ഹൈദരാബാദ്: ആന്ധ്ര ചിറ്റൂരില്‍ ചന്ദനകൊള്ളക്കാരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മൊഴിയെടുത്തു.
സംഭവത്തിന്റെ ദൃക്സാക്ഷികളായ ശേഖരന്, ബാലചന്ദ്രന് എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്.
രക്തചന്ദന കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷയ്ക്കായാണു വെടിവച്ചതെന്നും പോലീസ് പറയുന്നുണ്ടെങ്കിലും വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണു ദേശീയ മനുഷ്യാവകാശ കമ്മീഷന് വിഷയത്തിലിടപെട്ടത്.
ഏപ്രില്‍ ഏഴിന് രാവിലെയാണ് ശേഷാചലം കാട്ടില്‍ 20 പേരെ പോലീസ് വെടിവെച്ചുകൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: