ചെന്നൈ: ജ്ഞാനപീഠം ജേതാവും പ്രമുഖ തമിഴ് എഴുത്തുകാരനുമായ ഡി. ജയകാന്തന്‍(81)അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചെന്നെയിലായിരുന്നു അന്ത്യം.
934 ഏപ്രില്‍ 14ന് തമിഴ്നാട്ടിലെ കടലൂരില്‍ ജനിച്ച ജയകാന്തനെ സാഹിത്യ തത്പരനായ അമ്മാവനാണ് എഴുത്തിന്റെ വഴിയിലേക്ക് കൊണ്ടുപോയത്. നാല്പതോളം നോവലുകളും ഇരുന്നൂറ് ചെറുകഥകളും എഴുതിയിട്ടുള്ള ജയകാന്തന്‍ തിരക്കഥാകൃത്ത്, സംവിധായകന്, പ്രസംഗകന്, പത്രാധിപര്‍ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. പത്ത് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 1972ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2002 ല്‍ ജ്ഞാനപീഠം പുരസ്കാരവും 2009ല്‍ പത്മഭൂഷനും ലഭിച്ചു. റഷ്യന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ പുഷ്കിന്റെ രചനകള്‍ തമിഴിലേക്കു പരിഭാഷപ്പെടുത്തിയതിനു 2011ല്‍ റഷ്യന്‍ സര്‍ക്കാര്‍ ‘ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ് പുരസ്കാരം നല്കി ആദരിച്ചു.
‘ഒരു ഇലക്കിയവാതിയിന്‍ ആത്മീയ അനുഭവങ്ങള്‍’ ആണ് ആത്മകഥ. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: