ന്യൂദല്‍ഹി: യെമനില്‍ ഭാരതം നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്. സംഘര്‍ഷ ഭരിതമായ യെമനില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല, കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ അടുക്കാനാവില്ല. ആ സമയത്ത് മറ്റേതു രാജ്യങ്ങളേക്കാള്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് ഭാരതമാണ്. 32 രാജ്യങ്ങളില്‍ നിന്നുള്ള 552 പേരെയാണ്( ഈ റിപ്പോര്‍ട്ട് ഏപ്രില്‍ എട്ടിനുള്ളതാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 41 രാജ്യങ്ങളില്‍ നിന്നുള്ള 960 പേരെയാണ് രക്ഷിച്ചത് ജന്മഭൂമി ഭാരതം രക്ഷിച്ചത്. ഇതില്‍ ഒരു ഡസനിലേറെ അമേരിക്കക്കാരും പാക്കിസ്ഥാനികളും വരെ ഉള്‍പ്പെടുന്നു.
നാലായിരത്തിലേറെ ഭാരതീയരെ രക്ഷിച്ചുകഴിഞ്ഞു. ഭാരത സര്‍ക്കാരിന്റെ സംഘത്തിന്റെ നേതൃത്വത്തില്‍ ജിബൂട്ടി കേന്ദ്രീകരിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.വ്യോമ, കടല്‍, റെയില്‍ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. യെമന്‍ തലസ്ഥാനമായ സന വിട്ട് ഭാരതത്തിന്റെ സഹായം തേടാന്‍ അമേരിക്കന്‍ എംബസി പോലും അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടത് ഭാരതത്തിന്റെ ഏകോപനം, സാന്നിധ്യം എന്നിവയുടെ മികവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഭാരതത്തിന്റെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലുള്ള ഭാരതീയരില്‍ അഭിമാനവും വിജയാഹഌദവും ഉണ്ടാക്കിയിട്ടുമുണ്ട്.ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള കൂടിചേരലിന്റെ ഒരു നിമിഷം കൂടി അത് പ്രദാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച പാക്കിസ്ഥാന് 11 ഭാരതീയരെ അവരുടെ കപ്പലില്‍ മോചിപ്പിച്ചു കൊണ്ടുവന്ന് കറാച്ചിയില്‍ നിന്ന് വിമാനത്തില്‍ ഭാരതത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു.വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: