Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഔദ്യോഗിക ജീവിതത്തിനുവിട; ഇനി അശരണര്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 05:16 pm IST
in Varadyam

മുപ്പതുവര്‍ഷത്തെ സുദീര്‍ഘവും സംഭവബഹുലവുമായ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ വി.രാജേന്ദ്രന്‍, സര്‍ക്കാര്‍ ജീവിതത്തോട് വിടചൊല്ലി. ഇന്നലെയായിരുന്നു ആ പടിയിറക്കം. അതും താന്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്ക് പ്രവര്‍ത്തനമികവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കുകയെന്ന അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ശേഷം. മറ്റുള്ളവരില്‍ നിന്ന് വി.രാജേന്ദ്രനെ വേറിട്ടു നിര്‍ത്തിയ ഏറ്റവും വലിയ ഘടകം ആ മാനവികതയുടെ മുഖമായിരുന്നു. ചുറ്റുപാടും കാണുന്ന തിന്മകളോട് സന്ധിയില്ലാ സമരത്തില്‍ ഏര്‍പ്പെടുകയും പ്രത്യയശാസ്ത്രച്ചട്ടക്കൂടുകള്‍ക്കപ്പുറം തന്നാല്‍ കഴിയുന്ന സഹായം ചെയ്യുവാന്‍ എന്നും ജനപക്ഷത്തുനിന്നു ഈ മനുഷ്യസ്‌നേഹി.

2004 ഡിസംബര്‍ 24 ന് സുനാമിത്തിരകള്‍ തീരദേശങ്ങളെ വിഴുങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവൃത്തിക്കുംമുമ്പെ രാജേന്ദ്രന്‍ കര്‍മ്മനിരതനായി. ബോംബെയിലെ രാജേന്ദ്ര മെറ്റല്‍സും പാര്‍ലെ ബിസ്‌ക്കറ്റ് കമ്പിനിയും സുനാമി ബാധിതര്‍ക്ക് സഹായം എത്തിക്കുവാന്‍ മത്സരിച്ചത് രാജേന്ദ്രന്റെ മിടുക്ക് ഒന്നുകൊണ്ടുമാത്രമായിരുന്നു. ജില്ലാ കളക്ടറടക്കം ഈ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചപ്പോള്‍ വകുപ്പ് അധികാരികള്‍ വലിയൊരു പാരിതോഷികം നല്‍കി. 2004 ഡിസംബര്‍ 26 മുതല്‍ 2005 ജനുവരി 15 വരെയുള്ള 21 ദിവസത്തെ രാജേന്ദ്രന്റെ ശമ്പളം തടഞ്ഞുവെക്കുവാന്‍ ഉത്തരവിട്ടുകൊണ്ട് അവര്‍ പകവീട്ടി. പിന്നീട് അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഇടപെടലുകളാണ് രാജേന്ദ്രന് നീതി ലഭ്യമാക്കിയത്.

1984 ല്‍ ശബരിമല സന്നിധാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ “’നമ്പിനോര്‍ കെടുവതില്ലൈ’” എന്ന തമിഴ് സിനിമ യൗവ്വന യുക്തകളായ സിനിമാനടികളെവച്ച് ഷൂട്ട് ചെയ്തു. ഇത് ഹൈന്ദവാചാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, പൂര്‍വ്വാചാരങ്ങളുടെ ലംഘനമെന്നും കാണിച്ച് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ രാജേന്ദ്രന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായി വാദിക്ക് കോടതിച്ചെലവ് അനുവദിച്ചുകൊണ്ടും പ്രതികളെ മൂന്നുമാസം തടവുശിക്ഷയ്‌ക്കു വിധിച്ചും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 10നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

തികഞ്ഞ അയ്യപ്പഭക്തനായ രാജേന്ദ്രന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തിരുന്ന അയ്യപ്പചക്രത്തിലെ മൂലമന്ത്രങ്ങളിലെ തെറ്റുകള്‍ ദേവസ്വം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കായംകുളം ശ്രീരാമകൃഷ്ണാശ്രമവുമായി സഹകരിച്ച് പിഴവുകള്‍ തീര്‍ത്ത സാമ്പിള്‍ അയ്യപ്പചക്രം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. ഇന്നും ഈ അയ്യപ്പചക്രങ്ങളാണ് ശബരിമലയില്‍ വിതരണം ചെയ്യുന്നത്.

താന്‍ തന്നെ ജോലി ചെയ്യുന്ന ഇ.എസ്.ഐ വകുപ്പിലെ ക്രമക്കേടുകളോട് എന്നും സന്ധിയില്ലാസമരം ചെയ്യാന്‍ രാജേന്ദ്രന്‍ മുന്നിലുണ്ടായിരുന്നു. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വാങ്ങി, കമ്മീഷന്‍ തട്ടുന്ന ഗൂഢസംഘത്തെ വെളിച്ചത്തുകൊണ്ടുവരികയും രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററി സംഘം ഇവര്‍ക്കെതിരെ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു.  തന്റെ മുന്നില്‍ എത്തിച്ചേരുന്ന നിസ്സഹായരായ നിരവധി പാവങ്ങല്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയമങ്ങളുടെ ചട്ടക്കൂടുകള്‍ ഭേദിച്ച്  സഹായം നല്‍കാന്‍ എപ്പോഴും രാജേന്ദ്രന്‍ ധൈര്യം കാട്ടിയിരുന്നു. ചിലപ്പോള്‍ ഇതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടാനും തയ്യാറാകുമായിരുന്നു. ഓഫീസ് സമയം അല്ലാത്തപ്പോഴും അവധി ദിവസങ്ങളിലും രാപകല്‍ ഭേദമന്യേയും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. ഇതിന് പുറമേയാണ് ദിനംപ്രതി ഫോണ്‍വഴിയുള്ള ഇടപെടലുകളും.

ആലപ്പുഴ തത്തംപള്ളി മഞ്ജുഷയില്‍ ചെല്ലപ്പനാചാരിയുടെ മകളായ മിനിയാണ് ഭാര്യ. മക്കള്‍ വിജയ് വിഷ്ണവും ശംഭുവും. ഇരുവരും ബി.ടെക് ബിരുദദാരികളാണ്. നന്മകള്‍ പെയ്‌തൊഴിയുന്ന സമൂഹത്തില്‍ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ ജാജ്വല്യമാനമായ മുഖമാണ് രാജേന്ദ്രന്‍. രാജേന്ദ്രന്‍ ഔദ്യോഗിക ജീവിതത്തിന്റെ പടികള്‍ ഇറങ്ങുന്നത് പടികള്‍ കയറുവാന്‍ വേണ്ടിയാണ്. സാമൂഹ്യസേവനത്തിന്റെ ശ്രീകോവിലേക്കുള്ള പടികള്‍ കയറുവാന്‍. ശിഷ്ടജീവിതം സര്‍ക്കാര്‍ സര്‍വ്വീസിന്റെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തനായി മുഴുവന്‍ സമയജീവകാരുണ്യപ്രവര്‍ത്തകനാകാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.