Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രോളിംഗ് നിരോധനത്തിന്റെ പേരില്‍ സംഘര്‍ഷത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 10:31 pm IST
in Kollam

കൊല്ലം: ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ കടലിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ ശ്രമം. ഇതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ പിന്തുണയുള്ളതായി സംശയിക്കുന്നു. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ വികാരം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയായി തീര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. വലതു പക്ഷ സംഘടനയില്‍പ്പെട്ടവരുടെ ബോട്ടുകളാണ് ഇന്നലെ നിരോധനം ലംഘിക്കാന്‍ വീണ്ടും ശ്രമിച്ചത്.

കേരളാ പോലീസ് കോസ്റ്റ് ഗാര്‍ഡ് നിരോധനം ലംഘിക്കാന്‍ ശ്രമിച്ച ബോട്ടുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ ഇടപെട്ടതുകൊണ്ടാണ്. എന്നാല്‍ കേന്ദ്ര തീരദേശ സുരക്ഷാസേന നിരോധനം ലംഘിക്കാന്‍ ശ്രമിച്ച ബോട്ടുകളെ പിന്തിരിപ്പിച്ച് വിടുകയായിരുന്നു. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധന ഉത്തരവ് ലംഘിക്കേണ്ടതില്ല എന്നാണ് മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ പകുതിയിലധികം ബോട്ടുകളും നിരോധന ഉത്തരവനുസരിച്ച് കടലില്‍ പോകാതെ ഹാര്‍ബറുകളില്‍ തന്നെ ഒതുക്കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ തീരുമാനം അംഗീകരിച്ചിട്ട് കേരളത്തില്‍ വന്ന് ഇരട്ടത്താപ്പ് കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

ട്രോളിംഗ് നിരോധന കാലയളവില്‍ 12 നോട്ടിക്ക് മെലിനുള്ളില്‍ മീന്‍പിടിക്കാന്‍ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതമടക്കം കേരളസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേമനിധിവിഹിതം ഈ കാലയളവില്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രണ്ട് മാസത്തെ ശമ്പള വിഹിതവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്നെ വൈകിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ഉത്തരവാദിത്തം കെട്ടിവച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ശ്രമമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ നാലായിരം ബോട്ടുകള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നുണ്ട് ഇതില്‍ ആയിരത്തോളം ബോട്ടുകളാണ് ആസൂത്രിതമായി വിലക്ക് ലംഘിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരോധനം 47 ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന്റേത് 61 ദിവസവും. 12 നോട്ടിക്കല്‍ മൈലിനപ്പുറം മീന്‍ പിടിക്കാന്‍ ഇതുമൂലം കഴിയില്ല. ഇത് ഈവര്‍ഷം കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം തീരുമാനിച്ചതോടെയാണ് ഇപ്പോള്‍ ഒരു വിഭാഗം സംഘര്‍ഷത്തിന് ശ്രമിക്കുന്നത്.

മണ്‍സൂണ്‍ മത്സ്യങ്ങളുടെ പ്രജനനകാലമായതുകൊണ്ടാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മത്സ്യബന്ധനം കടലില്‍ നിരോധിക്കുന്നത്. ഇത് പിന്നിട് മത്സ്യ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.