ന്യൂദല്‍ഹി: പതിനാല് വര്‍ഷത്തിനിടെ ഭാരതം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോയത് 61,000 കോടീശ്വരര്‍. നികുതി, സുരക്ഷാ പ്രശ്നങ്ങളും, മക്കളുടെ വിദ്യാഭ്യാസവും ഉയര്‍ത്തിയാണ് ഇവര്‍ രാജ്യം വിട്ടത്.
ഈ കാലയളവില്‍ ഇരട്ട പൗരത്വത്തിനുള്ള അപേക്ഷയില്‍ വര്‍ധനയെന്നും ന്യൂ വേള്‍ഡ് വെല്‍ത്തും എല്ഐഒ ഗ്ലോബലും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2000 മുതല്‍ 2014 വരെയുള്ള സമയത്താണ് ഈ കുടിയേറ്റം. യുഎഇ, ബ്രിട്ടന്, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ പ്രധാനമായും പോയത്.
ചൈനയാണ് ഇക്കാര്യത്തിലും മുന്നില്‍ 91,000 പേര് 14 വര്‍ഷത്തിനിടെ രാജ്യം വിട്ടു. യുഎസ്, ഹോങ്കോങ്, സിംഗപ്പൂര്‍, ബ്രിട്ടന് എന്നിവയാണ് ചൈനക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രശ്നങ്ങളാണ് അവരുടെയും പ്രശ്നം. ഇത്രയും കാലത്തിനിടെ 1.25 ലക്ഷം പേരെ സ്വീകരിച്ച് ബ്രിട്ടന് മുന്നില്‍. ഭാരതം, ചൈന, റഷ്യ, യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: