അഹമ്മദാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടുചെയ്യന്‍ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള നിയമം ഗുജറാത്തില്‍ ഒക്ടോബര്‍ തെരഞ്ഞെടുപ്പിനു ബാധകമാക്കുന്നു. ഇതുസംബന്ധിച്ച് നിര്‍മ്മിച്ച നിയമത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്കി.
ഇനി ശിക്ഷ എന്താവണമെന്നു നിശ്ചയിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകൂടി ലഭിക്കുന്നതോടെ നിയമം നിലവില്‍ വരും. വനിതകള്‍ക്ക് 50 ശതമാനം സീറ്റു സംവരണവും വ്യവസ്ഥ ചെയ്യുന്ന നിയമം അധികം വൈകാതെ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
വോട്ടുചെയ്യല്‍ നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരിക്കും ഗുജറാത്ത്. ഈ ഗുജറാത്ത് മോഡലും നാളെ രാജ്യവ്യാപകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗവര്‍ണ്ണര്‍ ഒ.പി. കോഹ്ലി നിയമം അംഗീകരിച്ചു. മുന്‍ ഗവര്‍ണ്ണര്‍ കമലാ ബേണിവാള്‍ ഈ നിയമം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തള്ളിയതാണ്. എന്നാല്‍ ഗവര്‍ണര്‍ കോഹ്ലി നിയമത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
ഗുജറാത്ത് ലോക്കല്‍ അഥോറിറ്റീസ് ലോ (അമന്‍ഡ്മെന്റ്) 2009 നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ രണ്ടുവട്ടം സംസ്ഥാന നിയമസഭ പാസാക്കിയതാണ്. പക്ഷേ ഗവര്‍ണ്ണര്‍ നിയമം തള്ളി. കോഹ്ലി 2014 നവംബറില്‍ നിയമത്തിന് അംഗീകാരം നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന പദവികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണവും നല്‍കുന്നതാണ് നിയമം.
ബേണിവാള്‍ നിയമം തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ വോട്ടുചെയ്യാത്തവര്‍ക്ക് എന്തു ശിക്ഷ നല്കണമെന്നതു സംബന്ധിച്ച ശുപാര്‍ശ നല്കാന് മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. സി. കപൂറിനെ കമ്മീഷനായി നിയോഗിച്ചിരുന്നു.
നിര്‍ബന്ധിത വോട്ടിങ് നിയമം ലംഘിച്ചാല്‍ ശിക്ഷ എന്താകണമെന്ന് ജനങ്ങളില്നിന്നുള്പ്പെടെ നിര്‍ദ്ദേശം സ്വീകരിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 18 ആയി നിശ്ചയിച്ചിട്ടുണ്ട്. അതായത് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍തന്നെ നിയമം ബാധകമാക്കാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: