ന്യൂദല്‍ഹി: മാഗി ന്യൂഡില്‍സ് പാക്കറ്റുകള്‍ നശിപ്പിക്കുന്നതിനായി അംബുജാ സിമന്റ്സിന് നെസ്റ്റ്ലേ 20 കോടി രൂപ നല്കി. ശരീരത്തിന് അപകടകരമായ വിഷവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി ന്യൂഡില്‍സിന് നിരോധനം വന്നത്. ഇതോടെ ലക്ഷക്കണക്കിന് പാക്കറ്റ് ന്യൂഡില്‍സ് വിപണിയില്‍ നിന്നും നെസ്റ്റ്ലേ കമ്പനിക്ക് തിരിച്ചുവിളിക്കേണ്ടിവന്നു.
ഇവ നശിപ്പിക്കുന്നതിനായിട്ടാണ് അംബുജാ സിമന്റ്സിന് കോടികള്‍ നല്‍കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ സിമന്റ് പ്ലാന്റിലാണ് മാഗിപാക്കറ്റുകള് നശിപ്പിക്കുന്നത്.
അതേസമയം എത്ര കോടി രൂപ അംബുജാ സിമന്റ്സിന് നല്‍കിയെന്ന കാര്യം സ്ഥിരീകരിക്കുവാന്‍ നെസ്റ്റ്ലേ വക്താക്കള്‍ വിസമ്മതിച്ചു. വാര്‍ഷിക കണക്കില്മാത്രമെ ഇക്കാര്യംവ്യക്തമാക്കുകയുള്ളു.
നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ന്യൂഡില്‍സ് പാക്കറ്റുകള്‍ നശിപ്പിക്കുന്നതിന് 320 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞമാസം നെസ്റ്റ്ലേ പറഞ്ഞിരുന്നത്.
മാഗി നിരോധനത്തിനെതിരെ നെസ്റ്റ്ലേ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: