Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മരണദൂതുമായി സ്‌കൂള്‍ വാഹനങ്ങള്‍ നെഞ്ചിടിപ്പോടെ രക്ഷിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 09:49 am IST
in Kollam

ചാത്തന്നൂര്‍: മരണദൂതുമായി സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തില്‍ ചീറിപ്പായുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കള്‍ വീട്ടില്‍ കഴിയുന്നത്.

കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ പഠിക്കുന്നതിന് വേണ്ടി അയച്ചിട്ട് വൈകുന്നേരങ്ങളില്‍ അവരെയും കാത്ത് റോഡുകളില്‍ നില്‍ക്കുന്ന അമ്മാരുടെ മുന്നിലേയ്‌ക്ക് മക്കളുടെ മരണസന്ദേശം എത്തുന്നത് ഒഴിവാക്കാന്‍ സമയമായി. സ്‌കൂള്‍ അധികൃതരുടെ ചെറിയ അശ്രദ്ധമൂലം വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ് കല്ലുവാതുക്കലില്‍ കഴിഞ്ഞദിവസം കണ്ടത്. സ്‌കൂള്‍ ബസുകള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമല്ലാതായി മാറുന്നു.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തനനെ കര്‍ശന നിര്‍ദ്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ്സും നല്‍കിയതാണ്. ആര്‍ടിഒമാര്‍ അവരുടെ കടമ നിര്‍വഹിച്ച് കഴിഞ്ഞെങ്കില്‍ സ്‌കൂള്‍ തുറന്നതിന് ശേഷം ബസുകളില്‍ പരിശോധന നടത്താന്‍ നാളിരുവരെ കഴിഞ്ഞിട്ടില്ല. പരിശോധനകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ പുറത്തുനിന്നുള്ള വാഹനങ്ങളുമായി കരാര്‍ ഉണ്ടാക്കി യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതും വരുന്നതും. അതിന്റെ ഉദാഹരണമാണ്

കല്ലുവാതുക്കലില്‍ ഉണ്ടായ അപകടത്തിന് കാരണമായ വാഹനം. സ്‌കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനമാണ് ഇന്നലെ അപകടത്തിന് കാരണമായത്.

പാരലല്‍ സര്‍വ്വീസില്‍ ഓടിക്കൊണ്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുകയാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഈ വാഹനങ്ങളില്‍ ഇല്ല. എന്നുമാത്രമല്ല ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബോധവത്ക്കരണ ക്ലാസുകളില്‍ പോയിട്ടുമില്ല. ഇവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നതാണ് വാസ്തവം.

കഴിഞ്ഞദിവസം അപകടം നടന്ന ഉടന്‍തന്നെ ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ബസിലെ ആയ മറ്റുകുട്ടികളുമായി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിടുകയുമായിരുന്നു.  രക്തത്തില്‍ കുതിര്‍ന്ന് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍പ്രകാശ് റോഡില്‍ കിടന്നു. അതുവഴി വന്ന കാര്‍ യാത്രക്കാരനാണ് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. ഇതുതന്നെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമില്ലായ്‌മ ചൂണ്ടിക്കാണിക്കുന്നു. സംഭവ സ്ഥത്തുനിന്നും ഒരു കിലോമീറ്റര്‍ അകലമുള്ള സ്‌കൂളായിട്ടും സ്‌കൂള്‍ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍തന്നെ വാഹനം അവിടെ നിന്നുമാറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്നതിന് പകരം സ്‌കൂളില്‍ കൊണ്ടിടുകയും ചെയ്തു.

സ്‌കൂളില്‍ നിന്നാണ് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. സ്‌കൂള്‍ ബസിലെ നിയമം അനുസരിച്ച്  ഇറക്കേണ്ട സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയ ശേഷം മാത്രമേ സീറ്റില്‍ നിന്നും കുട്ടികളെ എണീപ്പിക്കാവു. വാഹനത്തില്‍ ഉണ്ടായിരുന്ന ആയ ഇത് ചെയ്തിട്ടില്ല. കുട്ടി ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഡോര്‍ തുറന്ന ഉടന്‍ കുട്ടി റോഡിലേക്ക് വീണതും അപകടം ഉണ്ടായതും. ഇത് തന്നെ വാഹനത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സ്റ്റാഫിന് ആവശ്യമായ ബോധവത്ക്കരണം കൊടുക്കാത്തതിന് ഉദാഹരണമാണ്. വര്‍ഷംതോറും ബസ് ഫീസും മറ്റ് ഫീസും വര്‍ദ്ധിക്കുന്നു.

സ്വകാര്വ ബസധികൃതര്‍ കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു. എല്ലാ സ്‌കൂള്‍ വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യബസുകള്‍ക്കും സുരക്ഷാപരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധനകള്‍ നടത്താതെ എല്ലാത്തിനും സ്ഥിരം സംവിധാനം ഉണ്ടാക്കണം.

എന്നാല്‍ മാത്രമേ കുട്ടികളെ സ്‌കൂളില്‍ വിട്ടതോര്‍ത്ത് വീട്ടിലിരിക്കുന്ന അമ്മമാരുടെ നെഞ്ചിടിപ്പ് മാറ്റാന്‍ പറ്റു. ഓരോ കുഞ്ഞുങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്നും അവര്‍ക്ക് അപകടം പറ്റിയാല്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം കൂടി തങ്ങള്‍ക്കുണ്ടെന്ന ചിന്തകൂടി ഓരോ ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകണം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷാപരിശോധന നടത്തുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.