ജലധിമഥനദക്ഷോനൈവ പാതാളഭേദീ
ന ച വനമൃഗയായാംനൈവ ലുബ്ധഃ പ്രവീണഃ
അശനകുസുമഭൂഷാവസ്ത്രമുഖ്യാം സപര്യാം
കഥയകഥമഹംതേ കല്പയാനീന്ദുമൗലേ
ഞാന്‍ സമുദ്രമഥനം ചെയ്യുന്നതില്‍ നിപുണനല്ല. ഞാന്‍ പാതാളത്തെ പിളര്ക്കുന്നവനുമല്ല. വന്യമൃഗങ്ങളെവേട്ടയാടുന്നതില്സമര്ത്ഥനായകാട്ടാളനുമല്ല. അല്ലയോ ചന്ദ്രശേഖരാ, അങ്ങേയ്ക്ക് അശനം(ഭക്ഷണം), കുസുമം(പുഷ്പം), ഭൂഷാവസ്ത്രം(ഉടുക്കുവാനുള്ളവസ്ത്രം) തുടങ്ങിയവയോടുകൂടിയ പൂജപിന്നെ ഞാന്‍ എങ്ങിനെ ചെയ്യുവാനാണ്? പറഞ്ഞാലും.
പാലാഴിമഥനവേളയില്‍ ഭഗവാന് കാളകൂടം ഭക്ഷിച്ചു.
അപ്രകാരമുള്ള ഭക്ഷണം നല്കുവാന് താന്‍ ശക്തനല്ല. അമൃതമഥനത്തിനു ശക്തരായവര്‍ക്കേ ഭഗവാനു ഭോജനം നല്‍കാനാവൂ. പാതാളത്തെ ഭേദിച്ചു പോകുന്നത്സര്പ്പമാണ്. ആ സര്‍പ്പത്തെ പുഷ്പമെന്നപോലെ ഭഗവാന് മുടിയില്ചൂടുന്നു. പാതാളഭേദിയല്ലാത്തതിനാല് ഭഗവാനു ചൂടാനുള്ള പുഷ്പവും നല്കാന് സാധിക്കുകയില്ല. ഭഗവാന്റെവസ്ത്രങ്ങള് ആനത്തോലും പുലിത്തോലുമാണ്. അതു നല്കാന് താന്‍ വേട്ടയ്ക്കു നിപുണനായകാട്ടാളനുമല്ല. പിന്നെ താനെങ്ങിനെയാണു ഭഗവാനെ പൂജിക്കേണ്ടതെന്ന് ഭഗവാന് തന്നെ പറഞ്ഞുതരണമെന്നുസാരം.
പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജാംകഥംകുര്മഹേ
പക്ഷിത്വം ന ച വാകിടിത്വമപി ന പ്രാപ്തംമയാദുര്ലഭം
ജാനേ മസ്തകമങ്ഘ്രിപല്ലവമുമാജാനേ ന തേഹംവിഭോ
ന ജ്ഞാതംഹി പിതാമഹേന ഹരിണാതത്ത്വേന തദ്രൂപിണാ
അല്ലയോമഹാദേവാ, അങ്ങയെ പൂജിക്കുന്നതിനുള്ള ദ്രവ്യങ്ങളെല്ലാം സമൃദ്ധമായി സംഭരിക്കപ്പെട്ടു കഴിഞ്ഞു. പക്ഷേ പൂജ എപ്രകാരംചെയ്യണമെന്ന് എനിക്ക്അറിയില്ല. ദുര്‍ല്ലഭമായ പക്ഷിത്വവുംവരാഹത്വവും ഞാന്‍ പ്രാപിച്ചിട്ടില്ല. അല്ലയോഉമാകാന്തനായവിഭോ, ഞാന്‍ അങ്ങയുടെശിരസ്സിനേയും പാദത്തേയുംഅറിയുന്നില്ല. പക്ഷി(ഹംസ)രൂപമാര്‍ന്ന പിതാമഹനും(ബ്രഹ്മദേവനും) വരാഹരൂപമാര്ന്ന വിഷ്ണുവിനും അത് (ഭഗവാന്റെശിരസ്സും പാദവും) യഥാര്ത്ഥമായിഅറിയപ്പെട്ടില്ലല്ലോ.
ജ്യോതിര്ലിംഗസ്വരൂപമാര്ന്ന് പ്രത്യക്ഷനായശിവന്റെശിരസ്സു കണ്ടെത്താന്‍ ഹംസരൂപമാര്ന്ന് ബ്രഹ്മാവും പാദം കണ്ടെത്താന്‍ വരാഹരൂപമാര്ന്ന്വിഷ്ണുവുംയാത്രയാകുകയുംഇരുവരുംഅതില് പരാജയപ്പെടുകയുംചെയ്തുഎന്ന് പുരാണങ്ങള്‍. ബ്രഹ്മാവിനും വിഷ്ണുവിനും സാധിക്കാത്തത് ഭക്തനായ തനിക്ക്എങ്ങിനെ സാധിക്കുംഎന്ന്സ്വാമികള്ചോദിക്കുന്നു.
അശനം ഗരളം ഫണീകലാപോ
വസനം ചര്‍മ ച വാഹനം മഹോക്ഷഃ
മമദാസ്യസികിംകിമസ്തിശംഭോ
തവ പാദാംബുജഭക്തിമേവദേഹി
വിഷമാണ്അങ്ങയുടെ ഭക്ഷണം. സര്‍പ്പമാണു ഭൂഷണം. വസ്ത്രമോതോലുകൊണ്ടും. വാഹനം കാളക്കൂറ്റനും. ഇവയെ എനിക്കു നല്‍കുമോ?അങ്ങേയ്ക്ക്തരാനായിയാതൊന്നും എനിക്കില്ല.ഹേശംഭോ, അങ്ങയുടെ പാദപദ്മങ്ങളിലുള്ള ഭക്തിതന്നെ എനിക്കുദാനമായി നല്കിയാലും.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: