Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കീഴ്‌പാടത്തിന്റെ കലാലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 12:55 pm IST
in Varadyam

നൂറുസംവത്സരങ്ങള്‍ കഴിഞ്ഞു കീഴ്പടം കുമാരന്‍ നായര്‍ പിറന്നിട്ട്. മഹാന്‍ എന്നു പ്രകീര്‍ത്തിച്ചാല്‍ പോരാ അതിലും വലിയ വിശേഷണങ്ങള്‍ക്ക് അദ്ദേഹം സര്‍വ്വഥായോഗ്യനാണ്. കഥകളിയുടെ സാമ്രാജ്യത്തില്‍നിന്നും, സിനിമയുടെ തട്ടകംവഴി, പേരും പ്രശസ്തിയും നേടി പത്മശ്രീ ബഹുമതിക്കുവരെ അര്‍ഹനായ കീഴ്പടം കുമാരന്‍ നായര്‍ എന്നവിശാല ഹൃദയനില്‍നിന്നും പാഠങ്ങള്‍ പഠിച്ചവര്‍ കുറച്ചല്ല. നാനാദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന~ശിഷ്യരും ആശാന്റെ പ്രത്യേകവഴികളെ ശ്രദ്ധാപൂര്‍വ്വം പിന്‍തുടര്‍ന്നു.

പുണ്യാത്മാക്കളായ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് പാലക്കാടിനടുത്ത വെള്ളിനേഴി. ശുദ്ധ വള്ളുവനാടന്‍ ഗ്രാമത്തില്‍നിന്നും അതിപ്രഗത്ഭന്മാര്‍ ഉദിച്ചുയര്‍ന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ അപൂര്‍വ്വ പ്രതിഭകള്‍ വിരിഞ്ഞ് ലോകത്തിന്റെ വിവിധ കോണുകളില്‍ സ്ഥാനംപിടിച്ചു. ഒളപ്പമണ്ണമനയും, പട്ടിക്കാന്തൊടി രാവുണ്ണിമേനോനും ചേര്‍ന്നാണ്കഥകളിയെ വാനോളം ഉയര്‍ത്തിയത്എന്നുപറഞ്ഞാല്‍ ഒട്ടും അധികമാവില്ല. കഥകളിക്കായി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്ന തമ്പുരാക്കന്മാര്‍ ചെയ്ത സല്‍പ്രവൃത്തിയാല്‍ ഇന്നു കേളികൊട്ടി അരങ്ങേറുന്ന കഥകളിയില്‍ അവിടുത്തെ ശിഷ്യപ്രശിഷ്യര്‍ നിറഞ്ഞാടുകയാണ്.

കഥകളിയിലെ ചിന്തകന്മാരില്‍ ഒരാളായ കീഴ്പടത്ത് കുമാരന്‍ നായര്‍ എന്ന അപൂര്‍വ്വ പ്രതിഭയെ വെള്ളിനേഴിക്ക് ലഭിച്ചിട്ട് ഒരുനൂറ്റാണ്ട് കഴിഞ്ഞു. പത്മശ്രീ പുരസ്‌കാരം വരെ നേടിയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. എന്നും മാറ്റത്തിന്റെ മുദ്രകള്‍ വിരിഞ്ഞിരുന്ന കണ്ണും വിരലുകളുമായിരുന്നു കുമാരന്‍ നായരുടേത്. ഓരോവേഷവും നല്‍കിയിരുന്ന ധന്യത പറഞ്ഞാല്‍ മതിയാവില്ല. ഏതുവേഷത്തിനും ആ കഥാപാത്രവുമായി ചേര്‍ന്നുപോകാനുള്ള ആശാന്റെ നാട്യശാസ്ത്രം വേറെ തന്നെയായിരുന്നു. നാം പ്രതീക്ഷിച്ചതിലും അപ്പുറം കാണിച്ചുതരുന്ന കഥകളായിരുന്നു ഓരോ രാത്രിയിലും പകര്‍ന്നാടിയിരുന്നത്.

ഒരിക്കലും തെറ്റാത്ത ചുവടുകളുമായി എത്രയെത്ര വേഷങ്ങള്‍. ഇതുപോലൊരാളെ കഥകളിക്കു ലഭിച്ചിട്ടില്ല. ഇതു കഥകളിയുടെ ഭാഗ്യമാണ്.

കുമാരന്‍ നായരാശാന്റെ പ്രസിദ്ധമായ ഹനുമാന്‍ വേഷം

കഥകളി അഭ്യാസം തീര്‍ന്ന് മദിരാശിയില്‍ ചെന്നുപെട്ടു. സിനിമാ ലോകത്തിലേക്ക് ആ യിരുന്നു കടന്നെത്തിയത്. കുമാര്‍ എന്നപേരില്‍ നൃത്ത അധ്യാപകനായി. മുന്‍ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്‍ (എംജിആര്‍) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ക്ക് നല്ല ടീച്ചറായി. അവിടെ പുരാണ നൃത്തനാടകം സംവിധാനം ചെയ്ത് പ്രേക്ഷകരുടെ നല്ല അഭിപ്രായം നേടി. ഇതറിഞ്ഞ പട്ടിക്കാന്തൊടി ആശാന് വലിയ വിഷമമായി. കഷ്ടപ്പെട്ട് കഥകളി പഠിച്ച തന്റെ പ്രിയപ്പെട്ട ശിഷ്യന് വന്നുചേര്‍ന്ന ദുര്യോഗത്തെ നേരിട്ടുകാണാന്‍ ഇടയായപ്പോഴാണ് വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ എന്നുമനസിലായത്. കഥകളിയെ അതിലും പറിച്ചുനടപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് അനുഗ്രഹിച്ചു.

കേരള കലാമണ്ഡലത്തിലും, പേരൂര്‍ ഗാന്ധിസേവാസദനത്തിലും കഥകളി അദ്ധ്യാപകനായി ഏറെക്കാലംപ്രവര്‍ത്തിച്ചു. ഒട്ടേറെ ശിഷ്യര്‍ ഇക്കാലത്ത് ആശാനുണ്ടായി. കേരളത്തിലെത്തിയാല്‍ നിരവധി അരങ്ങുകളില്‍ പ്രത്യക്ഷപ്പടുമായിരുന്നു. എങ്കിലും നിത്യേന കാണാത്ത കാരണം ധാരാളം ആരാധകര്‍ കീഴ്പടം ആശാനുണ്ടായിരുന്നില്ല.കാണികളെ തൃപ്തിപ്പെടുത്തുന്ന ആട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

നിഷ്പ്രയാസം ചെയ്തു തീര്‍ക്കുന്ന അഷ്ടകലാശങ്ങളുടെ കൗതുകം ഒന്നുവേറെ. കാരണം അതില്‍ നൃത്തത്തിന്റെ സ്വാധീനം നേരില്‍കാണാന്‍ കഴിയും എന്നതുതന്നെ. ഒട്ടേറെ കഥകളിയില്‍ അഷ്ടകലാശങ്ങള്‍ കുമാരന്‍ നായരാശാന്‍ ചെയ്തു തീര്‍ക്കാറുണ്ട്. കൂട്ടുവേഷക്കാരെ കൊണ്ട് അഷ്ടകലാശം ചവിട്ടിക്കുന്ന ലവണാസുരവധത്തിലെ ഹനുമാനെ മറക്കാന്‍ പറ്റില്ല. ഹൃദയത്തെപിടിച്ചു കുലുക്കുന്ന കഥാപാത്രമാണ് ആ ഹനുമാന്‍. സീതയുമായി ചേര്‍ന്നുള്ള രംഗങ്ങള്‍ എത്രകണ്ടാലും മതിയാവില്ല. ശ്രീരാമ ഭക്തിയാല്‍ കാണികളെ കോരിത്തരിപ്പിക്കുന്ന അതുല്യ കലാമര്‍മ്മജ്ഞനായിരുന്നു ആശാന്‍.

