Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാപ്പ – സിപിഎം സമരം പ്രഹസനം, അജയകുമാര്‍ ജയിലില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 10:36 pm IST
in Kottayam

പള്ളിക്കത്തോട്: ആനിക്കാട് ചിത്രാഭവനില്‍ വേണുഗോപാലിന്റെ മകന്‍ അജയകുമാറിനെ ജില്ലാ ഭരണകൂടം കാപ്പ ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പള്ളിക്കത്തോട്ടില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഹസനമായി. അജയകുമാര്‍ ജയിലില്‍ ആയി 50 ദിവസത്തിനു ശേഷമാണ് സിപിഎം സമര രംഗത്ത് എത്തിയത്. ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയും പാര്‍ട്ടി മാധ്യമങ്ങളും കൈയ്യൊഴിഞ്ഞുവെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നു എന്ന സാഹചര്യത്തിലായിരുന്നു പള്ളിക്കത്തോട്ടില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

ജൂണ്‍ 3ന് അജയകുമാറിന്റെ അപ്പീല്‍ ജസ്റ്റിസ് കെ. രാംകുമാര്‍ അധ്യക്ഷനായുള്ള എറണാകുളത്തെ അപ്പലറ്റ് അതോര്‍ട്ടി പരിഗണിക്കുന്നതറിഞ്ഞാണ് സിപിഎം ഗൂഢ ഉദ്ദേശത്തോടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. അപ്പീല്‍ പരിഗണിക്കുന്ന അന്നുതന്നെ അജയകുമാറിനെ വിട്ടയ്‌ക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് വൈകുന്നേരം ആഹ്ലാദപ്രകടനം നടത്തുന്നതിനുള്ള നീക്കവും സഖാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ അപ്പീല്‍ പരിഗണിച്ച അപ്പലറ്റ് അതോര്‍ട്ടി കേസ് വിധി പറയാനായി മാറ്റിവച്ചു. കേസ് പരിഗണിക്കുന്ന ദിവസം മുതല്‍ 20 ദിവസത്തിനകം വിധിപറഞ്ഞാല്‍ മതിയെന്നാണ് നിയമം. ഇതോടെ ആഹ്ലാദപ്രകടനത്തിന് ഒരുങ്ങിയ സഖാക്കളുടെ ആവേശം കെട്ടടങ്ങി. തങ്ങളുടെ സമരത്തിന്റെ ഫലമായി അജയകുമാറിനെ വിട്ടയച്ചു എന്ന് വരുത്തിതീര്‍ക്കുന്നതിനായിരുന്നു അപ്പീല്‍ പരിഗണിച്ച അന്നുതന്നെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാദികളായ മൂന്ന് നിസാര കേസുകളുടെ പേരിലാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അജയകുമാറിനെ രാഷ്‌ട്രീയ വൈരാഗ്യം മൂലം തടവിന് ശിക്ഷിച്ചത്. 2007ലെ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനം(തടയല്‍) നിയമപ്രകാരമാണ് അജയകുമാറിനെതിരെ ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമവിരുദ്ധവുമായാണ് രാഷ്‌ട്രീയ പ്രേരിതമായി കാപ്പ ചുമത്തിയതെന്ന് ഉത്തരവിറങ്ങിയ ദിവസം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ആക്ഷേപത്തിനെ ശരിവയ്‌ക്കുന്നതായിരുന്നു ഉത്തരവിനോടൊപ്പം അജയകുമാറിന് പോലീസ് കൈമാറിയ രേഖകളുടെ പകര്‍പ്പ്. പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ അജയകുമാറിനെതിരെ 3 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചതുമാണ്. ഐഎന്‍ടിയുസി ജില്ലാ നേതാവുമായി ഉണ്ടായ അടിപിടി കേസില്‍ ഇയാള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം വിശദീകരണം ആവശ്യപ്പെട്ട് കോടതി തിരിച്ചയച്ചിട്ടുള്ളതുമാണ്. ഫലത്തില്‍ 22കാരനായ യുവാവ് ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

അജയകുമാറിനെ അപ്പലറ്റ് അതോര്‍ട്ടി കുറ്റവിമുക്തനാക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് പ്രായമായ അച്ഛനും അമ്മയും ഏക സഹോദരിയും. അതോര്‍ട്ടിയുടെ കരുണ ഉണ്ടായില്ലെങ്കില്‍ 60 ദിവസം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ അജയകുമാര്‍ ഇനിയും നാലുമാസം കൂടി ജയിലില്‍ കഴിയേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.