ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും നേതൃത്വത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വിമതവിഭാഗ യോഗം ഗുഡ്ഗാവില്‍ തുടങ്ങി. ‘സ്വരാജ് സംവാദ്’ എന്ന പേരിലാണ് യോഗംചേര്‍ന്നത്.
അധികാര രാഷ്ട്രീയത്തിനെതിരെയുള്ള ബദല്‍രാഷ്ട്രീയത്തിന് തുടക്കമിടുകയാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. അംബദ്ക്കര്‍ ജയന്തിയായ ഇന്നുതന്നെ അതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അതീവസന്തോഷവും അഭിമാനവുമുണ്ട്. ഇതൊരു പുതിയതുടക്കമാണ്. മാധ്യമങ്ങളെ സാക്ഷിയാക്കിയാണ് യോഗം നടക്കുന്നത്. യോഗം സുതാര്യമാണെന്നതിന് തെളിവാണത് യാദവ് പറഞ്ഞു.
ഇവരെ അനുകൂലിക്കുന്നവരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പുറത്താക്കപ്പെട്ടവരും രാജിവെച്ചവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം ആം ആദ്മി പാര്‍ട്ടിയിലെ വിമത നേതാക്കള്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പാര്‍ട്ടി നേതാക്കളൊ അനുഭാവികളൊ പങ്കെടുക്കരുതെന്നു എഎപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: