കോട്ടയം: പി.സി.തോമസ് നേതൃത്വം നല്കുന്ന കേരളാകോണ്‍ഗ്രസ്സ് ഇടതുമുന്നണി വിടുന്നു. പാര്‍ട്ടിയില്‍നിന്നും അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെട്ടയാളെ എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുപ്പിച്ചും പാര്‍ട്ടി ചെയര്‍മാനെ സഹിതം മാറ്റിനിര്‍ത്തി അപമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നണിവിടാന്‍ തീരുമാനിച്ചതെന്നാണ് കേരള കോണ്‍ഗ്രസ് പ്രമേയത്തില്‍ സൂചനയുള്ളത്.
സ്ഥാനമാനങ്ങളും പണവും നല്കി ചില നേതാക്കന്മാരെ വശത്താക്കാന്‍ വിമതന്മാരെ സഹായിച്ചും പ്രോത്സാഹിപ്പിച്ചും ഇടതുമുന്നണിയിലെ പ്രധാന കക്ഷിയുടെ ചില നേതാക്കള്‍ നടത്തിയ നീക്കത്തില്‍ യോഗം പ്രതിഷേധിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പ്രതിനിധികളെ എല്‍ഡിഎഫ് കമ്മറ്റികളില്‍ വയ്ക്കുവാനുള്ള പാര്‍ട്ടിയുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇടതുമുന്നണിയുമായി നല്ല ബന്ധം പുലര്‍ത്തുകയും എല്ലാ പരിപാടികളിലും ആത്മാര്‍ത്ഥമായി പങ്കാളികളാകുകയും ചെയ്തുപോന്ന പാര്‍ട്ടിയെയും ചെയര്‍മാനെയും അകറ്റിനിര്‍ത്തി ജനകീയ പിന്തുണ ഇല്ലാത്ത ചിലരെ
പിന്തുണയ്ക്കുന്നതെന്തിനാണെന്ന് ഇടതുമുന്നണി വ്യക്തമാക്കണം. എന്തോ ഗൂഢമായ അവിശുദ്ധ ഇടപാടുകളാവാം ഈ നീക്കത്തിനുപിന്നില്‍ എന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു.
170 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ചെയര്മാന് പി.സി തോമസ് അധ്യക്ഷനായിരുന്നു. വൈസ്ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ മനക്കര രാധാകൃഷ്ണന്, അഗസ്റ്റിയന് വട്ടക്കുന്നേല്‍, രാജന് കണ്ണാട്ട്, പി.ജെ ബാബു അങ്കമാലി, ജോയ് ഗോപുരാന്‍, മുക്കം ബേബി, അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്, റോയി ഊരാംവേലില്, ജേക്കബ് കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: