ശ്രീനഗര്‍: ഇന്ത്യന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജമാത്ത് ഇ ഇസ്ലാം നേതാവ് സിറാജ് ഉള് ഹഖ്. തിങ്കളാഴ്ച റൗലാക്കോട്ടില് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിറാജ് ഉള് ഹഖ് ഇത്തരത്തിലുള്ള പ്രസ്താവന ഇറക്കിയത്.
പ്രധാനമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പ്രസ്താവനകള്‍. ‘എനിക്ക് മോദിയോട് പറയാനുള്ളത് ഇതാണ്. 50 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചാല്‍ പോലും ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന് പോലെയുള്ളവരെ തൊടാന്‍ കഴിയില്ല.
സലാഹുദ്ദീനെ പിടികൂടുന്നവര്‍ക്ക് മോദി 50 കോടി വാഗ്ദാനം ചെയ്യൂ എന്നാല്‍ മോദിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് താന്‍ 100 കോടി പ്രതിഫലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സൗഹൃദത്തിനു ശ്രമിക്കുന്ന പാകിസ്ഥാന് നേതാക്കളെയും പ്രസംഗത്തില്‍ സിറാജ് ശക്തമായി വിമര്‍ശിച്ചു.
കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നും ഇന്ത്യയുമായി സഖ്യം ചെയ്യാന്‍ ഉദ്യേശിക്കുന്നില്ലെന്നും ഹഖ് പറഞ്ഞു. കാശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഹിന്ദുസ്ഥാനുമായി സൗഹൃദ സംഭാഷണം നടത്തുന്നവര്‍ ചാരനാണ്. ഹിന്ദുസ്ഥാനുമായി ചങ്ങാത്തം വേണമെന്നുള്ളവര്‍ക്ക് ഹിന്ദുസ്ഥാനിലേക്ക് പോകാം. അവര്‍ക്ക് ഇസ്ലാമബാദില്‍ സ്ഥാനമില്ലെന്ന് ഹഖ് വ്യക്തമാക്കി. ജമ്മുവിലും കാശ്മീരിലും ഗുജറാത്തിലും നൂറ് കണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണം മോദിയാണെന്നും ഹഖ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: