ന്യൂദല്‍ഹി: അമൃത്സറില് അതിര്‍ത്തി പ്രദേശത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്തുകാര്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. പഞ്ചാബിലെ അട്ടാരിയിലാണ് കള്ളക്കടത്തുകാര്‍ ബിഎസ്എഫ് സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
അതേസമയം കള്ളക്കടത്തുകാരെ സഹായിക്കാന്‍ പാക്ക് സൈന്യം തന്നെയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാരത സൈന്യം പ്രത്യാക്രമണം നടത്തിയതോടെ കള്ളക്കടത്തുകാര്‍ പിന്‍വാങ്ങി. ഇന്നു പുലര്‍ച്ചെയാണ് അട്ടാരിയിലെ ചെക്ക്പോസ്റ്റില്‍ നിന്നു അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഡാക്കെ ഔട്ട് പോസ്റ്റിനു നേരെയാണ് വെടിവയ്പ്പുണ്ടായതെന്ന് ബിഎസ്എഫ് ഡിഐജി ആര്.പി.എസ്. ജസ്വല്‍ പറഞ്ഞു.
ആക്രമണത്തെത്തുടര്‍ന്ന് ബിഎസ്എഫ് സൈനികര്‍ സ്ഥലത്ത് പരിശോധന നടത്തി. പാക്കിസ്ഥാനില്‍ നിന്നും ഹെറോയിന്‍ കടത്തുന്നവര് അട്ടാരി വഴി നുഴഞ്ഞു കയറാന്‍ ശ്രമിക്കാറുണ്ട്. ഈ വര്‍ഷം 125 കിലോ ഹെറോയിന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതില്‍ 65 കിലോയും അമൃത്സര്‍ സെക്ടറില്‍ നിന്നുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: