ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരാണ് ഭാരതത്തിലുള്ളതെന്നും കൂടുതല്‍ മികച്ച ഗവേഷണ ഫലങ്ങള്‍ക്ക് ഇവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹര്ഷവര്ദ്ധന് പറഞ്ഞു.
രാജ്യത്തിന്റെ സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിന് കൂട്ടായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പ്രതിഭകളെ ആദരിക്കുന്നതിന് വിജ്ഞാന് ഭാരതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.
നീതി ആയോഗ് അംഗം ഡോ. വി. കെ. സാരസ്വത്, ശാസ്ത്രസാങ്കേതിക വകുപ്പു സെക്രട്ടറി ഡോ അശുതോഷ് ശര്‍മ, ഐഎസ്ആര്‍ഒ ചെയര്മാന് എഎസ് കിരണ്‍ കുമാര്‍ എന്നിവരെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് ഏജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡോ ഹര്‍ഷവര്‍ദ്ധനും ആണവ ശാസ്ത്ര, ബഹിരാകാശ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും ചേര്‍ന്ന് ആദരിച്ചു.
പത്മഭൂഷണ്‍ നേടിയ വിജ്ഞാന് ഭാരതി ദേശീയ പ്രസിഡന്റ് ഡോ. വിജയ് ഭട്കറിനെയും ചടങ്ങില്‍ ആദരിച്ചു. ഉദ്യോഗസ്ഥവൃന്ദങ്ങളിലെ നിലവാരം കുറഞ്ഞ കരുനീക്കങ്ങളാണ് ഇന്ത്യയുടെ ശാസ്ത്ര വളര്‍ച്ചയെ പിന്നോട്ടു വലിക്കുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ലോഗോയും ചടങ്ങില്‍ പുറത്തിറക്കി.
വിജ്ഞാന്‍ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍, അംഗങ്ങളായ ചന്ദ്രശേഖര്‍, പ്രവീണ്‍ രാംദാസ് എന്നിവര്‍ സംസാരിച്ചു. 1991 ല്‍ പ്രവര്‍ത്തനമാരംഭിച്ച വിജ്ഞാന് ഭാരതിക്ക് ഭാരതത്തിലാകെ 21 സക്രിയ യൂണിറ്റുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: