇരയിമ്മന്‍ തമ്പിക്ക് ശ്രീതിരുമൂലം തിരുനാള്‍ പണികഴിപ്പിച്ചു നല്‍കിയ നടുവിലകം കോവിലകം മാത്രമാണ് ഇരയിമ്മന്‍ തമ്പിക്ക് ഇന്നവശേഷിക്കുന്ന ഏക സ്മാരകം. ഇരയിമ്മന്‍ തമ്പിക്ക് ജന്മം നല്‍കിയ പുരാതന രാജകുടുംബമായ വാരനാട് നടുവിലെ കോവിലകത്തിന്റെ അവകാശികള്‍ ഇന്ന് രുഗ്മിണീ ഭായി തമ്പുരാട്ടിയും സഹോദരന്‍ കൃഷ്ണവര്‍മ്മയുമാണ്. കോവിലകം ഭാഗം വെച്ചപ്പോള്‍ വീതം കിട്ടിയവര്‍ അവരുടെ ഭാഗങ്ങള്‍ പൊളിച്ചുവില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. 1996 ജൂലൈ 16 ന് കുറച്ചുഭാഗം പൊളിക്കുകയും  ചെയ്തു.

അന്ന് തിരുവനന്തപുരത്ത് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന രുഗ്മിണി തങ്കച്ചി ജോലി ഉപേക്ഷിച്ച് ചേര്‍ത്തലയില്‍ താമസമാക്കുകയും 12 വര്‍ഷം നീണ്ട നിയമയുദ്ധത്തിലൂടെ ഇരയിമ്മന്‍ തമ്പിയുടെ കോവിലകം സംരക്ഷിച്ചു നിലനിര്‍ത്തുകയും ചെയ്തു. സമാനമനസ്‌കാരായ ബന്ധുക്കളെയും നാട്ടുകാരെയും ചേര്‍ത്ത് ഒരു ട്രസ്റ്റും രൂപീകരിച്ചു. ഇന്ന് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണീ സ്മാരകം.  ഈ സ്മാരകം ഇരയിമ്മന്‍ തമ്പിയുടെ ഓര്‍മ്മയ്‌ക്കായി നിലനില്‍ക്കുമ്പോള്‍ അതു നിലനിര്‍ത്താന്‍ സ്വന്തം ജോലി ഉപേക്ഷിച്ച് പന്ത്രണ്ടുവര്‍ഷം നിയമയുദ്ധം നടത്തി കോവിലകം നിലനിര്‍ത്തിയ ഇരയിമ്മന്‍ തമ്പിയുടെ പിന്‍തലമുറക്കാരി രുഗ്മിണീ ഭായി തമ്പുരാട്ടിയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.