ന്യൂദല്‍ഹി: തനിക്കെതിരെ ആയുധ ലോബി ഗൂഢാലോചന നടത്തുന്നുവെന്ന് വിദേശകാര്യ സഹമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി കെ സിംഗ്.
കരസേനയില്‍നിന്നു വിരമിച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വിശദീകരിച്ചിട്ടുണ്ടെന്നും വി കെ സിംഗ് പറഞ്ഞു.
മാര്‍ച്ച 23ന് പാകിസ്ഥാന് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന.
സൈനിക മേധാവി ആയിരിക്കെ താന്‍ ആയുധ ലോബികള്‍ക്ക് കീഴടങ്ങിയിരുന്നില്ല. അതിനുള്ള പ്രതികാരമായാണ് നിലവില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുന്നത്. അതിനായി ചില മാദ്ധ്യമ പ്രവര്‍ത്തകരെ അവര്‍ പണം കൊടുത്ത് വശത്താക്കിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
തനിക്കെതിരെ ആയുധ ലോബി ഇപ്പോഴും സജീവമാണെന്നും കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: