Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഗയെ മതവല്‍ക്കരിക്കുന്നവരോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2015, 10:07 pm IST
in Vicharam

എന്തിന് ഭാരതത്തിലെ ചില മുസ്ലിങ്ങള്‍ മാത്രം യോഗയെ എതിര്‍ക്കുന്നു  എന്ന യോഗി ആദിത്യനാഥിന്റെ ചോദ്യം പ്രസക്തമാണ്. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ ആചാര്യന്‍ എന്നതുമാത്രംകൊണ്ട് യോഗ ഹൈന്ദവമാകുന്നില്ല. യോഗയ്‌ക്ക് ഇന്ന് ആഗോള അംഗീകാരം ലഭിച്ചത് അത് ശാരീരിക മാനസിക ആരോഗ്യം ശക്തിപ്പെടുത്തുകയും മാനസിക പിരിമുറുക്കം കുറയ്‌ക്കുകയും കാന്‍സറിന്റെപോലും ശമനത്തിന് സഹായിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.

ഭാരതത്തില്‍ 2000 ബിസി യിലാണ് പതഞ്ജലി മഹര്‍ഷി യോഗസൂത്രം രചിച്ചതെന്ന് കരുതപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളിലും വ്യാപകമായി. അതിന് പ്രധാന കാരണം യോഗയ്‌ക്ക് ക്ലേശംകുറയ്‌ക്കുവാനും പ്രമേഹം നിയന്ത്രണവിധേയമാക്കാനും ഹൃദയാഘാതം തടയാനും കഴിയുമെന്നതിനാലാണ്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി യോഗയെപ്പറ്റി 100 പഠനങ്ങളാണ് നടത്തിയിട്ടുള്ളത്.

മാനസിക പിരിമുറുക്കത്തിന് അയവുവരുത്തുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കുവാനും സഹായിക്കുന്നതുള്‍പ്പെടെ 10 ഗുണങ്ങള്‍ യോഗക്കുള്ളതായി പാശ്ചാത്യ പഠനങ്ങളില്‍ വിവരിക്കുന്നുണ്ട്. ലോകത്തെ 100 ലേറെ രാജ്യങ്ങള്‍ ( മുസ്ലിം രാജ്യങ്ങള്‍ അടക്കം) യോഗ പരിശീലിക്കുകയും 177 രാജ്യങ്ങള്‍ ആഗോള യോഗദിനം ആചരിക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നു. അമേരിക്കയടക്കം നിരവധി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യോഗ പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. യോഗയെ ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചതിനാലാണ് എല്ലാവര്‍ഷവും ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കാന്‍പോകുന്നത്. ഇതുപ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു തപാല്‍ സ്റ്റാമ്പും ഇറക്കുന്നുണ്ട്.

കലയും ശാസ്ത്രവും ദര്‍ശനവുമാണ് യോഗ എന്നും കായികശക്തിയും മനഃശക്തിയും  തരുന്നതാണ് യോഗ എന്നും രാഷ്‌ട്രപതി പറയുന്നു. ഇന്ന് കേരളത്തിലെ ആയുര്‍വേദം ലോകപ്രസിദ്ധം മാത്രമല്ല ആഗോള അംഗീകാരവും അതിന് ലഭിക്കുന്നുണ്ട്. നാഗാര്‍ജുനപോലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ നാട്ടുകാരെക്കാള്‍  വിദേശികളാണ് വരുന്നത്. ഇവരെല്ലാം യോഗ അഭ്യസിക്കുന്നവരാണ്.

ചില മുസ്ലിങ്ങള്‍ ഇപ്പോള്‍ യോഗയ്‌ക്ക് ഹിന്ദുത്വ പ്രതിഛായ നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്രസഭയില്‍ അന്താരാഷ്‌ട്ര യോഗദിനം നിര്‍ദ്ദേശിച്ചതിനാലാണത്രെ. മോദിയെ മുസ്ലിംവിരോധിയായി മുദ്രകുത്തി അദ്ദേഹം മുസ്ലിം വിഭാഗമുള്‍പ്പെടെയുള്ള സമൂഹത്തിനുവേണ്ടി ചെയ്യുന്ന നന്മകള്‍ അംഗീകരിക്കാന്‍ ഒരുവിഭാഗം തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. എന്നുമാത്രമല്ല സര്‍ക്കാരിന്റെ നേട്ടങ്ങളെ വിഭാഗീയമായി അവതരിപ്പിക്കുകയും ചെയ്യുന്നു. പതഞ്ജലി മഹര്‍ഷിയും മറ്റും യോഗയുടെ ആചാര്യന്മാരായതിനാലാണ് അതിന് ഹൈന്ദവഛായ നല്‍കുന്നതെങ്കില്‍ മുസ്ലിം സമുദായം എന്തുകൊണ്ട് ആയുര്‍വേദം അംഗീകരിക്കുന്നു.

ആയുര്‍വേദത്തിന്റെ ദേവന്‍ ധന്വന്തരിയാണല്ലോ. അങ്ങനെയെങ്കില്‍ ആയുര്‍വേദം ഹൈന്ദവമല്ലേ? പിന്നെ എന്തുകൊണ്ട് മുസ്ലിങ്ങള്‍ ആയുര്‍വേദം സ്വീകരിക്കുകയും അതിനായി ആശുപത്രികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

യോഗയെ എതിര്‍ക്കുന്നത് മാനവികതയെ എതിര്‍ക്കുന്നതിന് തുല്യമാണ്. ഇതിലൂടെ വിഭാഗീയത വളര്‍ത്തുകയാണ്. ഭാരതത്തിന്റെ പുരോഗതിക്കുവേണ്ടത് സമുദായങ്ങള്‍ തമ്മിലുള്ള ഐക്യമാണ്. താലിബാന്‍കാരെപ്പോലുള്ള സംഘടനകളൊഴികെ ആരും പൊതുസമൂഹത്തിനുവേണ്ടി എടുക്കുന്ന പുരോഗമന നടപടികളെ എതിര്‍ക്കുന്നില്ല. ഇപ്പോള്‍ യോഗയോട്  ചില മുസ്ലിങ്ങള്‍ സ്വീകരിക്കുന്നതുപോലുള്ള യുക്തിഹീനമായ നിലപാടാണ്  ഭാരത വിഭജനത്തിനും പാക്കിസ്ഥാന്‍ രൂപീകരണത്തിനും വഴിവെച്ചത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മുസ്ലിം സമുദായം സങ്കുചിത മനോഭാവം വച്ചുപുലര്‍ത്തരുത്.

അന്താരാഷ്‌ട്ര യോഗദിനാചരണത്തില്‍ ഐക്യരാഷ്‌ട്രസഭകൂടി പങ്കെടുക്കുന്നതിലൂടെ തെളിയുന്നത് അതിന് സാമുദായിക നിറം ഇല്ലെന്നാണ്. 177 ലോകരാഷ്‌ട്രങ്ങളിലെ 47 ഇസ്ലാമിക രാഷ്‌ട്രങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. അന്താരാഷ്‌ട്ര യോഗ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. മുസ്ലിം പേഴ്‌സണല്‍  ലോ ബോര്‍ഡിന്റെ ആഗ്രഹപ്രകാരം സൂര്യനമസ്‌കാരം യോഗപരിപാടികളില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുമുണ്ട്.

നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ യോഗയുടെ മഹത്വത്തെപ്പറ്റി വിവരിച്ചിരുന്നു. മുസ്ലിം ക്രൈസ്തവ രാഷ്‌ട്രങ്ങളടക്കം യുഎന്നിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദ്ദേശീയ യോഗാദിനാചരണത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ശാരീരിക-മാനസികാരോഗ്യത്തിനുള്ള ഒരു പദ്ധതിയ്‌ക്കെതിരെ ചില സംഘടനകള്‍ രംഗത്തുവന്നപ്പോള്‍ അന്താരാഷ്‌ട്ര യോഗദിനത്തില്‍ യോഗ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. മഹത്തായ ഭാരതീയ പൈതൃകത്തെ അനാവശ്യമായി മതവല്‍ക്കരിച്ച് അതിന്റെ നേട്ടങ്ങളെ തിരസ്‌കരിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.