മോഹന്‍ലാലിനൊപ്പം കീഴ്പടം കുമാരന്‍ നായര്‍

എന്നാല്‍ പലര്‍ക്കും കീഴ്പടത്തിനെ അംഗീകരിക്കാനാവുമായിരുന്നില്ല എന്നതാണ് സത്യം. ചിലരില്‍ ഭ്രമിച്ചവര്‍ക്ക് എല്ലാത്തിനേയും സ്വീകരിക്കാന്‍ മനസ്സുവരില്ല. ഒരുതരം തോന്നലുകളായിരുന്നു അത്. ആരേയും തൊഴുതുപിടിച്ചു നടക്കുന്ന ശീലം. ഈ കലാകാരനുണ്ടായിരുന്നില്ല. അതിന്നാല്‍ത്തന്നെ ഒരകല്‍ച്ച ആശാനോട് ചിലര്‍ കാണിച്ചിരുന്നു.

ആട്ടങ്ങളുടെ മാറ്റത്തിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് രസമായിരുന്നു. ‘താന്‍ കുറേക്കാലം പുറംനാട്ടിലായിരുന്നു. അപ്പോഴേക്കും ഇവിടെ ഓരോവേഷത്തിനും ഓരോരുത്തരെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇനി തനിക്കുള്ള ഇടം ഉണ്ടാക്കിയെടുക്കുകതന്നെ വേണം’. അതിനായിട്ടാണ് ആ വഴികളെ ചിന്തിച്ചുറപ്പിച്ചത്.അത് മനോബലത്തിന്റെ വലുപ്പംതന്നെയായിരുന്നു. എല്ലാ കഥാപാത്രങ്ങളേയും തന്റെ മൂശയില്‍ വാര്‍ത്തെടുക്കുവാന്‍ ആശാനുണ്ടായിരുന്ന കഴിവ് എത്ര പറഞ്ഞാലും അവസാനിക്കാത്തതുതന്നെ. എല്ലാത്തിലും സ്വര്‍ണ്ണലിപികളിലുള്ള തന്റെ ഒപ്പോടുകൂടി ആടിത്തീര്‍ക്കുകയായിരുന്നു കഥാപാത്രങ്ങളോരോന്നും.

തന്റെ വേഷം കഴിഞ്ഞാല്‍ പിന്നെ അരങ്ങില്‍ നടക്കുന്ന മറ്റ്‌വേഷങ്ങളെ കണ്ട് വിലയിരുത്തും. ഇത് മറ്റാരിലും കാണാത്ത പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും ശ്രമിക്കും. ആരേയും വേദനിപ്പിക്കാതെയാണ് ഉപദേശം പതിവ്. സദനത്തിലാണ് ഏറെക്കാലം കുമാരന്‍ നായര്‍ ആശാനായത്. എണ്ണംപറഞ്ഞശിഷ്യര്‍ അവിടെ നിന്നും ഉയര്‍ന്നുവന്നു. നിത്യേന ഗീത വായിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. 90-ാംവയസ്സിലാണ് പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്‌ട്രം ബഹുമാനിച്ചത്. അവസാനകാലം വരെ തനിക്കു പറ്റുന്ന വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അരങ്ങിന്റെ അമരക്കാരനായിരുന്നു ആവെള്ളിനേഴിയിലെ വസന്തം.

അരങ്ങില്‍നിന്നകന്ന് ദേവലോകത്ത് വസിക്കുമ്പോഴും നമുക്കൊപ്പം കൂടെനിന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കുന്നു.വലുപ്പമേറിയ പ്രവൃത്തിയുടെ കീര്‍ത്തി ഏറെക്കാലം മായതെ നില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

Kerala

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

വാല്‍പ്പാറയില്‍ മിനിവാന്‍ അപകടത്തില്‍പ്പെട്ട് 10 മലയാളികള്‍ മരിച്ചു

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.