വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തവണ സീതാറാം യെച്ചൂരി റിപ്പോര്‍ട്ടുകളൊന്നും അവതരിപ്പിക്കില്ലെന്നു സൂചന.
രാഷ്ട്രീയ അടവുനയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണു യെച്ചൂരി വിട്ടുനില്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.
പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന് പിള്ളയുമായിരിക്കും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക. മൂന്നു പ്രധാന റിപ്പോര്‍ട്ടുകളാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ വരുന്നത്. ഇത് അവതരിപ്പിക്കാന്‍ സീതാറാം യെച്ചൂരിയെ നിയോഗിക്കില്ല. രണ്ടു റിപ്പോര്‍ട്ടുകള്‍ പ്രകാശ് കാരാട്ടും ഒരെണ്ണം എസ്. രാമചന്ദ്രന് പിള്ളയും അവതരിപ്പിക്കും.
കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയമവതരിപ്പിച്ചതു യെച്ചൂരിയായിരുന്നു. ചൊവ്വാഴ്ച്ചയാണ് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: