Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 41

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 09:00 pm IST
in Samskriti

ആനന്ദ പരവശനായ ഗാധി വിവേകജന്യമായ ദൃഢവൈരാഗ്യത്തോടെ സങ്കല്പങ്ങളെ ത്യജിച്ച് പത്തു വര്‍ഷം തപസ്സുചെയ്തു. തത്വജ്ഞാനമുദിച്ച് പരമാര്‍ത്ഥ സത്തയെ പ്രാപിച്ച് ഭയം ശോകവിമുക്തനായി പരമാത്മാവില്‍ മുഴുകി.  അല്ലയോ രാമാ, പരമാത്മ സംബന്ധിയായ ഈ മായ വളരെവലുതും, മോഹം ജനിപ്പിക്കുന്നവളും മഹാസങ്കടത്തിലാഴ്‌ത്തുന്നവളുമാണ്. മനോജയമെന്ന ഒറ്റ മൂലി മാത്രമേ സംസാരമഹാരോഗം നശിപ്പിക്കുന്നതിനുള്ള ഭേഷജമായിട്ടുള്ളൂ. വര്‍ണ്ണശ്രമധര്‍മ്മങ്ങളനുസരിച്ച് അപ്പപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതാതു സമയത്ത് നിര്‍വഹിച്ച് ഭൂതഭവിഷ്യല്‍ക്കാര്യങ്ങളെ ചിന്തിക്കാതേയുമിരുന്നാല്‍ മനസ്സ് തനിയെ അടങ്ങിക്കൊള്ളും.

സങ്കല്പവും, ആശയും,അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയും ഉപേക്ഷിക്കാന്‍ കഴിഞ്ഞാല്‍ ശുദ്ധമായ മനോനിഗ്രഹം കൈവരിക്കാവുന്നതാണ്. വികല്പവിഹീനമായ ചൈതന്യത്തെ പ്രത്യക് ചേതനമെന്നു പറയുന്നു. നിര്‍മ്മലസ്വഭാവം നിമിത്തം അതില്‍ അവിദ്യാകൃതമായ കളങ്കവുമില്ല. ഏതവസ്ഥയിലാണോ മനസ്സിന് നാശം സംഭവിക്കാത്തത് അതാണ് സത്യാവസ്ഥ. ശിവതയും, പരമാത്മതയും, സര്‍വജ്ഞതയും, ആനന്ദരൂപതയും അതുതന്നെ മനസ്സാകുന്ന സര്‍പ്പം ദുരാശയാകുന്ന പാല്‍ കുടിച്ചും ഭോഗവായുവെ ഭക്ഷിച്ചും സ്വരസഞ്ചാരം ചെയ്ത് വളര്‍ന്നുകൊണ്ടേയിരുന്നു. അതുകൊണ്ട് രാമാ, നീ ഉദ്ദാലകനെപ്പോലെ ഭൂത പഞ്ചകത്തെ കാരണരഹിതമായികണ്ട് ധീരധീരമായി ബുദ്ധികൊണ്ട് ഛേദിച്ച് അധിഷ്ഠാന ഭൂതമായ ആത്മ ചൈതന്യത്തെ ധ്യാനിക്കുക.

വസിഷ്ഠ വാക്യങ്ങളെ ശ്രവിച്ച രാമന്‍ ചോദിച്ചു. ഗുരോ ഉദ്ദാലക മഹര്‍ഷി ഭൂത പഞ്ചകത്തെ ഛേദിച്ച് ആത്മവിചാരം ചെയ്തതെങ്ങിനെയെന്ന് ഉണര്‍ത്തിച്ചാലും. ഇതുകേട്ട് മഹര്‍ഷി തുടര്‍ന്നു. രാമചന്ദ്ര, ഗന്ധമാദന പര്‍വതത്തിന്റെ  പുഷ്പവല്ലികളും കര്‍പ്പൂരമരങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഒരു താഴ്‌വരയില്‍ മഹാതാപ പ്രഭാവത്തോടുകൂടിയ ഉദ്ദാലകമുനി വസിച്ചിരുന്നു. തപസ്സ്, ശാസ്ത്രചിന്ത, യമം, നിയമം മുതലായവയില്‍ അതിനിപുണനായ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ദിവസം ഇങ്ങിനെ ചില ചിന്തകള്‍ ഉദയംചെയ്തു.

ഏതിലാണോ വിശ്രമിച്ചാല്‍ പിന്നെ ദു:ഖമില്ലാത്തത്, സര്‍വോല്‍കൃഷ്ടമായ ആ പ്രാപ്യവസ്തു എന്താണ്? പരമപാവനമായ ആ പരമപദത്തില്‍ വിശ്രമിക്കുന്നതിന് എനിക്കെന്നാണ് കഴിയുക? ഇഷ്ടാനിഷ്ടങ്ങളും, സ്വീകാര്യ വര്‍ജ്യങ്ങളും മനസ്സില്‍ നിന്നൊഴിഞ്ഞ് ആത്മ പ്രകാശ പദത്തില്‍ എനിക്കെന്നാണ് പ്രവേശിക്കുവാന്‍ കഴിയുക? മനനവിമുക്തമായ മനസ്സോടെ നിര്‍വികല്പ സമാധിചെയ്ത് കല്ലുപോലെ നിശ്ചലനായി ചലിക്കാതെയിരിക്കുന്ന എന്റെ ശിരസ്സില്‍ കാട്ടുകുരുവികള്‍ പുല്‍നാമ്പുകൊണ്ട് എന്നാണ് കൂടുകെട്ടുക?

ഉദ്ദാലകന്‍ ഇപ്രകാരം ചിന്താപരവശനായി വീണ്ടും സമാധിയുറപ്പിച്ച് ജ്ഞാനാഭ്യാസം ചെയ്തുകൊണ്ടിരുന്നു. പക്ഷെ മര്‍ക്കടചപലമായ മനസ്സിനെ വിഷയങ്ങള്‍ അങ്ങുമിങ്ങും വലിച്ചിഴക്കുന്ന മൂലം, അദ്ദേഹത്തിന് ആനന്ദപ്രദമായ ഒരു നില കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ധ്യാനനിഷ്ഠ ഉറക്കാതെ വ്യാകുലചിത്തനായ അദ്ദേഹം പര്‍വതപ്രാന്തത്തില്‍ അലഞ്ഞു നടന്നു. ഒടുവില്‍ വനാന്തരത്തിലുള്ള ഒരു ഗുഹയില്‍ വാടാത്ത തളിരുകള്‍കൊണ്ട് ആസനം ചമച്ച് അതിനുമേല്‍ മാന്‍തോല്‍ വിരിച്ച് മനസ്സിനെ ബലാല്‍ക്കാരേണ നിയന്ത്രിച്ച് പത്മാസനത്തില്‍ ബ്രഹ്മാഞ്ജലി ചെയ്തിരുന്ന് തപസ്സു തുടങ്ങി.

മനസ്സിനെ വാസനകളില്‍ നിന്നു വേര്‍പ്പെടുത്തി നിര്‍വികല്പ സമാധി ഉറപ്പിക്കുന്നതിന്നായി അദ്ദേഹം മനശ്ചാഞ്ചല്യങ്ങളെ ഇങ്ങിനെ ഖണ്ഡിക്കാന്‍ തുടങ്ങി.അല്ലയോ മൂഡമനസ്സേ സംസാരവൃത്തികള്‍ കൊണ്ട് നിനക്കെന്താണ് പ്രയോജനം ദു:ഖത്തിലവസാനിക്കുന്ന ഒരു പ്രവൃത്തിയും ബുദ്ധിമാന്മാര്‍ അനുഷ്ഠിക്കാന്‍ തയ്യാറാവുകയില്ല. മനസ്സേ നീ കീഴെ പാതാളം വരേയും മേലെ ബ്രഹ്മലോകം വരേയും പോയാലും ഇന്ദ്രിയ നിഗ്രഹണം എന്ന അമൃതം സേവിക്കാതെ ഒരിക്കലും നിര്‍വൃതി ലഭിക്കുകയില്ല.

ശബ്ദ,സ്പര്‍ശ,രൂപ,രസഗന്ധാദി വിഷയങ്ങള്‍ അഞ്ചിലും ഒരേപോലെ ഭ്രമിക്കുന്ന മനസ്സേ നീ ഓരോ വിഷയങ്ങളിലും ഭ്രമിച്ച് നശിക്കരുത്. വാസനകളെല്ലാം നിന്നെ ബന്ധനത്തിലാക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ശത്രുക്കളാണ്. അതുകൊണ്ട് വിഷയങ്ങളെ ഉപേക്ഷിച്ച് ശാന്താവസ്ഥയില്‍ ഇരിക്കുമെങ്കില്‍ നിനക്കത് അനന്തമായ ഒരു വിജയമാണ്.

വിചാരശീലനായ ഒരു പുരുഷനില്‍ നീ ഇല്ലെന്നാണ് പറയപ്പെടുന്നത്. അണുപ്രായമായ മനസ്സിനകത്ത് അന്തവും ബന്ധവുമില്ലാത്ത ആത്മാവിന്റെ സംസ്ഥിതി ഉണ്ടാക്കുകയില്ല, കൂവളക്കായ്‌ക്കകത്ത് ആനക്ക് കടന്നിരിക്കാന്‍ കഴിയുമോ? കാല്‍വിരല്‍ മുതല്‍ ശിരസ്സ് വരെ ഞാന്‍ മാറി മാറി ചിന്തിച്ചു നോക്കി അതില്‍ ഏതു ഭഗമാണ് ഞാനെന്ന്. ഇങ്ങിനയുള്ള ഞാന്‍ ആരാണ്. സര്‍വത്ര വ്യാപിച്ച് സര്‍വ ചിന്തകളേയും അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന അപ്രമേയവും ജ്ഞാന രൂപവുമായ ഒന്നിനെ മാത്രമേ ഞാന്‍ മൂന്നു ലോകത്തിലും കാണുന്നുള്ളൂ. അളവോ, പരിമിതിയോ, നാമസങ്കല്പങ്ങളോ, എകത്വമോ, നാനാത്വമോ, അണുത്വമോ, സ്ഥൂലത്വമോ ഒന്നുംതന്നെ അതിനില്ല. മനസ്സേ! ഞാന്‍ ജ്ഞാനസ്വരൂപത്വം നിമിത്തം സ്വയം പ്രകാശനായ ആത്മാവാണ്. എന്റെ ദു:ഖകാരണം നീയാണ്. അതുകൊണ്ട് വിവേകജന്യമായ ബോധത്താല്‍ നിന്നെ ഞാന്‍ സംഹരിച്ചിരിക്കും.

ദേഹത്തില്‍, മാംസം, രക്തം, അസ്ഥികള്‍, ശ്വാസവായു ഇങ്ങിനെ ഓരോന്നും ഭിന്നമാണ്. ഞാന്‍ പിന്നെ ആരാണ്. മാംസംവേറെ, രക്തംവേറെ, അസ്ഥിവേറെ, സ്പന്ദനവും, ബോധവും വേറെ പിന്നെ ഞാന്‍ ആരാണ്. ഇത് മൂക്ക്, ഇതു നാക്ക്, ഇത് ത്വക്ക,് ഇത് കാത്, ഇതുകണ്ണ്, ഇത്് സ്പന്ദം ഞാന്‍ പിന്നെ ആരാണ്. ഒന്നും ഞാനല്ലെന്നും. എല്ലാം ഞാനാണെന്നും ഉള്ളതാണോ ശരി. മറ്റുപരിച്ഛിന്നഭാവനകളൊന്നും ശരിയാകാന്‍തരമില്ല. കാട്ടിലകപ്പെട്ട ആട്ടിന്‍കുട്ടിയെ ചെന്നായ എന്നപോലെ അഹങ്കാരം എന്നെ തിന്നുകളഞ്ഞു. ഭാഗ്യവശാല്‍ ആ അജ്ഞാനക്കള്ളനെ ഞാന്‍ കണ്ടുപിടിച്ചുകഴിഞ്ഞു. ആത്മരൂപമാകുന്ന ധനത്തെ മോഷ്ടിക്കാന്‍ അവസരംപാര്‍ത്തു നടക്കുന്ന ഈ ദുര്‍മാര്‍ഗ്ഗിയെ ഇനിയൊരിക്കലും ഞാന്‍ സ്വതന്ത്രനാക്കുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.