തിരുവനന്തപുരം: വിജിലന്‍സിനെ ഭയപ്പെടുത്തി കെ എം മാണിയ്ക്കെതിരായ കുറ്റപത്രം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ബാര്‍ കോഴ കേസിലെ നുണ പരിശോധനാ ഫലം പുറത്തായതിനെപ്പറ്റി അന്വേഷണം നടത്താനുളള ആഭ്യന്തരവകുപ്പിന്റെ നീക്കം വിജിലന്‍സിനെ ഭീഷണിപ്പെടുത്തി സമര്ദ്ദത്തിലാക്കാനുളള തന്ത്രമാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
വിജിലന്‍സ് അന്വേഷണം സംബന്ധിച്ച പല കേസുകളിലും ഇതുപോലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാര്‍ കോഴക്കേസിലെ നിര്‍ണായക തെളിവ് പുറത്തുവന്നപ്പോള്‍ അത് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാ ഫലം മാണിക്ക് അനുകൂലമായിരുന്നെങ്കില്‍ മാണിയും സര്‍ക്കാരും റിപ്പോര്‍ട്ടിനെ പാടിപുകഴ്ത്തുമായിരുന്നില്ലേ എന്നും വി.എസ് ചോദിച്ചു. നുണ പരിശോധനാ ഫലം അടിസ്ഥാനപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മാണിയുടെ പ്രസ്താവനയും വിജിലന്‍സിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രമാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: