Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദി രാമായണം(രാമായണ കഥാമൃതം -2)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 08:47 pm IST
in Samskriti

അദ്ധ്യാത്മരാമായണത്തിനും വാല്മീകിരാമായണത്തിനും മുമ്പുതന്നെ രാമായണം ഉണ്ടായിരുന്നതായി സൂചനകളുണ്ട്.

ശ്രീ രാമായണം പുരാ വിരിഞ്ച വിരചിതം

നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമി തന്നില്‍ എന്ന് എഴുത്തച്ഛന്‍ ആദ്യം സൂചിപ്പിക്കുന്നു. തുടര്‍ന്ന് ഉമാമഹേശ്വര സംവാദത്തില്‍ പാര്‍വതിയോട്

വേധാവു ശതകോടിഗ്രന്ഥവിസ്താരം പുരാ

വേദസമ്മിതമിതരുള്‍ ചെയ്തിതു രാമായണം എന്നും പറയുന്നുണ്ട്. ഇതില്‍നിന്നും ആദിരാമായണം ബ്രഹ്മാവു രചിച്ചതാണെന്നു വ്യക്തമാകുന്നു.

ആനന്ദരാമായണത്തില്‍ ഇതിനു വിശദീകരണമായി ഒരു കഥയുണ്ട്. ശ്രീപരമേശ്വരന്‍ പാര്‍വതിദേവിക്ക് രാമകഥ ചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മാവും കേള്‍ക്കാനിടയായി. രാമമാഹാത്മ്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം അതിബൃഹത്തായ ഒരു രാമായണം രചിച്ചു. അതില്‍ നൂറുകോടി ഗ്രന്ഥമുണ്ടായിരുന്നു. ഒരു വരിയില്‍ എട്ടക്ഷരം വീതം നാലുവരിയുള്ള ഒരു ശ്ലോകത്തിന് ഒരു ഗ്രന്ഥം എന്നര്‍ത്ഥമുണ്ട്. അങ്ങനെ നൂറുകോടി ഗ്രന്ഥമുള്ളതായിരുന്നു ഈ രാമായണം. എല്ലാവരും അതിനെ പുകഴ്‌ത്തിയത്രെ.

അതിപ്പോല്‍ ഭൂമിയിലില്ല എന്നും പറഞ്ഞിരിക്കുന്നു. അതിനു വിശദീകരണമാണിക്കഥ. ബ്രഹ്മാവു രചിച്ച രാമായണം പാടിക്കേള്‍ക്കാന്‍ ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലുംനിന്ന് സര്‍വ്വരും എത്തി. കഥ പാടിക്കഴിഞ്ഞപ്പോള്‍ ഈ ഗ്രന്ഥം തങ്ങള്‍ക്കുവേണമെന്ന് ഓരോവിഭാഗക്കാരും അവകാശവാദമുന്നയിക്കാന്‍ തുടങ്ങി. ദേവനായ ശ്രീ നാരായണന്‍ മനുഷ്യനായി അവതരിച്ച കഥയാണിത്. അതിനാല്‍ രാമായണത്തിനവകാശികള്‍ തങ്ങളാണ് എന്നാണ് ദേവന്മാരുടെ വാദം.

അല്ല ഇതു മനുഷ്യന്റെ കഥയായതിനാല്‍ മനുഷ്യര്‍ക്കുവേണമെന്ന് ഭൂവാസികള്‍. രാക്ഷസന്‍മാരുടെ ചരിത്രമായതിനാല്‍ അവകാശികള്‍ തങ്ങളാണെന്ന് പാതാളവാസികള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കം മൂത്തപ്പോള്‍ ബ്രഹ്മാവ് എന്തുപറയണമെന്നറിയാന്‍ കഴിയാതെ കുഴങ്ങി. പ്രശ്‌നപരിഹാരത്തിന് ശിവനെ അഭയം പ്രാപിച്ചു. ശിവന്‍ സാക്ഷാല്‍ നാരായണന്റെ അഭിപ്രായമാരാഞ്ഞു. നൂറുകോടി ഗ്രന്ഥത്തെ മൂന്നായി വിഭജിച്ചു. ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലും 33,33,33,333 ശ്ലോകം വീതം കിട്ടി.

പത്തുഗ്രന്ഥം ബാക്കിവന്നു. അതും വീതിക്കണമെന്നായി. ഓരോ വിഭാഗക്കാര്‍ക്കും 3 വീതം കിട്ടി. അവസാനം ഒരു ശ്ലോകം ബാക്കിവന്നു. അതിനെയും വിഭജിച്ചു. നാലുവരിയിലും കൂടിയുള്ള 32 അക്ഷരത്തെ മൂന്നായി ഭാഗിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ശിവന്‍ ഈ രണ്ടക്ഷരവും എനിക്കിരിക്കട്ടെ എന്നുപറഞ്ഞു സ്വന്തമാക്കി. രാ, മ എന്നിവയായിരുന്നു ആ രണ്ടക്ഷരങ്ങള്‍. അന്നുമുതല്‍ ശ്രീ പരമേശ്വരന്‍ രാമന്ത്രം ജപിക്കാനാരംഭിച്ചു. രാമായണത്തിന്റെ സാരം മുഴുവനടങ്ങുന്ന വിശിഷ്ട മന്ത്രമാണ് രാമ നാമം.

ഭൂമിയില്‍ ലഭിച്ച ശ്ലോകങ്ങളെ സപ്തദ്വീപങ്ങളിലുള്ളവര്‍ക്കായി വീണ്ടും വിഭജിച്ചു. അന്നുണ്ടായിരുന്ന ജംബു ദ്വീപ്, ശാകദ്വീപ്, കുശദ്വീപ്, ക്രൊഞ്ചദ്വീപ്, ശാല്മലിദ്വീപ്, പ്ലക്ഷദ്വീപ്, പുഷ്‌കരദ്വീപ് ഇവയ്‌ക്കെല്ലാമായി രാമായണം പങ്കുവച്ചു. ഭാരതമുള്‍പ്പെട്ട ജംബുദ്വീപത്തില്‍ കിട്ടിയ രാമായണം വാലും തുമ്പുമില്ലാത്ത ഒന്നായിരിക്കുമല്ലോ. പിന്നീട് ബ്രഹ്മകല്പനപ്രകാരം വാല്മീക്ക് 24000 ശ്ലോകങ്ങളില്‍ രാമായണം പുനര്‍നിര്‍മ്മിച്ചു.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.