Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പെരുമാറ്റ മര്യാദകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2015, 09:06 pm IST
in Samskriti

രാമനെന്നെനിക്കു പേര്‍ എന്നുടെ പത്‌നിയിവള്‍

വാമലോചന സീതാദേവിയെന്നല്ലോ

നാമം

ലക്ഷ്മണനെന്നു നാമമിവനും മല്‍

സഹോദരന്‍

പുക്കിതു വനാന്തരം  ജനക നിയോഗത്താല്‍

ആരാണു നിങ്ങള്‍ എന്ന് ഇക്കാലത്ത് ഒരു ചോദ്യം വന്നാല്‍ ഇതു ചോദിക്കാന്‍ താനാരാ? എന്നോ, അറിഞ്ഞിട്ടു തനിക്കെന്തു കാര്യം? എന്നോ ഉള്ള എതിര്‍ചോദ്യമാവും പൊതുവെ ഉണ്ടാവുക.

എന്നാല്‍ രാമായണ കാലത്തു സ്ഥിതിയതല്ല. മഹത്തായ ഒരു മാതൃക കാട്ടിത്തരുന്നുണ്ടു രാമന്‍. ചിത്രകൂടാചലംവിട്ട് ഉള്‍ക്കാട്ടിലേക്കു പ്രവേശിച്ച ഉടനെ രാമസംഘം കാണുന്നത് ഭീകരനായ ഒരു രാക്ഷസനെയാണല്ലോ.  തന്റെ സാമ്രാജ്യത്തില്‍ കടന്നു വന്ന  അപരിചിതരെ സ്വാഭാവികമായും അവന്‍ ചോദ്യം ചെയ്തു.

” മുനിവേഷം ധരിച്ച് വില്ലും ശരങ്ങളുമെടുത്ത്, ഒപ്പം ഒരു പെണ്ണിനേയുംകൂട്ടി ഈ പെരുങ്കാട്ടില്‍  നിങ്ങള്‍ എന്തിനുവന്നു? ആരാണ് നിങ്ങള്‍.” രോഷത്തോടെയുള്ള ചോദ്യത്തിനു സൗമ്യമായിട്ടാണ് രാമന്‍ നല്‍കുന്ന ഉത്തരം. നാലുവരികളില്‍ എല്ലാം ചുരുക്കിപ്പറഞ്ഞുകഴിഞ്ഞു. എങ്കിലും രാക്ഷസന്‍ അതിക്രമത്തിനു മുതിര്‍ന്നു. ഒടുവില്‍ വധിക്കപ്പെടുകയും ചെയ്തു.

പെരുമാറ്റ മര്യാദകളില്‍ രാക്ഷസന്മാരും മോശക്കാരായിരുന്നില്ല. പഞ്ചവടിയിലെത്തുന്ന ശൂര്‍പ്പണഖ കാമപീഡാപരവശയെങ്കിലും രാമനോട് വളരെ കുലീനമായിട്ടാണ് സംഭാഷണമാരംഭിക്കുന്നത്.

”ആരെടോ ഭവാന്‍? ചെല്ലീടാരുടെ പുത്രനെന്നും

നേരോടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും

എന്തൊരുമൂലം ജടാവല്‍ക്കലാദികളെല്ലാം

എന്തിനു ധരിച്ചിതു താപസവേഷമെന്നും

എന്നുടെ പരമാര്‍ത്ഥം മുന്നേഞാന്‍ പറഞ്ഞീടാം

നിന്നോടു, നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.

രാക്ഷസേശ്വരനായ രാവണ ഭഗിനി ഞാ-

നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ

ഖരദൂഷണ ത്രിശിരാക്കളാം ഭ്രാതാക്കന്മാ-

ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതുസദാ

നിന്നെഞാനാരെന്നതുമറിഞ്ഞീലേതും പുന-

രെന്നോടു പരമാര്‍ത്ഥം ചൊല്ലേണം ദയാനിധേ!”

ശൂര്‍പ്പണഖയ്‌ക്കു തിടുക്കമുണ്ട്. അതിന്നാല്‍ അങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്കൊപ്പം തന്നെ, ഇങ്ങോട്ടു വരാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഒറ്റ ശ്വാസത്തില്‍ പറയുകയാണ്; ഏറ്റവും മര്യാദയോടെ. അതിനു രാമന്‍ പറയുന്ന മറുപടിയും കുലീനമാണ്; സൗമ്യോദാരവും.

”സുന്ദരീ! കേട്ടുകൊള്‍ക ഞാനയോദ്ധ്യാപതി-

നന്ദനന്‍ ദാശരഥി രാമനെന്നല്ലോനാമം.

എന്നുടെ ഭാര്യയിവള്‍ ജനകാത്മജ സീത

ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ.

എന്നാലെന്തൊരു കാര്യം നിനക്കുമനോഹരേ!

നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”

അവള്‍ ഒട്ടും മടിച്ചില്ല, വൈകിയുമില്ല. മനസ്സു തുറന്നപ്പോള്‍ മുഴുക്കാമം! പിന്നീടുണ്ടായ സംഭാഷണവും സംഭവങ്ങളും പറയേണ്ടല്ലോ.

കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ തുടക്കത്തില്‍ നാം മറ്റൊാരുതരം പരിചയപ്പെടല്‍ കാണുന്നു. സീതയെ അന്വേഷിച്ചു വിവശരായി നടക്കുന്ന രാമലക്ഷ്മണന്മാരെ ഹനുമാന്‍ പരിചയപ്പെടുന്നതു ഭക്തി ബഹുമാനങ്ങളോടെയാണ്. ഹനുമാന്റെ വാക്പ്രയോഗചാതുര്യം നന്നായി ആസ്വദിച്ചും അനുമോദിച്ചുമാണ് രാമന്‍ മറുപടി നല്‍കുന്നത്.

സീതാന്വേഷണത്തിനിടയില്‍ വിചിത്രമായ ഗുഹയിലകപ്പെട്ട വാനരസംഘത്തിനോട് യോഗിനിയായ സ്വയംപ്രഭ ചോദിക്കുന്നത് ഇങ്ങനെയത്രേ:

നിങ്ങളാരാകുന്നതെന്നു പറയണ-

മിങ്ങുവന്നീടുവാന്‍ മൂലവും ചൊല്ലണം

എങ്ങനെ  മാര്‍ഗ്ഗമറിഞ്ഞവാറെന്നതും

എങ്ങനിപ്പോകുന്നതെന്നും പറയണം

ഹനുമാന്‍തന്നയാണ് മുന്‍കൈയടുത്ത് ഇതിനു വിശദമായമറുപടിനല്‍കുന്നത്. പിന്നെ ലങ്കയിലെത്തി സീതാദേവിയെ കണ്ടപ്പോഴും ഹനുമാന്‍ പാലിച്ച ഔചിത്യവും വിനയവും വാക് വൈഭവവും ശ്രദ്ധേയമാണ്.  അറിഞ്ഞോ അറിയാതെയോ, ശ്രീരാമനെപ്പോലെ സീതയും ഹുനുമാന് ഒരുസാക്ഷ്യപത്രം നല്‍കുന്നുണ്ട്.

ഋതമജൃമൃദു സ്ഫുടവര്‍ണ്ണവാക്യം തെളി-

ഞിങ്ങനെ ചൊല്ലുന്നവര്‍  കുറയും തുലോം.

എന്നാല്‍ രാവണസഭയില്‍ ബന്ധനസ്ഥനാക്കിക്കൊണ്ടുവന്ന ഹനുമാന്‍ പറയുന്ന വാക്കുകളിലെ സ്വരഭേദം

വ്യത്യസ്തമത്രേ. രാവണനെ ‘ജളപ്രഭോ’ എന്നുവിളിച്ചുകൊണ്ടാണ് മറുപടിയുടെ ആരംഭം. അവസാനിപ്പിക്കുന്നതാകട്ടേ, ”നിന്നെപ്പോലെ നൂറുനൂറായിരം രാക്ഷസന്മാര്‍ ഒരുമിച്ചെതിര്‍ത്തുവന്നാലും എന്റെ ചെറുവിരലനക്കത്തിനു പോരല്ലോ കശ്മലാ” എന്നുചോദിച്ചുകൊണ്ടുമാണ്.

ഇത്തരത്തിലുള്ള വേറേയും  സന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. അവയെപറ്റി നാം സൂക്ഷ്മമായി ചിന്തിച്ചു നോക്കേണ്ടിയിരിക്കുന്നു. ഏതൊരാളും പെരുമാറ്റ മര്യാദകളിലും വാക്പ്രയോഗത്തിലും  കരുതലുള്ളവരായിരിക്കണം. സമൂഹത്തിലെ അതിക്രമങ്ങളും അശാന്തിയും ഒരുപരിധിവരെയെങ്കിലും കുറയ്‌ക്കാന്‍ അതുസഹായിക്കും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.